പിതൃത്വ തര്‍ക്കം, പശുക്കുട്ടിയുടെ അച്ഛനാര്? ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശം!!
തമിഴ്നാട്ടിലെ രണ്ട് കര്‍ഷകര്‍ക്കിടയിലെ തര്‍ക്കം ചരിത്രസംഭവമാവുന്നു. പശുക്കുട്ടിയുടെ ഉടമസ്ഥാവകാശം ഇരുകര്ഷകരും ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
മുത്തുപ്പേട്ട: തമിഴ്നാട്ടിലെ രണ്ട് കര്‍ഷകര്‍ക്കിടയിലെ തര്‍ക്കം ചരിത്രസംഭവമാവുന്നു. പശുക്കുട്ടിയുടെ ഉടമസ്ഥാവകാശം ഇരുകര്ഷകരും ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പരിഹാരത്തിന് പോലിസ് നിര്‍ദേശിച്ചതാവട്ടെ ഡിഎന്‍എ പരിശോധനയും!
കര്‍ഷകര്‍ തമ്മിലുള്ള പ്രശ്നം ക്രമസമാധാന വിഷയമാവാന്‍ സാധ്യതയുള്ളതിനാലാണ് പോലിസ് ഈ വിചിത്ര നിര്‍ദേശം മുന്നോട്ട് വച്ചത്. ബന്ധുക്കളും അയല്‍വാസികളുമായ രാജരത്നവും മതിയഴകനുമാണ് പശുക്കുട്ടി തങ്ങളുടേതാണെന്ന് പറഞ്ഞു രംഗത്ത് വന്നത്. തിരുവാരൂര്‍ ജില്ലയിലാണ് സംഭവം.

രാജരത്നമാണ് ആദ്യം പോലിസില്‍ പരാതിപ്പെട്ടത്. തന്റെ പശു പ്രസവിച്ച കുട്ടിയെ കാണാനില്ലെന്നും ഏറെ നേരത്തിന് ശേഷം പശുക്കുട്ടിയെ മതിയഴകന്റെ തൊഴുത്തില്‍ കണ്ടുവെന്നുമാണ് പരാതി. എന്നാല്‍ പശുക്കുട്ടിയെ വിട്ടുതരാന്‍ മതിയഴകന്‍ തയ്യാറായിട്ടില്ലെന്നും രാജരത്നം പരാതിയില്‍ ബോധിപ്പിച്ചു.

എന്നാല്‍ രാജര്തനം കള്ളം പറയുകയാണെന്നും പശുക്കുട്ടി തന്റെതാണെന്നുമാണ് മതിയഴകന്റെ വാദം. ആദ്യം പോലിസ് ചില നാടന്‍ പ്രയോഗങ്ങള്‍ നടത്തി. രണ്ട് പശുക്കളെയും അകലെ കെട്ടിയിട്ടു. പശുക്കുട്ടി ഏത് പശുവിന്റെ അടുത്തേക്കാണോ ഓടിയെത്തുന്നത് അതാണ് യഥാര്‍ഥ മാതാവ്. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്നം തീര്‍ന്നില്ല.

പശുക്കുട്ടി ഓടിയടുത്തത് മതിയഴകന്‍ കൊണ്ടുവന്ന പശുവിന്റെ അടുത്തേക്കാണ്. ഇതോടെ പോലിസ് പ്രശ്നം തീര്‍ന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ രാജരത്നം വിട്ടില്ല. അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. രാജരത്നത്തെ അനുകൂലിച്ച് ആളുകള്‍ സംഘടിക്കാനും തുടങ്ങി.

പശുവും കിടാവും തന്റെതാണെന്ന് പറഞ്ഞ് മതിയഴകന്‍ കൊണ്ടുപോയി. കലഹം മൂര്‍ഛിക്കാന്‍ തുടങ്ങിയതോടെയാണ് പരിഹാരം എന്ന നിലയില്‍ പോലിസ് ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. പ്രശ്നം ശാസ്ത്രീയമായേ പരിഹരിക്കാനാവൂവെന്നും പോലിസ് സബ് ഇന്‍സ്പെക്ടര്‍ വി രാമാനുജം പറഞ്ഞു.

പിതൃത്വം അറിയാന്‍ സാധാരണ മനുഷ്യരിലാണ് ഡിഎന്‍എ പരിശോധന നടത്താറുള്ളത്. മൃഗങ്ങളില്‍ ഇത്തരം പരിശോധന അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മൃഗങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്താനുള്ള സാങ്കേതിക വിദ്യ ഇന്ന് നിലവിലുണ്ട്. വളരെ ചെലവുള്ള രീതിയാണിതെന്നു മൃഗസംരക്ഷണ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.

വലിയ തുക ചെലവിട്ട് പരിശോധന നടത്താന്‍ മതിയഴകനും രാജരത്നവും തയ്യാറാവുമോ എന്നതാണ് അടുത്ത ചോദ്യം. ചിലപ്പോള്‍ പശുവിനെ വിറ്റാല്‍ കിട്ടുന്ന സഖ്യയേക്കാള്‍ വരും പരിശോധനക്കെന്ന് തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.തിലകര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications