Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയിലേക്ക് വരാൻ ഷെയ്ഖ് ഹസീന അനുമതി തേടിയത് വളരെ പെട്ടെന്ന്'; വിശദീകരിച്ച് മന്ത്രി ജയശങ്കർ

ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സർക്കാർ. രാജിവയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പെട്ടെന്നാണ് അവർ ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയതെന്നും വിമാനത്തിന് അതിർത്തി കടക്കാൻ ബംഗ്ലദേശ് അധികൃതരിൽ നിന്നും അപേക്ഷ ലഭിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ വിശദീകരിച്ചു. ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിൽ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

'ഓഗസ്ത് 4 ന് സർക്കാർ സ്ഥാപനങ്ങൾക്ക് നേരേയും പോലീസിന് നേരേയുമുള്ള ആക്രമണം വർധിച്ചു. ഭരണകൂടവുമായും ന്യൂനപക്ഷങ്ങളുമായും ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കളാണ് അക്രമികൾ ലക്ഷ്യമിട്ടത്. 5 നാണ് കർഫ്യൂ വകവയ്ക്കാതെ പ്രതിഷേധക്കാർ ധാക്കയിൽ ഒത്തുകൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്ഖ് ഹസീന രാജിവെക്കാൻ തീരുമാനിച്ചതെന്നാണ് ഞങ്ങളുടെ ധാരണ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിലേക്ക് വരാൻ ഷെയ്ഖ് ഹസീന അനുമതി തേടുകയായിരുന്നു. ബംഗ്ലാദേശിലെ അധികാരികളിൽ നിന്ന് ആ സമയത്ത് തന്നെ അതിർത്തി കടക്കാൻ അപേക്ഷയും ലഭിച്ചു', മന്ത്രി സഭയിൽ പറഞ്ഞു.

sjay-1

അതേസമയം ബംഗ്ലാദേശിലെ സ്ഥിതി വഷളായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ചൊവ്വാഴ്ച സർവകക്ഷി യോഗത്തിൽ അറിയിച്ചു. ബംഗ്ലാദേശുമായുള്ള അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായും ജാഗ്രത തുടരുകയാണെന്നും മന്ത്രി അറിയിച്ചു. ധാക്കയിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് സൈന്യവുമായി സർക്കാർ ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തെ അറിയിച്ചു.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും ഇക്കാര്യം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രതിഷേധം ആരംഭിക്കുമ്പോൾ 8,000 വിദ്യാർത്ഥികൾ ഉൾപ്പെടെ 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുണ്ടായിരുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്', മന്ത്രി പറഞ്ഞു. അതേസമയം ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ സർക്കാർ അറിയിച്ചു. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഇനി എങ്ങോട്ടെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+