Get Updates
Get notified of breaking news, exclusive insights, and must-see stories!

മൗലികാവകാശങ്ങള്‍ പോലെ ഉത്തരവാദിത്തങ്ങളും നടപ്പാക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂദല്‍ഹി: രാജ്യസ്‌നേഹവും ഐക്യവും ഉള്‍പ്പടെ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്റെ മൗലിക കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സമഗ്രവും നന്നായി നിര്‍വചിക്കപ്പെട്ടതുമായ നിയമങ്ങള്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനങ്ങളോടും വിശദീകരണം തേടി സുപ്രീംകോടതി. സുപ്രീം കോടതി അഭിഭാഷകനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ദുര്‍ഗ ദത്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചത്. കര്‍ത്തവ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭഗവദ് ഗീതയെ പരാമര്‍ശിച്ചായിരുന്നു ഹര്‍ജി.

ഭരണഘടനയ്ക്ക് കീഴിലുള്ള മൗലികാവകാശങ്ങള്‍ പോലെ തന്നെ മൗലിക കര്‍ത്തവ്യങ്ങളും പൗരന്മാരെ ഓര്‍മ്മിപ്പിക്കുക എന്നത് ഈ സമയത്ത് അത്യാവശ്യമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ റോഡ്, റെയില്‍ പാതകള്‍ തടഞ്ഞ്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ പ്രതിഷേധക്കാര്‍ നടത്തുന്ന നിയമവിരുദ്ധമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മൗലിക കടമകള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഉയരുന്നത്,'' ഹര്‍ജിയില്‍ പറയുന്നു.

supreme court

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന 11 മൗലിക കര്‍ത്തവ്യങ്ങള്‍ അടിസ്ഥാനപരമായി പൗരന്മാരുടെ മേലുള്ള 'ധാര്‍മ്മിക ബാധ്യതകള്‍' ആണെങ്കിലും, ഈ ബാധ്യതകള്‍ നിര്‍വചിക്കാന്‍ നിയമം വേണമെന്നാണ് ആവശ്യം. ഭഗവദ് ഗീതയെ ഉദ്ധരിച്ച് കൊണ്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കടമകളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. അടിസ്ഥാന കടമകള്‍ 'രാഷ്ട്രത്തോടുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ ആഴത്തിലുള്ള ബോധം' വളര്‍ത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

'പണ്ടത്തെ സോവിയറ്റ് യൂണിയന്‍ ഭരണഘടനയില്‍, അവകാശങ്ങളും കടമകളും സന്തുലിതമായാണ് സ്ഥാപിച്ചത്. മൗലികമായ ചില കടമകളെങ്കിലും നടപ്പിലാക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ദേശീയതാബോധം പ്രചരിപ്പിക്കുകയും വേണം. മൗലിക കര്‍ത്തവ്യങ്ങള്‍ ജനങ്ങള്‍ ലംഘിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ കടമകള്‍ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിരുന്നു.

ഈ രാജ്യത്തെ സ്ഥാപനങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്ന് ഓരോ പൗരനും അറിയണം, ഹര്‍ജിയില്‍ പറയുന്നു. മൗലിക കര്‍ത്തവ്യങ്ങള്‍ നിയമപരമായ ഉപരോധങ്ങളിലൂടെ മാത്രമല്ല, സാമൂഹിക ഉപരോധങ്ങളിലൂടെയും നടപ്പാക്കണമെന്ന് വാദിക്കാന്‍ രംഗനാഥ് മിശ്ര കേസിലെ സുപ്രീം കോടതിയുടെ വിധിയും ഹരജിയില്‍ പരാമര്‍ശിച്ചു. ഹര്‍ജി ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+