അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയ്യാറല്ല!!!സുഷമ പാർലമെൻറിൽ പറഞ്ഞത് നുണയെന്ന് ചൈന
അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയാറല്ലെന്നും ചൈന
ദില്ലി: ഡോക്ലാം വിഷയത്തിൽ രാജ്യസഭയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ അഭിപ്രായ പ്രകടനം കള്ളമെന്ന് ചൈന. സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസാണ് സുഷമയെ വിമർശിച്ച് രംഗത്തെത്തിരിക്കുന്നത്. സിക്കിം അതിർത്തിയിലെ പ്രശ്നങ്ങളിൽ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടെന്ന് സുഷമ പാർലമെൻറിൽ പറഞ്ഞിരുന്നു.ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യത്തെ പിൻവലിച്ച് ചർച്ച നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. അതിനായി നയതന്ത്രതലത്തിൽ ഇടപെടൽ ശക്തമാക്കുമെന്നും സുഷമ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് രൂക്ഷവിമർശനവുമായി ചൈന രംഗത്തെത്തിയത്.പാർലമെൻറിലെ സുഷമയുടെ പ്രസംഗം നുണയാണ്. ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ കടന്നുകയറ്റം യാഥാർഥ്യമാണ്. ഇഇന്ത്യയുടെ സൈനിക ശക്തി ചൈനക്ക് ഏറെ പിറകിലാണെന്നും മാധ്യമം അവകാശപ്പെടുന്നു.
അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയാറല്ലെന്നും ചൈന അറിയിച്ചിട്ടുണ്ട്.ഡോക്ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണ്. അതിൽ ഒരിഞ്ച് പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും പത്രത്തന്റെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡോക്ലാമിൽ ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് റോഡ് നിർമിക്കുന്നത് ഇവിടെ നിന്ന് ഇന്ത്യയാണ് സൈന്യത്തെ പിൻവലിക്കേണ്ടതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.