ശ്രീലങ്കയിൽ നിന്നെത്തുന്ന തമിഴ് വംശജരെ അംഗീകരിക്കണം; തമിഴ്‌വാദം ഉയർത്തി സംഘടനകൾ
ചെന്നൈ : ശ്രീലങ്കയിൽ നിന്നെത്തുന്ന തമിഴ് വംശജരെ അംഗീകരികരിക്കണമെന്ന വാദവുമായി തമിഴ്‌വാദം ഉയർത്തുന്ന സംഘടനകൾ. വരും ദിവസങ്ങളിൽ പരസ്യമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് സംഘടനകൾ. തമിഴ്‌നാട്ടിൽ വൈകാരിക പ്രശ്‌നമാണ് ശ്രീലങ്കൻ അഭയാർഥി പ്രശ്‌നം. തമിഴ്‌നാട്ടിൽ അധികാരത്തിലെത്താൻ രാഷ്‌ട്രീയ പ്രവർത്തകരും ഈ വികാരങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. ശ്രീലങ്കയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ഇതിനകം 16 പേർ ഇതിനകം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.
ചൊവ്വാഴ്‌ചയാണ് രണ്ടു സംഘങ്ങളായി 16 പേർ തമിഴ്‌നാട്ടിലെത്തിയത്. അനധികൃതമായി എത്തിയതിന്റെ പേരിൽ അഭയാർഥികളെ ജയിലിലിടാൻ കോടതി ഉത്തരവിട്ടെങ്കിലും തമിഴ്‌നാട് സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഇവരെ രാമേശ്വരത്തെ മണ്ഡപം ക്യമ്പിലേക്ക് മാറ്റി. ഇവിടേക്ക് രാഷ്ട്രീയ പാർട്ടി നേതാക്കളും അണികളും നിരന്തരമായി സന്ദർശനത്തിന് എത്തുന്നുണ്ട്. ശ്രീലങ്കൻ തമിഴർക്കൊപ്പം നിൽക്കാത്ത പക്ഷം ജനവികാരം മറിയുമെന്നും രാഷ്‌ട്രീയ പാർട്ടികൾ തിരിച്ചറിയുന്നുണ്ട്.

12 വർഷങ്ങൾക്ക് ശേഷമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർഥികൾ എത്തുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹം ആരംഭിച്ചത്. സുരക്ഷിതമായ ജീവിതവും ഭക്ഷണവുമാണ് ഇവരെ അഭയാർഥികളാകാൻ പ്രേരിപ്പിക്കുന്നത്.
അതേ സമയം ശ്രീലങ്കൻ പൗരന്മാർ തമിഴ്‌നാട്ടിലെത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യം നിയമപരമായി നേരിടുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. വിഷയം നിയമസഭയിൽ ഉന്നയിച്ച കോൺഗ്രസ് എംഎല്‍എ എസ് വിജയധരണി തമിഴ്‌നാട് സർക്കാരിന് ശ്രീലങ്കന്‍ തമിഴരെ സഹായിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു.

ശ്രീലങ്കയിലെ നിലവിലെ സാഹചര്യം അതിരൂക്ഷമാണ്. വൈദ്യുതി, ഭക്ഷണം, പാചകംവാതകം, ഇന്ധനം തുടങ്ങിയവക്കെല്ലാം വൻ വിലയാണ്. ഇവയുടെ വിതരണം മുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ജനങ്ങളെ നിയന്ത്രിക്കാനായി പെട്രോൾ പമ്പുകളിൽ ഉൾപ്പടെ സൈന്യത്തെ വിന്യസിച്ച സാഹചര്യമാണുള്ളത്. മനുഷ്യക്കടത്ത് സംഘങ്ങൾക്ക് പണം നൽകിയാണ് പലരും കടൽ കടക്കുന്നത്.

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്ന വിനോദസഞ്ചാര മേഖല, കൊവിഡ് മഹാമാരിയുടെ കാലത്ത് തകര്‍ന്നടിഞ്ഞിരുന്നു. 2019ൽ ഈസ്റ്ററിനിടെ കൊളംബോയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ചൈനയിൽ നിന്ന് വന്‍തോതില്‍ കടമെടുത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നത് ഇടയാക്കിയിട്ടുണ്ട്. ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ സംഭരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് ഒരു ബില്യൺ ഡോളർ വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ ശ്രീലങ്കയ്ക്ക് 500 മില്യൺ ഡോളർ വായ്പ നൽകിയിരുന്നു
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications