പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടി: ബിഎസ്പിയും വൈഎസ്ആർ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ല
ഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പദ്ധതിയിടുന്ന പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് കനത്ത തിരിച്ചടി. പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ മായാവതിയുടെ ബിഎസ്പിയും വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടിയും പിന്തുണച്ചേക്കില്ല. "എല്ലാം നല്ലതായിരിക്കുമ്പോൾ, അവിശ്വാസ പ്രമേയത്തിന്റെ ആവശ്യം എവിടെയാണ്?" എന്നാണ് എംപിയും വൈ എസ് ആർ സി പി പാർലമെന്ററി നേതാവുമായ വിജയസായി റെഡ്ഡി കഴിഞ്ഞ ദിവസം ചോദിച്ചത്.
പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ വൈ എസ് ആർ സി പി എതിർക്കുമെന്നും എംപി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മണിപ്പൂർ പ്രതിസന്ധിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനകം പ്രതികരിച്ചതിനാൽ സമ്മേളനം സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും ബി ജെ പി സർക്കാരിനെ പിന്തുണച്ചുകൊണ്ട് വിജയസായി പറഞ്ഞു.

'മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് മറുപടി നൽകാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ജി സമ്മതിച്ചതിന് ശേഷവും പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനെ വൈ എസ് ആർ സി പി പാർട്ടി പിന്തുണയ്ക്കുന്നില്ല. മണിപ്പൂർ ആഭ്യന്തര സുരക്ഷാ പ്രശ്നവും ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതുമാണ്. ലോക്സഭയും രാജ്യസഭയും തടസ്സപ്പെടുത്തുന്നത് നമ്മളെ ഇപ്പോൾ എവിടെയും എത്തിക്കുന്നില്ല'- വിജയസായി ട്വിറ്ററില്‍ കുറിച്ചു.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനെ തുടർന്നുള്ള ചർച്ച കോൺഗ്രസിനെയും പ്രതിപക്ഷത്തെയും തളർത്തുമെന്നായിരുന്നു ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മലൂക്ക് നഗർ പ്രതികരിച്ചത്. 'കോൺഗ്രസിന് നേതൃപാടവമില്ല. പ്രധാനമന്ത്രി ദുർബലനായിരിക്കുമ്പോഴാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടത്. പ്രധാനമന്ത്രി മറുപടി പറഞ്ഞു കഴിയുമ്പോൾ പ്രതിപക്ഷം വിറങ്ങലിച്ചു പോകും. കോൺഗ്രസ് വീണ്ടും ദുർബലമാകും'- കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.
ചർച്ച നടക്കുമ്പോൾ അധീർ രഞ്ജനെപ്പോലൊരു നേതാവിന് ഒന്നും ചെയ്യാൻ കഴിയില്ല. ഇത് പ്രതിപക്ഷത്തെ ദുർബലമാക്കുകയും രാജ്യത്തെ ദുർബലമാക്കുകയും ചെയ്യും. കോൺഗ്രസാണ് പ്രതിപക്ഷത്തെ പ്രധാന കക്ഷി. അവർ ഇതിലൂടെ ചിന്തിക്കേണ്ടതായിരുന്നു," എഎൻഐയോട് സംസാരിക്കവെ മലൂക്ക് നഗർ പറഞ്ഞു.
മണിപ്പൂർ വിഷയത്തില്‍ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയായാണ് ബുധാനാഴ്ച കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. മണിപ്പൂർ പ്രതിസന്ധിയിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിയെ സഭയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം. ബിആർഎസ് പാർട്ടിയുടെ നാമ നാഗേശ്വര റാവുവും സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications