തമിഴ് നടന് മനോ അപകടത്തില്‍ മരിച്ചു; ഭാര്യയുടെ നില ഗുരുതരം
ചെന്നൈ: പ്രശസ്ത മിമിക്രി താരവും നടനുമായ മനോ ചെന്നൈയിലെ അവദിയിലുണ്ടായ അപകടത്തില്‍ മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. ഇരുവരും കാറില്‍ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മനോ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ചുകൊണ്ടാണ് മനോവിന്റെ മരണ വാര്‍ത്ത വന്നിരിക്കുന്നത്. വിവരം പുറത്തുവിട്ട പബ്ലിക് റിലേഷന്‍ ഓഫീസര്‍ ജോണ്‍ അപ്രതീക്ഷിത വാര്‍ത്തയിലുണ്ടായ അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
പുഴല്‍ എന്ന തമിഴ് സിനിമയില്‍ മുരളിക്കും ഇമചന്ദ്രനുമൊപ്പം പ്രധാന വേഷമിട്ടവരില്‍ ഒരാളായിരുന്നു മനോ. അഴക് സംവിധാനം ചെയ്ത പുഴല്‍ 2010ലാണ് പുറത്തിറങ്ങിയത്.
ടെലിവിഷന്‍ ചാനലില്‍ അവതാരകനായിട്ടാണ് മനോ സിനിമാ മേഖലയിലേക്ക് ചുവടുവച്ചത്. ഒട്ടേറെ റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് മനോ. മിമിക്രിയിലും ഡാന്‍സിലുമുള്ള മനോയുടെ കഴിവ് ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. വിദേശരാജ്യങ്ങളിലടക്കം മിമിക്ര പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications