നോട്ടുനിരോധനത്തില്‍ സുപ്രീംകോടതി വിധി ഇന്ന്; രണ്ട് വിധിന്യായങ്ങള്‍ക്ക് സാധ്യത
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇത് സംബന്ധിച്ച 58 ഹര്‍ജികളില്‍ ആണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുക. ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ 4 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിധി പ്രഖ്യാപനം പെട്ടെന്ന് വരുന്നത്. ഹര്‍ജികളില്‍ രണ്ട് വിധിന്യായങ്ങളുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ സുപ്രീംകോടതി നോട്ടുനിരോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രഹസ്യരേഖയായാണു ഫയലുകള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. അതേസമയം നോട്ടുനിരോധന തീരുമാനം സാമ്പത്തിക നയവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടു മാത്രം കാഴ്ചക്കാരനാകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു.

എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാവര്‍ത്തികമാക്കിയ നോട്ടുനിരോധനം ഇപ്പോള്‍ കോടതി പരിശോധിക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അസാധുവാക്കിയത്.
നോട്ടുനിരോധനം സംബന്ധിച്ചുള്ള ശുപാര്‍ശ ആദ്യം വരേണ്ടിയിരുന്നത് ആര് ബി ഐയില്‍ നിന്നാണ് എന്ന് ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ആര് ബി ഐയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. മുന്‍ സര്‍ക്കാരുകള്‍ 1946-ലും 1978-ലും നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നിയമപ്രകാരമാണ് ചെയ്തത് എന്നും ചിദംബരം കോടതിയില്‍ വ്യക്തമാക്കി.
നോട്ടുനിരോധനം അഗാധമായ പിഴവുകളുള്ളതും നിയമവാഴ്ചയെ പരിഹസിക്കുന്നതുമായ ഏറ്റവും മോശമായ തീരുമാനമെടുക്കല്‍ പ്രക്രിയയാണ് എന്നും ചിദംബരം വാദിച്ചു. നോട്ടുനിരോധന സമയത്ത് 17.97 ലക്ഷം കോടി രൂപയുടെ കറന്‍സി വിപണിയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അസാധുവാക്കപ്പെട്ട കറന്‍സി നോട്ടുകളുടെ മൂല്യം 15.44 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 15.31 ലക്ഷം കോടിയും ബാങ്കുകളില്‍ തിരിച്ചെത്തി എന്നും ചിദംബരം ചൂണ്ടിക്കാട്ടി.
എന്നാല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കള്ളപ്പണം, ഭീകരവാദത്തിന് ധനസഹായം എന്നിവയില്‍ നിന്ന് മോചിപ്പിക്കാനുള്ള വലിയ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നോട്ടുനിരോധനം നടപ്പാക്കിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. പൗരന്മാര് നേരിടുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആര് ബി ഐയും വാദിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications