അവതാരകയുടെ കാൽമുട്ടിൽ കയറി പിടിച്ചു, ലൈംഗികാരോപണത്തെ തുടർന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി രാജിവെച്ചു
2002ല്‍ ഒരു പാര്‍ട്ടിക്കിടെ റേഡിയോ അവതാരകയുടെ കാല്‍മുട്ടില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മൈക്കിള്‍ ഫാളനെതിരെയുള്ള ആരോപണം.
ലണ്ടൻ: ലൈംഗിക ആരോപണത്തെ തുടർന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി മൈക്കിൾ ഫാളൻ രാജിവെച്ചു. രാജ്യത്തിലെ പ്രതിരോധ മന്ത്രിയായി തുടരാൻ തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാളൻ രാജിവെച്ചത്.

10 വർഷങ്ങൾക്കു മുൻപ് റേഡിയോ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഫ്ലാൻ രാജിവെച്ചത്. താനടക്കമുള്ള നിരവധി പാർളമെന്റ് എംപിമാർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിൽ ചലതൊക്കെ വസ്തുതാ വിരുദ്ധമാണ്. തന്റെ മുൻകാല പൊരുമാറ്റങ്ങളും പ്രവർത്തനങ്ങളും സായുധസേനയ്ക്ക് ആവശ്യമായ നിവലാരം പുലർത്തുന്നതായിരുന്നില്ല. അതുകൊണ്ടാണ് താൻ രാജിവെയ്ക്കുന്നതെന്നും ഫ്ലാൻ പ്രധാനമന്ത്രി തെരേസ മേയ്ക്ക് നൽകിയ രാജിക്കത്തിൽ വ്യക്തമാക്കുന്നുണ്ട്.

അവതാരകയോട് മോശമായി പൊരുമാറി
2002 ലെ ഒരു പാർട്ടിക്കിടെ റേഡിയോ അവതാരകയുടെ കാൽമുട്ടിൽ ദുരുദ്ദേശത്തോടെ ഫ്ലാൻ സ്പർശിച്ചിരുന്നു. ഇതിനെ തുടർന്നുള്ള ആരോപണമാണ് രാജിക്ക് കാരണമായത്.

സ്ഥാനത്തിരിക്കാൻ യോഗ്യനല്ല
ലൈംഗികാരോപണം ഉയർന്നതോടെയാണ് പ്രതിരോധമന്ത്രി രാജി സാന്നിധ്യം അറിയിച്ചത്. താൻ മുൻപ് ചെയ്ത പലകാര്യങ്ങളും സേനയുടെ ആദർശത്തിന് യോജിക്കാത്തതാണ് . അതിനാൽ താൻ ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം രാജിക്കത്തിൽ പറയുന്നുണ്ട്

ആദ്യത്തെ മന്ത്രി
തെരേസ മെയ് മന്ത്രിസഭയിൽ ലൈംഗികേരോപണത്തെ തുടർന്ന് പുറത്തു പോകുന്ന ആദ്യത്തെ ആധ്യത്തെ ആളാണ് മൈക്കിൾ ഫ്ളാൻ

രാജിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
അതേ സമയം ഫ്ളാന്റെ രജിവെയ്ക്കാനുള്ള തീരുമാനത്തെ സ്വഗതം ചെയ്ത് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയിട്ടുണ്ട്.അദ്ദേഹം സ്വന്തം പദവിയില്‍ നിന്നുകൊണ്ട് സര്‍ക്കാരിനും രാജ്യത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ അഭിനന്ദിച്ചു.

ഫ്ളന്റെ വിശ്വസ്തന്റെ വെളിപ്പെടുത്തൽ
2002 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കാൽമുട്ടിൽ ദുരുദ്ദേശത്തോടെ പിടിച്ചതിന് ഫ്ളാനിന് അവതാരക മുന്നറിയിപ്പ് നൽകിയിരുന്നതായും വിശ്വസ്തന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ക്ഷമ ചോദിച്ചു
യുവതിയോട് മോശമായി പൊരുമാറിയതിൽ ഖേദം പ്രകടിപ്പിച്ച് ഫ്ലാൻ രംഗെത്തിയിട്ടുണ്ട്. യുവതിയോട് മാപ്പ് പറഞ്ഞെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications