Get Updates
Get notified of breaking news, exclusive insights, and must-see stories!

'സര്‍ക്കാരില്‍ നിന്ന് ഉറപ്പുകിട്ടി'; ഗുസ്തി താരങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായി ഡല്‍ഹിയില്‍ നടത്തിവരുന്ന സമരം ജൂണ്‍ 15 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗുസ്തി താരം ബജ്റംഗ് പുനിയ അറിയിച്ചു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ഉറപ്പുകിട്ടിയെന്നും അന്വേഷണം 15നകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചു. അതുവരെ സമരം ചെയ്യില്ലെന്നും ബജ്റംഗ് പുനിയ അറിയിച്ചു.

protest

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ഗുസ്തിക്കാരുടെ ചര്‍ച്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചത്. ഗുസ്തി താരങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന കേസ് നേരിടുന്ന റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്.

സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരുമിച്ച് തീരുമാനിക്കുമെന്ന് ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ' സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം ഞങ്ങള്‍ മുതിര്‍ന്ന അനുയായികളുമായി ചര്‍ച്ച ചെയ്യും. നിര്‍ദ്ദേശം ശരിയാണെന്ന് എല്ലാവരും സമ്മതം അറിയിച്ചാല്‍ മാത്രമേ ഞങ്ങള്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. സര്‍ക്കാര്‍ പറയുന്നത് എല്ലാം കേട്ട് ഞങ്ങള്‍ സമരം അവസാനിപ്പിക്കില്ല'- സാക്ഷി മാലിക് പറഞ്ഞു.

നാല് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായുമായി ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കായികമന്ത്രി രംഗത്തെത്തിയത്. അതേസമയം, ബ്രജ് ഭൂഷണ്‍ സിംഗിനെതിരെയുള്ള ആരോപണങ്ങളില്‍ ഡല്‍ഹി പൊലീസ് എഫ് ആ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്.

ഇതിനിടെ, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഈ മാസം ഒമ്പത് വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അതിന് മുമ്പ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാരിന് ഞങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ ജൂണ്‍ 9 വരെ സമയം നല്‍കിയിരുന്നു. അവര്‍ ഞങ്ങളെ ഒരു ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+