കാനഡയിലെ സ്കൂളില്‍ കൂട്ടവെടിവയ്പ്പ്; 10 പേര് കൊല്ലപ്പെട്ടു: അക്രമി സ്ത്രീ: നിരവധി പേര് ആശുപത്രിയില്‍
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ പത്തു പേര് കൊല്ലപ്പെട്ടു. 25-ലധികം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ സ്ത്രീയും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. ആക്രമണം നടന്ന സ്കൂളിന് സമീപത്തുള്ള ഒരു വീട്ടിലും രണ്ടു പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വെടിവയ്പ്പാണ് ഈ സംഭവം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തവിട്ടു നിറമുള്ള മുടിയുള്ള സ്ത്രീയാണ് അക്രമി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഗ്രേഡ് ഏഴു മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 160 കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. സ്കൂളിനുള്ളില്‍ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും പ്രദേശം വളയുകയും ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും യഥാര്‍ത്ഥ കണക്കുകളും ആരോഗ്യനിലയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കനേഡിയന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അക്രമി ഉള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. വെടിവയ്പ്പ് നടന്നപ്പോള്‍ ആറു പേര് സ്കൂളില്‍ തന്നെ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണപ്പെട്ടത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
വെടിവയ്പ്പിനെ തുടര്‍ന്ന് സ്കൂള്‍ പൂര്‍ണമായും അടച്ചിട്ടു. നൂറോളം കുട്ടികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ വളരെ ശാന്തമായ പട്ടണമാണ് ടംബ്ലര്‍ ഫ്രിഡ്ജ്. 3000 ത്തോളം മാത്രം ജനസംഖ്യയുള്ള ചെറിയ പട്ടണമാണിത്. ഈ സംഭവം പ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയില്‍ ഇത്തരം സ്കൂള്‍ വെടിവെപ്പുകള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. അതിനാല്‍ തന്നെ വലിയ നടുക്കത്തോടെയാണ് രാജ്യം ഈ സംഭവം കേട്ടത്. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അനുശോചിച്ചു. ഈ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications