പ്രേമത്തിന് കണ്ണില്ലെന്ന് പറഞ്ഞത് സത്യം തന്നെ, കാമുകന് വേണ്ടി യുവതി ചെയ്തത് കണ്ടോ..? വരാനുള്ളത് മുട്ടന്‍പണി
സൂറത്ത്: പ്രണയത്തിന് കണ്ണില്ല എന്ന വാമൊഴി ഒരുപാട് കേട്ട് പഴകിയതാണ്. തന്റെ കമിതാവിന് വേണ്ടി ജീവന് വരെ കളയാന്‍ തയ്യാറായ പ്രണയിതാക്കള്‍ ലോകത്ത് പലയിടത്തും ഉണ്ട്. സൂറത്തില്‍ നിന്ന് അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പക്ഷെ ജീവനല്ല, തന്റെ ഭാവി ജീവിതം പണയം വെച്ചാണ് ഈ പ്രണയിനി ഒരു സാഹസം കാണിച്ചിരിക്കുന്നത് എന്ന് മാത്രം.
ഗുജറാത്തില്‍ 24 കാരിയായ യുവതി തന്റെ കാമുകന് വേണ്ടി ആള്‍മാറാട്ടം നടത്തി ബിരുദ പരീക്ഷക്കായി എത്തുകയും കൈയോടെ പിടിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ അവധി ആഘോഷിക്കാന്‍ പോയ കാമുകന് വേണ്ടിയാണ് കാമുകി സാഹസത്തിന് മുതിര്‍ന്നത്. മൂന്നാം വര്‍ഷ ബികോം പരീക്ഷയില്‍ ആണ് ഡമ്മി കാന്‍ഡിഡേറ്റായി 24 കാരി പരീക്ഷാ ഹാളിലേക്ക് എത്തിയത്.

ഈ വര്‍ഷം ഒക്ടോബറില്‍ നടന്ന മൂന്നാം വര്‍ഷ ബികോം പരീക്ഷയ്ക്കിടെയാണ് കോളേജ് അധികൃതര്‍ യുവതിയെ കുടുക്കിയത്. തുടര്‍ന്ന് ഫെയര്‍ അസസ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടേറ്റീവ് ടീം വീര്‍ നര്‍മദ സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിനോട് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ചോദ്യം ചെയ്യലില്‍ യുവാവും താനും സ്കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണെന്ന് പെണ്‍കുട്ടി പറഞ്ഞു. അതേസമയം മാതാപിതാക്കള്‍ അറിയാതെ ആണ് പെണ്‍കുട്ടി ആള്‍മാറാട്ടം നടത്തിയത്.
കംപ്യൂട്ടറിന്റെ സഹായത്തോടെ ഹാള്‍ ടിക്കറ്റില്‍ മാറ്റം വരുത്തിയെന്നും പരീക്ഷാ ഹാളിലെ പരിശോധന മറികടക്കാന്‍ കഴിയുന്ന തരത്തില്‍ പ്രിന്റൗട്ട് എടുത്തെന്നും യുവതി കമ്മിറ്റിയെ അറിയിച്ചു. പരീക്ഷ സൂപ്പര്‍വൈസര്‍ ദിവസേന മാറുന്നതിനാല്‍ അവര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികളെയും വ്യക്തിപരമായി അറിയില്ല. എന്നാല്‍ അതേ ഹാളിലെ മറ്റൊരു വിദ്യാര്‍ത്ഥി, പെണ്‍കുട്ടി ഇരിക്കുന്ന നിര്‍ദ്ദിഷ്ട സീറ്റ് നമ്പറില്‍ ഒരു ആണ്‍കുട്ടി ആണ് നേരത്തെ ഇരുന്നത് എന്ന് സൂപ്പര്‍വൈസറെ അറിയിച്ചു.
അതേസമയം യുവാവ് പതിവായി മൂന്നാം വര്‍ഷ ബി.കോം പരീക്ഷകളില്‍ പരാജയപ്പെട്ടിരുന്നു എന്നും അതിനുശേഷമാണ് കാമുകി ആള്‍മാറാട്ടം നടത്തി പരീക്ഷക്ക് എത്തിയത് എന്നും സിന്‍ഡികേറ്റ് കമ്മിറ്റി പറഞ്ഞു. പരീക്ഷകളിലെ ആള്‍മാറാട്ടത്തിനുള്ള ഏറ്റവും കഠിനമായ ശിക്ഷ ബിരുദം റദ്ദാക്കലാണെന്ന് ഫാക്ട് കമ്മിറ്റി കണ്‍വീനര്‍ സ്നേഹല്‍ ജോഷി പറഞ്ഞു. ബി.കോം ബിരുദം റദ്ദാക്കാന്‍ സര്‍വകലാശാലയിലെ ഫാക്ട് കമ്മിറ്റി നല്കിയ ശുപാര്‍ശ അംഗീകരിക്കാന്‍ വിഎന്‍എസ്ജിയു സിന്‍ഡിക്കേറ്റ് തീരുമാനിച്ചാല്‍, യുവതിക്ക് ജോലി പോലും നഷ്ടമായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications