പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം: ചോദ്യം ചെയ്ത വനിതാ കോൺഗ്രസ് പ്രവർത്തകയ്ക്ക് മർദ്ദനം
ലഖ്നൊ: ബലാത്സംഗക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത വനിതാ പ്രവർത്തകയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ഉത്തർപ്രദേശിലെ ഒരു പരിപാടിയിൽ വെച്ചാണ് സംഭവം. ഉത്തർപ്രദേശിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് നേതാക്കൾ വനിതാ പ്രവർത്തകയെ കയ്യേറ്റം ചെയ്യുന്നത്.

വനിതാ പ്രവർത്തകയെ മർദ്ദിച്ചു
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം ചോദ്യം ചെയ്തതോടെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകയായ താര യാദവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേജിൽ നിന്ന് തള്ളി പുറത്താക്കിയ ശേഷം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

ശാരീരികമായി ഉപദ്രവിച്ചു
പീഡനക്കേസിലെ പ്രതിയായ മുകുന്ദ് ഭാസ്കറിനെ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തതിന് ഞാൻ ശാരീരികമായി പാർട്ടി പ്രവർത്തകരാൽ ഉപദ്രവിക്കപ്പെട്ടുവെന്നാണ് താര യാദവ് എഎൻഐയോട് പ്രതികരിച്ചത്. പ്രിയങ്കാ ഗാന്ധി നടപടിയെടുക്കുന്നതിന് വേണ്ടിയാണ് ഞാനിപ്പോൾ കാത്തിരിക്കുന്നതെന്നും താര വ്യക്തമാക്കി.

അഞ്ച് സ്ഥാനാർത്ഥികൾ
ഏറെക്കാലം കോൺഗ്രസ് പ്രവർത്തകനാണ് മുകുന്ദ് ഭാസ്കർ മണി ത്രിപാഠി. യുപിയിലെ ദിയോറിയ സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക വെള്ളിയാഴ്ച മുതലാണ് സമർപ്പിക്കേണ്ടത്. കോൺഗ്രസ് അഞ്ച് സ്ഥാനാർത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉന്നാവോയിലെ ബംഗാർമോ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയെ പാർട്ടി ആദ്യമേ തന്നെ പ്രഖ്യാപിച്ചിരുന്നു.

സ്വാധീനമുള്ള നേതാക്കൾ
ഉത്തർപ്രദേശിൽ കോൺഗ്രസ് വീണ്ടും അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്. കോൺഗ്രസുമായി ദീർഘകാലമായി ബന്ധംപുലർത്തുന്നവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്. സുശീൽ ചൌധരിയെ ബുലന്ദ്ഷഹറിൽ നിന്നും ദിയോറിയയിൽ നിന്ന് മണി ത്രിപാഠിയുമാണ് മത്സരിക്കുന്നത്. ഇരു നേതാക്കളും കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുഐയിൽ പ്രവർത്തിച്ച് കോൺഗ്രസിലേക്ക് വന്നവരാണ്.

പാർട്ടി കുടുംബത്തിൽ നിന്ന്
നൌഗട്ട് സാദത്ത് മണ്ഡലത്തിൽ നിന്ന് കംലേഷ് സിംഗാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. കോൺഗ്രസ് നേതാക്കളുടെ കുടുംബത്തിൽ നിന്നുവരുന്ന കംലേഷ് യുപിയിൽ ഒരു സ്കൂൾ നടത്തിവരികയാണ്. നവംബർ മൂന്നിനാണ് ഉത്തർപ്രദേശിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നവംബർ 10നാണ് വോട്ടെണ്ണൽ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications