ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസിന് രൂപം നല്‍കണം: ദളിത് എംപിമാരുടെ ആവശ്യത്തിന് പാസ്വാന്റെ പിന്തുണ
ദില്ലി: സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്. രാജ്യത്തെ ദളിത് എംപിമാര്‍ മന്ത്രിയെക്കണ്ട് സംവരണത്തോടെ എംപിമാര്‍ക്ക് ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസ് എന്ന പദവി ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എംഎല്‍എമാരുടെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നാണ് രാംവിലാസ് പാസ്വാന്റെ പ്രതികരണം.
യോഗത്തില്‍ പങ്കെടുത്ത എല്ലാ എംപിമാരും ആവശ്യപ്പെട്ടത് ജുഡീഷ്യറിയില്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസിന് രൂപം നല്‍കണമെന്നാണ്. എപ്പോഴാണ് ദുര്‍ബല വിഭാഗങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത് അപ്പോള്‍ കോടതിയെ സമീപിക്കണമെന്നാണ് പാസ്വാന്റെ പ്രതികരണം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 312 ആള് ഇന്ത്യ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരണത്തെക്കുറിച്ച് അനുശാസിക്കുന്നതാണ്. ഇത് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ് എന്നിവയ്ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പാസ്വാന് പറയുന്നു. എന്നാല്‍ കൃത്യമായ യോഗ്യാതാ പരീക്ഷയും സംവരണവും ഉള്‍പ്പെടുത്തിക്കൊണ്ട് സുതാര്യമായ രീതിയില്‍ ആയിരിക്കണം പരീക്ഷ നടത്തേണ്ടതെന്നും പാസ്വാന് ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള കൊളീജിയത്തിന് സുതാര്യതയുടെ കുറവുള്ളതിനാല്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസിന് അതുണ്ടായിരിക്കണം. ഇതിന് പുറമേ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നും പ്രാതിനിധ്യവും ഇതിന് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യവുമായി മുന്നോട്ടുപോകുമെന്നും പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ നല്‍കിയിട്ടുള്ളത് ശുഭസൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസിന് രൂപീകരണം സംബന്ധിച്ച് നിയമ മന്ത്രാലയത്തിന് മുമ്പാകെ ആവശ്യങ്ങള്‍ ഉന്നയിച്ചോ എന്ന ചോദ്യത്തിനാണ് പാസ്വാന് മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ പ്രമേയത്തെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ദളിത് എംപിമാരും ഉന്നയിക്കുന്ന ആവശ്യം ഐക്യകണ്ഠേന ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം നല്‍കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരത്തിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി റദ്ദാക്കണമെന്ന ആവശ്യവും എംപിമാര്‍ ഉന്നയിക്കുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിനും സ്ഥാനയക്കറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതികള്‍ക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ അധിഷ്ഠിതമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
-
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറാകാം; ശമ്പളം ലക്ഷങ്ങള്‍ -
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications