ഓണ്‍ലൈന്‍ റമ്മി കളിച്ച് പാപ്പരായി, കടം വീട്ടാന്‍ പഴയ മുതലാളിയുടെ വീട്ടില്‍ മോഷണം, ഒടുവില്‍ അറസ്റ്റില്‍
ചെന്നൈ: ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതോടെ മുന്‍ തൊഴിലുടമയുടെ വീട്ടില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. ചെന്നൈ വേളാച്ചേരി ശേഷാദ്രിപുരം സ്ട്രീറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 68 കാരിയായ ഇന്ദുമതിയുടെ വീട്ടിലാണ് ഇവിടത്തെ മുന്‍ ഡ്രൈവര്‍ ആയിരുന്ന ഇസ്മായില്‍ (36) മോഷ്ടിക്കാന്‍ കയറിയത്.
ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം കേറിയതോടെയാണ് ഇയാള്‍ മോഷണത്തിനിറങ്ങിയത്. മുഖംമൂടി ധരിച്ചെത്തി ഇന്ദുമതിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഇസ്മായിലും സുഹൃത്തും ചേര്‍ന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുവകകളും മോഷ്ടിച്ചത്. ജൂലൈ 30 നായിരുന്നു സംഭവം. മുഖംമൂടി ധാരികളായ രണ്ട് പേര് വീട്ടില്‍ കവര്‍ച്ച നടത്തി എന്ന പരാതിയുമായി ഇന്ദുമതി വേളാച്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിയത്.

എന്നാല്‍ മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ പൊലീസിന് ഇവരെ കുറിച്ച് ഒരു രൂപവുമില്ലായിരുന്നു. എന്നാല്‍ ഇന്ദുമതിയുടെ വീടിന്റെ സമീപ പരിസരങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് വിശദമായ അന്വേഷണം നടത്തിയതോടെ മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചു. മോഷണത്തിന് ശേഷം ഇസ്മായിലും സുഹൃത്തും മുഖംമൂടി ധരിച്ചിരുന്നില്ല എന്ന വിവരം പൊലീസിന് ലഭിച്ചു.

ഈ സി സി ടി വി ദൃശ്യങ്ങള്‍ ഇന്ദുമതിയെ കാണിച്ചതിലൂടെയാണ് മോഷണം നടത്തിയത് അവരുടെ മുന്‍ കാര്‍ ഡ്രൈവറാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് സംഘം ഇസ്മായിലിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ ചെന്നൈയില്‍ നിന്നും പിടികൂടുന്നത്.

ഇസ്മായില്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്ത് അബ്ദുള്‍ സലാമിനേയും പൊലീസ് പിടികൂടി. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്ക് അടിമയാണ് എന്ന് ബോധ്യപ്പെട്ടത്. ഗെയിമില്‍ കളിക്കാന്‍ പണം കണ്ടെത്താനും, ഗെയിം കളിക്കുന്നതിനിടയില്‍ ഉണ്ടായ കടങ്ങള്‍ വീട്ടാനും വേണ്ടിയാണ് താന്‍ മോഷണം നടത്തിയതെന്നും ഇസ്മായില്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അതേസമയം ഈ സംഭവത്തോടെ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിരോധിക്കണം എന്ന ആവശ്യം ശക്തമായി. പണം വെച്ചുള്ള ഇത്തരം ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ കളിച്ച് നിരവധി പേര് ആത്മഹത്യ ചെയ്യുകയും നിരവധി കുടുംബങ്ങള്‍ തകരുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉണ്ടാക്കുന്ന വിപത്തിനെ കുറിച്ച് പഠിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴും ഇവ നിര്‍ബാധം തുടരുകയാണ്. പി എം കെയും, ബി ജെ പിയും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിരോധിക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് ആളുകള്‍ ആത്മഹത്യ വരെ ചെയ്യുകയാണെന്നുംഇവ ഉടന്‍ നിരോധിക്കണമെന്നും പി എം കെ സംസ്ഥാന പ്രസിഡന്റ് അന്‍ബുമണി രാമദോസ് പറഞ്ഞു.

അതേസമയം കേരളത്തിലും നിരവധി പേര് പണം വെച്ചുള്ള ഒാണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്ക് ഇരയായിട്ടുണ്ട്. പണം നഷ്ടപ്പെട്ട് നിരവധി പേര് ആത്മഹത്യ ചെയ്യുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ റമ്മി ഗെയിമുകളുടെ പരസ്യത്തില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കുന്നത് കേരളത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications