Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസകള്‍ എന്താണ് പ്രചരിപ്പിക്കുന്നത്? നിരോധിക്കണം; മുഖ്യമന്ത്രിയെ സമീപിച്ച് കര്‍ണാടക എംഎല്‍എ

ബംഗളൂരു : കര്‍ണാടകയില്‍ മദ്രസകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ എം പി രേണുകാചാര്യ രംഗത്ത് . മദ്രസകള്‍ 'ദേശവിരുദ്ധ പാഠങ്ങള്‍' പ്രചരിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ എം എല്‍ എയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ് .

മദ്രസകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മറ്റ് സ്‌കൂളുകള്‍ നമുക്കില്ലേ? അവര്‍ ഇവിടെ ദേശവിരുദ്ധ പാഠങ്ങള്‍ പഠിപ്പിക്കുന്നു. അവരെ നിരോധിക്കുകയോ മറ്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സിലബസ് പഠിപ്പിക്കുകയോ ചെയ്യണമെന്ന് എം പി രേണുകാചാര്യ പറഞ്ഞു .

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായ ബി ജെ പി എം എല്‍ എ ഹിജാബ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. പാര്‍ട്ടി വിഷയം കെട്ടിച്ചമച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ സംസ്ഥാനത്ത് മദ്രസകളുടെ ആവശ്യകതയെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.

india

ഹിജാബ് പ്രശ്‌നം സൃഷ്ടിച്ചത് ആരാണ്, നിങ്ങളാണോ ഞങ്ങളാണോ എന്ന് കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് വോട്ട് ബാങ്കാണോ കൂടുതല്‍ പ്രധാനം? ഞാന്‍ കോണ്‍ഗ്രസിനോട് ചോദിക്കുന്നു, നമുക്ക് എന്തിനാണ് മദ്രസകള്‍ ? മദ്രസകള്‍ എന്താണ് പ്രചരിപ്പിക്കുന്നത്? അവര്‍ നിരപരാധികളായ കുട്ടികളെ പ്രേരിപ്പിക്കുന്നു. നാളെ അവര്‍ നമ്മുടെ രാജ്യത്തിനെതിരെ പോകും, ?? ഒരിക്കലും 'ഭാരത് മാതാ കീ ജയ്' എന്ന് പറയില്ല- രേണുകാചാര്യ പറഞ്ഞു.

ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തതിനെയും അദ്ദേഹം വിമര്‍ശിച്ചു, ബന്ദിനെ ''ദേശവിരുദ്ധം'' എന്ന് വിളിച്ച അദ്ദേഹം ബന്ദിന് ആഹ്വാനം ചെയ്ത സംഘടനകളെ ആക്ഷേപിച്ചു. ചില ദേശവിരുദ്ധ സംഘടനകള്‍ കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് ഇത് സഹിക്കാന്‍ കഴിയുമോ? ഇത് പാക്കിസ്ഥാനാണോ ബംഗ്ലാദേശാണോ അതോ ഇസ്ലാമിക രാജ്യമാണോ? ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ വളരെ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് മുസ്ലീം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ മാര്‍ച്ച് 15 ന് സംസ്ഥാന ഹൈക്കോടതി തള്ളിയിരുന്നു. ഇസ്ലാമിക വിശ്വാസത്തില്‍ ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് ബെഞ്ച് അതിന്റെ വിധിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

ഇതിനിടെ, തന്റെ രണ്ട് മക്കള്‍ക്കായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തില്‍ രേണുകാചാര്യയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ബി ജെ പി എം എല്‍ എയ്ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. താന്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്നും പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള ആനുകൂല്യങ്ങളൊന്നും നേടിയിട്ടില്ലെന്നും രേണുകാചാര്യ ആരോപണങ്ങള്‍ നിഷേധിച്ച് പറഞ്ഞിരുന്നു. അതേസമയം, ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ ഒട്ടേറെ പേരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. മുസ്ലീം സംഘടകള്‍ എല്ലാം തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+