Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎ-2: ഒമിക്രോണിന്റെ പുതിയ വകഭേദം; അതിവ്യാപനശേഷി, ഡെന്മാർക്കില്‍ 79% രോഗികള്‍

ലണ്ടന്‍: ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎ.- 2 ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങളില്‍ വലിയ തോതില്‍ വ്യാപിക്കുന്നതായി പഠനം. ഡെന്മാർക്ക്, യുകെ, ഇന്ത്യ, സ്വീഡൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ബി.എ.- 2 ഉപവകഭേദം വ്യാപനം ശക്തമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യകാല കൊറോണ വൈറസ് വേരിയന്റുകളെ അപേക്ഷിച്ചും ബിഎ 1 എന്ന ആദ്യ ഒമിക്‌റോൺ വേരിയന്റിനേയും അപേക്ഷിച്ച് ബിഎ-2 വിന് കൂടുതൽ വ്യാപനശേഷിയുണ്ട്. യുകെയിൽ ജനുവരിയിലെ ആദ്യ 10 ദിവസങ്ങളിൽ കുറഞ്ഞത് 400 പേർക്കെങ്കിലും പുതിയ ഉപവകഭേദം ബാധിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിലാണ് ഇതിന്റ സാന്നിധ്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഓക്‌സ്‌ഫോർഡ്, എഡിൻബർഗ്, കേംബ്രിഡ്ജ് സർവകലാശാലകളിലെ ശാസ്ത്രജ്ഞർ പതിവായി അപ്‌ഡേറ്റ് ചെയ്യുന്ന കൊറോണ വൈറസുകളുടെ PANGO ഡയറക്‌ടറി അനുസരിച്ച് ഡെന്മാർക്കിനെയാണ് പുതിയ ഉപവകഭേദം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായി പട്ടികപ്പെടുത്തിയിരിക്കുന്നത്. ഡെന്മാർക്കില്‍ ഇതുവരെ കണ്ടെത്തിയ കേസുകളിൽ 79% ഈ ഉപവകഭേദത്തില്‍ നിന്നുള്ളതാണ്. ബ്രിട്ടൻ (6%), ഇന്ത്യ (5%), സ്വീഡൻ (2%) , സിംഗപ്പൂർ (2%) എന്നിവയാണ് ഉപവകഭേദ കേസുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നിൽ. എന്നാല്‍ കൃത്യമായ പിസിആർ പരിശോധന നടത്തിയാല്‍ ഇതിന്റെ ശതമാനം കൂടിയേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

coronavirus

ഒറിജിനൽ ഒമിക്രോൺ വേരിയന്റിനേക്കാൾ ഇത് കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് പുതിയ ഉപവിഭാഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം സൂചിപ്പിക്കുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും വ്യക്തമാക്കുന്നു. " വികസിക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യുന്നത് വൈറസുകളുടെ സ്വഭാവമാണ്, അതിനാൽ മഹാമാരി തുടരുമ്പോൾ പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നത് നമുക്ക് തുടർന്നും കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം," യുകെഎച്ച്എസ്എയിലെ സംഭവ ഡയറക്ടർ മീരാ ചന്ദ് പറഞ്ഞു. ഞങ്ങളുടെ തുടർച്ചയായ ജീനോമിക് നിരീക്ഷണം അവയെ കണ്ടെത്താനും അവ പ്രാധാന്യമുള്ളതാണോ എന്ന് വിലയിരുത്താനും ഞങ്ങളെ സഹായിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ബിഎ - 2, ഒമിക്രോണ്‍ ബിഎ.1 നേക്കാൾ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് നിർണ്ണയിക്കാൻ മതിയായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മീരാ ചന്ദ് വ്യക്തമാക്കുന്നുണ്ട്. പുതിയ വേരിയന്റിന്റെ ആവിർഭാവം വാക്സിനേഷന്റെ തുടർച്ചയായ പ്രാധാന്യത്തെ കാണിക്കുന്നുവെന്ന് യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും കൂട്ടിച്ചേർത്തു: "നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സാധ്യമായ ഏറ്റവും മികച്ച സംരക്ഷണം നൽകാനും വാക്സിനെടുക്കാന്‍ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു."- അദ്ദേഹം പറഞ്ഞു.

ഏഷ്യയിൽ വലിയ തോതിൽ പ്രചരിക്കുന്ന ഈ ഉപ-ഭേദം ഡെന്മാർക്കിൽ പിടിമുറുക്കുന്നതിന്റെ വേഗതയാണ് ഞങ്ങളെ ആശ്ചര്യപ്പെടുത്തിയതെന്നായിരുന്നു ഫ്രഞ്ച് എപ്പിഡെമിയോളജിസ്റ്റ് അന്റോയിൻ ഫ്ലാഹോൾട്ട് ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് അഭിപ്രായപ്പെട്ടത്. അതേസമയം, ബെർലിനിലെ ചാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ജർമ്മൻ വൈറോളജിസ്റ്റ് ക്രിസ്റ്റ്യൻ ഡ്രോസ്റ്റൻ ഡച്ച്‌ലാൻഡ്ഫങ്ക് പബ്ലിക് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രണ്ട് ഒമിക്‌റോൺ വേരിയന്റുകളിൽ ഒന്ന് ഡെൽറ്റയുമായി സംയോജിപ്പിക്കുന്നത് അതിലും അപകടകരമായ വൈറസിന്റെ വികാസത്തിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഒമിക്രോണിന് അതിന്റെ ഉപരിതല പ്രോട്ടീനിൽ ചില മ്യൂട്ടേഷനുകൾ ഉണ്ട്. സ്പൈക്ക് പ്രോട്ടീൻ എന്ന് വിളിക്കപ്പെടുന്ന ഇവയക്ക് ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളില്‍ നിന്ന് കൂടുതൽ അതീജിവന ശേഷിയും ഉപവിഭാഗത്തിന് ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന അധികം കേസുകളും ബി.എ.-2 വകഭേദമാണ്. മിക്കവയും തീരെ രോഗലക്ഷണങ്ങൾ ഇല്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. എന്നാൽ ആശുപത്രി പ്രവേശനവും ഐ സി യു കേസുകളും വർധിച്ചിട്ടുള്ളതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+