അൽഫോൺസ് കണ്ണന്താനത്തെ മോദി ക്ഷണിച്ചത് മൂവർ സംഘത്തിലേക്ക്; ഇവരാണ് മലയാളികളായ ആ വിശ്വസ്തർ
ദില്ലി: അൽഫോൺസ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയാകുന്നതോടെ പ്രദാനമന്ത്രപി നരേന്ദ്രമോദിയുടെ വിശ്വസ്തരുടെ പട്ടികയിൽ കേരള കേഡറിൽ നിന്നും മൂന്നു പേരായി. മോദി സംഘത്തിൽ ഉൾപ്പെടുന്ന മൂന്നാമത്തെ കേരള കേഡർ ഉദ്യോഗസ്ഥനാണ് അൽഫോൺസ് കണ്ണന്താനം. അജിത് ദോവലും ആർഎൻ രവിയുമാണ് മറ്റ് രണ്ടുപേർ.
ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അജിത് ദോവൽ ജോയന്റ് ഇന്റലിജൻസ് കമ്മിറ്റി (ജെഐസി) ചെയർമാനാണ് ആർഎൻ രവി. 1968 ബാച്ച് ഐപിഎസുകാരനാണ് അജിത് ദോവൽ. 1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആർഎൻ രവി. ഇവരുടെ കൂചട്ടത്തിലേക്കാണ് 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അൽഫോൻസ് കണ്ണന്താനം രംഗപ്രവേശനം ചെയ്യുന്നത്.

മോദിയുടെ പ്രത്യേക താൽപ്പര്യം
പുതിയ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അൽഫോൺസ് കണ്ണന്താനത്തെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെ പോലെ തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപ്പര്യമെടുത്താണ് മന്ത്രിസഭയിൽ കൊണ്ടുവരുന്നത്.

രണ്ട് പേർ കൂടി
പുതുതായി ചുമതലയേൽക്കുന്നവരിൽ മറ്റ് രണ്ട് മന്ത്രിമാർ കൂടി ഉദ്യോഗസ്ഥ തലത്തിൽ നിന്നും വരുന്നവരാണ്. ഹർദീപ് സിംഗ് പൂരിയും സത്യപാൽ സിംഗുമാണവർ.

ഉദ്യോഗസ്ഥർ
ഇന്ത്യൻ ഫോറിൻ സർവ്വീസിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് ഹർദീപ് സിംഗ് പൂരി. മുംബൈ സിറ്റി പോലീസ് കമ്മീഷണറായിരുന്നു സത്യപാൽ സിംഗ്.

ഭരിക്കാനറിയുന്നവരെ ഭരണത്തിലേറ്റുക
മുഖ്യധാരയിലേക്ക് സർവ്വീസിൽ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരിക മാത്രമല്ല, ഉന്നത പദവി നൽകി അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താനും മോദി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഭരിക്കാനറിയുന്നവരെ ഭരണത്തിലേറ്റുക എന്ന തന്ത്രമാണ് മോദി ഇപ്പോൾ ചെയ്യുന്നത്.

വിജയ് കുമാർ ഐപിഎസ്
വീരപ്പൻ വേട്ടക്ക് നേതൃത്വം കൊടുത്തും ചെന്നൈയിൽ ഗുണ്ടകളെ എൻകൗണ്ടറിലൂടെ നിലംപരിശാക്കിയും ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് വിജയ് കുമാർ. യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിയമിച്ചത്. എന്നാൽ എൻഡിഎ ഭരണകാലത്തും സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും മാറ്റാതെ മാവോയിസ്റ്റ് വേട്ടയുടെ പൂർണ്ണ ചുമതല നൽകിയിരിക്കുകയാണിപ്പോൾ കേന്ദ്ര സർക്കാർ.

മുഖ്യധാരയിലേക്ക് ഉദ്യോഗസ്ഥരും
രാജ്യത്തെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസർ കിരൺ ബേദിയെ പോണ്ടിച്ചേരി ലഫ്.ഗവർണ്ണറാക്കിയതും മോദി മുൻകൈ എടുത്ത് തന്നെയാണ്. മുഖ്യധാരയിലേക്ക് സർവ്വീസിൽ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരിക മാത്രമല്ല, ഉന്നത പദവി നൽകി അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താനും മോദി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെ തെളിവ് കൂടിയാണിത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications