Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം വോട്ട് ബാങ്ക് മമതയിൽ നിന്ന് അകന്നുവെന്നതിന്റെ സൂചനയാണ് അവരുടെ അഭ്യർത്ഥന: നരേന്ദ്ര മോദി

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്ലിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാണുള്ളത്

വോട്ട് വിഭജിക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബംഗാളിലെ മുസ്ലീം ജനതയോട് അഭ്യർത്ഥിച്ചത് അവർക്ക് പിന്തുണ നഷ്ടപ്പെട്ടതായി സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ബിജെപി ഹിന്ദുക്കളോട് സമാനമായ ഒരു അഭ്യർത്ഥന നടത്തിയാൽ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാധ്യമങ്ങളുടെയും വിചാരണയ്ക്ക് വിദേയമാകേണ്ടി വന്നേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

mamata

സംസ്ഥാനത്തെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വടക്കൻ ബംഗാളിലെ കൂച്ച് ബെഹാറിൽ പ്രചാരണം നടന്ന പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് തന്നോടുള്ള സ്നേഹത്തിന്റെ പ്രതിഫലം വികസനവും താൽപര്യവുമായി തിരികെ നൽകുമെന്നും മോദി പറഞ്ഞു.

"പ്രിയ ദീദി, അടുത്തിടെ നിങ്ങൾ പറഞ്ഞത് എല്ലാ മുസ്ലീങ്ങളും ഒന്നിക്കണമെന്നും അവരുടെ വോട്ടുകൾ വിഭജിക്കാൻ അനുവദിക്കരുതെന്നും. നിങ്ങൾ ഇത് അർത്ഥമാക്കുന്നത് മുസ്‌ലിം വോട്ട് ബാങ്കും നിങ്ങളുടെ കൈയ്യിൽ നിന്ന് പോയി എന്ന് നിങ്ങൾക്ക് ബോധ്യമുണ്ടെന്നാണ്, മുസ്‌ലിംകളും നിങ്ങളിൽ നിന്ന് മാറിയിരിക്കുന്നു, "പ്രധാനമന്ത്രി മോദി പറഞ്ഞു.

ഹിന്ദുക്കളെ ഒന്നിപ്പിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് എട്ടോ പത്തോ നോട്ടീസുകൾ ലഭിക്കുമായിരുന്നു. രാജ്യമെമ്പാടും തങ്ങളെക്കുറിച്ച് എഡിറ്റോറിയലുകൾ എഴുതപ്പെടുമായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുസ്ലീങ്ങളെ ഒരുമിച്ചുചേർന്ന് തൃണമൂൽ കോൺഗ്രസിന് വോട്ടുചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രാതിനിധ്യം ലംഘിച്ചുവെന്ന് ആരോപിച്ച് ബാനർജിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്ലിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാണുള്ളത്. എന്നാൽ രണ്ട് മുസ്ലിം നേതാക്കൾക്കെതിരെ മമത നടത്തിയ പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എ‌ഐ‌ഐ‌എം നേതാവ് അസദുദ്ദീൻ ഒവൈസിയെ ബിജെപിയുടെ "ടീം ബി" എന്ന് വിളിക്കുകയും ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്ന് വിളിക്കുകയും ചെയ്തിരുന്നു. സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായ മുസ്ലിം പുരോഹിതൻ അബ്ബാസ് സിദ്ദിഖി, ഒരു സർപ്പത്തെക്കാൾ അപകടകരമാണെന്നും മമത പറഞ്ഞിരുന്നു.

എന്തൊക്കെയായാലും കടുത്ത ആരോപണ പ്രത്യാരോപണങ്ങൾക്കിടയിലും ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. മൂന്നാം ഘട്ട വോട്ടെടുപ്പാണ് സംസ്ഥാനത്ത് ഇന്ന് നടക്കുന്നത്. മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 30 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. എട്ട് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ്.

ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    എൽഡിഎഫും യുഡിഎഫും ബിജെപിക്ക് വോട്ട് ചെയ്യും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+