Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല!

ദില്ലി: സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തോടെ രാജസ്ഥാന്‍ രാഷ്ട്രീയം കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി ദില്ലിയില്‍ എത്തിയ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുളള വിലപേശലായിരുന്നു ലക്ഷ്യമിട്ടത്.

Recommended Video

cmsvideo
    Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam

    എന്നാല്‍ മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ പൈലറ്റിന് വഴങ്ങേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതലേ കൈക്കൊണ്ട നിലപാട്. ടീം രാഹുലിലെ പ്രധാനി കൂടിയായ സച്ചിന്‍ പൈലറ്റിനെ പക്ഷേ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇതുവരെ അടുപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഹൈക്കമാൻഡ് ഗെഹ്ലോട്ടിനൊപ്പം

    ഹൈക്കമാൻഡ് ഗെഹ്ലോട്ടിനൊപ്പം

    രാജസ്ഥാനില്‍ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുവനേതാവായ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ ആണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്. സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കി.

    തുറന്ന യുദ്ധം

    തുറന്ന യുദ്ധം

    തഴയപ്പെട്ടതിലുളള അതൃപ്തി മൂലം തുടര്‍ന്നങ്ങോട്ട് ഗെഹ്ലോട്ടിനോട് സച്ചിന്‍ പൈലറ്റ് തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചു. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തുന്നതായും കോണ്‍ഗ്രസ് വിടും എന്നുമുളള അഭ്യൂഹങ്ങള്‍ പലതവണ പരന്നു. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി പിളര്‍ത്തി ബിജെപിയിലേക്ക് പോയതോടെ അത്തരം അഭ്യൂഹങ്ങള്‍ക്ക് കരുത്ത് വര്‍ധിച്ചു.

    അട്ടിമറി നീക്കത്തിന് പിന്നിൽ

    അട്ടിമറി നീക്കത്തിന് പിന്നിൽ

    തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കം നടക്കുന്നു എന്ന് പലവട്ടം ആരോപിച്ച ഗെഹ്ലോട്ട് ഉന്നമിട്ടത് ബിജെപിയെ മാത്രമായിരുന്നില്ല, മറിച്ച് പൈലറ്റിനെ കൂടി ആയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് അട്ടിമറി നീക്കം നടന്നപ്പോഴും സംശയത്തിന്റെ മുന പൈലറ്റിലേക്ക് നീണ്ടു. ജ്യോതിരാദിത്യ സിന്ധ്യയുമായി പൈലറ്റിന് അടുത്ത ബന്ധമുണ്ട് എന്നത് സംശയങ്ങള്‍ ബലപ്പെടുത്തി.

    വില പേശൽ ചർച്ച

    വില പേശൽ ചർച്ച

    ഞായറാഴ്ച എംഎല്‍എമാരുമായി ദില്ലിയില്‍ എത്തിയ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വവുമായി വിലപേശല്‍ നടത്തി കിട്ടാനുളളത് വാങ്ങിച്ചെടുക്കാനുളള നീക്കത്തിലായിരുന്നു. ഞായറാഴ്ച വൈകിട്ട് രാഹുല്‍ ഗാന്ധിയുമായും തുടര്‍ന്ന് സോണിയാ ഗാന്ധിയുമായും പൈലറ്റ് ചര്‍ച്ച നടത്തിയേക്കും എന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതുണ്ടായില്ല.

    അടുപ്പിക്കാതെ നേതാക്കൾ

    അടുപ്പിക്കാതെ നേതാക്കൾ

    രാഹുല്‍ ഗാന്ധി ഫോണിലൂടെ പൈലറ്റുമായി സംസാരിച്ചിട്ടുണ്ട് എന്നാണ് സൂചന. അതേസമയം നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ പൈലറ്റിന് ഇതുവരെ സമയം അനുവദിച്ചിട്ടില്ല. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തങ്ങളുടെ വിശ്വസ്തരെ ആണ് സച്ചിന്‍ പൈലറ്റുമായുളള കൂടിക്കാഴ്ചകള്‍ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്.

    പരാതിക്കെട്ടഴിച്ച് പൈലറ്റ്

    പരാതിക്കെട്ടഴിച്ച് പൈലറ്റ്

    സോണിയാ ഗാന്ധിയുടെ വലം കൈ എന്നറിയപ്പെടുത്ത മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ സച്ചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി. പരാതികളുടെ വലിയൊരു കെട്ടാണ് പട്ടേലിന് മുന്നില്‍ പൈലറ്റ് അഴിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിലും പാര്‍ട്ടിയിലും തന്നെ ഒതുക്കാനുളള നീക്കങ്ങള്‍ ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്നു എന്നതാണ് പൈലറ്റിനുളള പ്രധാന പരാതി.

    പ്രധാന വകുപ്പുകൾ വേണം

    പ്രധാന വകുപ്പുകൾ വേണം

    രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കാനുളള ശ്രമം ഉളളതായും പൈലറ്റ് സംശയിക്കുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കങ്ങള്‍ക്ക് പിന്നില്‍ താനാണ് എന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമത്തേയും പൈലറ്റ് എതിര്‍ക്കുന്നു. ഗെഹ്ലോട്ട് മന്ത്രിസഭയില്‍ തന്റെ ഗ്രൂപ്പിന് പ്രധാനപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കണം എന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

    മുഖ്യമന്ത്രിയാക്കില്ല

    മുഖ്യമന്ത്രിയാക്കില്ല

    9 ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഹുല്‍ ഗാന്ധിയോടും സോണിയാ ഗാന്ധിയോടും പൈലറ്റ് അവസാനമായി സംസാരിച്ചത്. അന്ന് തന്നെ തന്റെ നിലപാട് നേതാക്കളെ പൈലറ്റ് അറിയിച്ചിരുന്നു. എന്നാല്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍ ചില കാര്യങ്ങള്‍ അടിവരയിടണം എന്നാണ് ഇരുനേതാക്കളും പറയുന്നത്. മുഖ്യമന്ത്രി പദവിയുടെ പേരില്‍ ഇപ്പോള്‍ വിലപേശല്‍ നടക്കില്ല എന്നതാണ് അതില്‍ പ്രധാനം.

    ഇനിയും അവസരം ലഭിക്കും

    ഇനിയും അവസരം ലഭിക്കും

    ഇക്കാര്യം സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുമുണ്ട്. സച്ചിന്‍ പൈലറ്റിന് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിക്കും. എന്നാല്‍ ഇപ്പോഴല്ല. പൈലറ്റ് യുവാവ് ആണെന്നും കാത്തിരിക്കാന്‍ ഇനിയും സമയമുണ്ട് എന്നുമാണ് രാഹുലിന്റെയും സോണിയയുടേയും നിലപാട്. മാത്രമല്ല സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ തന്നെ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും കൂടിയാണ്.

    അപകടം മറികടന്ന് ഗെഹ്ലോട്ട്

    അപകടം മറികടന്ന് ഗെഹ്ലോട്ട്

    അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കസേര നല്‍കിക്കൊണ്ടുളള അനുനയം വേണ്ട എന്നതാണ് നേതൃത്വത്തിന്റെ നിലപാട്. മാത്രമല്ല മുഖ്യമന്ത്രി പദവി പൈലറ്റിന് നല്‍കാന്‍ തീരുമാനിച്ചാല്‍ അശോക് ഗെഹ്ലോട്ട് കലാപമുണ്ടാക്കും എന്നുളളതും തീര്‍ച്ചയാണ്. നിലവില്‍ 100ല്‍ കൂടുതല്‍ എംഎല്‍എമാര്‍ ഗെഹ്ലോട്ട് സര്‍ക്കാരിനൊപ്പമുണ്ട്. 102 പേരാണ് നിയമസഭാ കക്ഷി യോഗത്തിനെത്തിയത്. ഇതോടെ പൈലറ്റിന്റെ വിലപേശല്‍ തന്ത്രം പാളിയിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+