ചാറ്റ് ലീക്ക്; മാധ്യമപ്രവർത്തകനെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് ആരെന്ന് വെളിപ്പെടുത്തി ട്രംപ്
ന്യൂയോർക്ക്: ഹൂതികൾക്കെതിരായ സൈനിക നടപടി ചർച്ച ചെയ്യാൻ രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകനായ ജെഫ്റി ഗോൾഡ്ബെഗിനെ ഉൾപ്പെടുത്തിയുമായ ബന്ധപ്പെട്ട സുരക്ഷ വീഴ്ചയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സിന് വേണ്ടി ജോലി ചെയ്യുന്ന ജൂനിയർ അംഗമാണ് അബദ്ധത്തിൽ ഗോൾഡ്ബെർഗിനെ ഉൾപ്പെടുത്തിയതെന്ന് ട്രംപ് പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് വിശദീകരണം.
'ഞങ്ങൾ വിശ്വസിക്കുന്നത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സിന്റെ ജൂനിയറായ വ്യക്തിയാണ് ഗോൾഡ്ബെർഗിന്റെ നമ്പർ ഉൾപ്പെടുത്തിയതെന്നാണ്. അങ്ങനെയാണ് ആ വ്യക്തി ഇതിൽ ഉൾപ്പെട്ടത്. രഹസ്യമായ വിവരങ്ങളൊന്നുമല്ല, പ്രശ്നങ്ങളൊന്നുമില്ല, മാത്രമല്ല സൈനിക നടപടി സമ്പൂർണ വിജയമായിരുന്നു', ന്യൂസ് മാക്സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

'എന്നോട് അതിനെ കുറിച്ച് പറഞ്ഞതാണ്, ഞാൻ ഇതിൽ ഉൾപ്പെട്ടിട്ടില്ല. രണ്ട് മാസത്തിനിടയിൽ സംഭവിച്ച ഒരേ ഒരു പിഴവാണ് ഇത്. രഹസ്യ വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. സൈനിക നടപടി വിജയമായരുന്നു', ട്രംപ് ആവർത്തിച്ചു.
സൈനിക നടപടി ഉണ്ടാകുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് 'ഹൂതി പിസി സ്മോൾ' എന്ന സാമൂഹിക മാധ്യമ ഗ്രൂപ്പിൽ ഗോൾഡ്ബെർഗിനെ അംഗമാക്കിയത്. പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സേത്ത്, വൈസ് പ്രസിഡന്റ് ജെഡി വാൻസേ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ട്രംപിന്റെ മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ തുടങ്ങിയ 18 ഉന്നത നേതാക്കളാണ് ഗ്രൂപ്പിൽ അംഗങ്ങളായിരുന്നത്.
ആക്രമണങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നുവെന്നും ആയുധങ്ങളെ കുറിച്ചുള്ള ചർച്ചകളും നടന്നുവെന്നും ഗോൾഡ്ബെർഗ് വെളിപ്പെടുത്തിയിരുന്നു.ചർച്ചകൾക്ക് പിന്നാലെയാണ് 15 ന് ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതെന്നും ജെഫ്രി ഗോൾഡ്ബർഗ് വെളിപ്പെടുത്തിയിരുന്നു. അതേസമയം എങ്ങനെയാണ് ഗോൾഡ്ബെർഗിനെ ഉൾപ്പെടുത്തിയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ദേശീയ സുരക്ഷ സെക്രട്ടറി പ്രതികരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിരുന്നു.
-
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications