ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് വാദത്തിനെ പിന്തുണക്കുന്ന തരത്തിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലേയും പരാമര്‍ശം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജം കണ്ടെത്തിയിട്ടില്ലെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം കണ്ടെത്തിയില്ലെങ്കില്‍ ബലാത്സംഗം നടന്നിട്ടില്ലായെന്ന് പറയുന്ന വാദത്തെ വിദഗ്ധര്‍ തള്ളുകയാണ്.

പോസ്റ്റ് മോര്‍ട്ടം
പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായിട്ടില്ലെന്നായിരുന്നു വ്യാഴാഴ്ച്ച ഉത്തര്‍ പ്രദേശ് പൊലീസ് വ്യക്തമാക്കിയത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ വാദം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം പെണ്‍കുട്ടി കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാകാമെന്നും പൊലീസ് പറയുന്നു.

വര്‍ഗിയ പ്രശ്നങ്ങള്‍
'ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബിജം കണ്ടെത്തിയിരുന്നില്ല. വര്‍ഗിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനായി ചിലര്‍ സംഭവത്തെ വളച്ചൊടിക്കുന്നതാണെന്നും അവരെ കണ്ടെത്തി നടപടിയെടുക്കുമെന്നുമായിരുന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പ്രശാന്ത് കുമാര്‍ വ്യക്തമാക്കിയത്.

ഫോറന്‍സിക് ലാബിലേക്ക്
എന്നാല്‍ ബലാത്സംഗം നടന്ന 11 ദിവസത്തിന് ശേഷമാണ് പരിശോധനക്കായി പെണ്‍കുട്ടിയുടെ സാമ്പിള്‍ ആഗ്രയിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നത്. ഈ സമയത്ത് ശരീരത്തില്‍ ബീജം ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. അലിഗഢിലെ ആശുപത്രിയില്‍ വെച്ച് സെപ്തംബര്‍ 22 നാണ് സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിക്കുന്നതെന്നും എന്നാല്‍ ഇത് സെപ്തംബര്‍ 25 നാണ് ആഗ്രയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലേക്ക് അയച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബലാത്സംഗം നടന്നിട്ടില്ല
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം കണ്ടെത്തിയില്ലെങ്കില്‍ എങ്ങനെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗം നടന്നിട്ടില്ലായെന്ന് പറയുകയെന്നതാണ് പൊലീസിനെതിരെ ഉയരുന്ന പ്രധാന ചോദ്യം. ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം കണ്ടെത്തണണെന്ന് ഒരു നിയമത്തിലും പരാമര്‍ശിക്കുന്നില്ലായെന്നത് തന്നെയാണ് ഇതിന്റെ അടിസ്ഥാനം.

375
ഇന്ത്യന്‍ പീനല്‍ കോഡിലെ 375 സെഷനാണ് ബലാത്സംഗകുറ്റത്തെ നിര്‍വചിക്കുന്നത്. 2013 ല്‍ ഈ നിയമം ഭേദഗതി ചെയ്തിരുന്നു. ഇത് പ്രകാരം ഒരു സ്ത്രീയുടെ ശരീരത്തില്‍ സമ്മതം കൂടാതെ മാനിപ്പുലേറ്റ് ചെയ്യുന്നതും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ലിംഗം കൊണ്ടോ മറ്റ് ശരീര ഭാഗം കൊണ്ടോ പെനട്രേറ്റ് ചെയ്യുന്നതും ബലാത്സംഗത്തിന്റെ പരിധിയില്‍ വരും.

സെപ്തംബര്‍ 14
സെപ്തംബര്‍ 14 നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുന്നത്. ചോര വാര്‍ന്ന് നട്ടെല്ല് ഒടിഞ്ഞ് നാവറുക്കപ്പെട്ട നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങളുടെ അനുമതി ഇല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലസ് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാണ്.

സിബി ഐ
കേസ് സിബി ഐക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിനി പിന്നാലെ ഹത്രസിലേക്ക് രാഷ്ട്രീയ നേതാക്കളെയൊ മാധ്യമ പ്രവര്‍ത്തകരെയോ പൊതു പ്രവര്‍ത്തകരെയോ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നു
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications