200 പേര്‍ക്ക് എച്ച്ഐവി പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍: പോലിസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം
കംബോഡിയ: 200 പേര്‍ക്ക് എച്ച് ഐ വി പകര്‍ത്തിയ ഡോക്ടറെ പിടികൂടിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാളെ 25 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. 56 കാരനായ യം ക്രിം എന്ന ഡോക്ടറാണ് 200 പേരിലേക്ക് എച്ച് ഐ വി പകര്‍ത്തിയത്. കംബോഡിയയിലാണ് സംഭവം. പോലിസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ ഞെട്ടിക്കുന്ന കഥ പുറത്തെത്തിയത്.
ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്തു 25 വര്‍ഷം ശിക്ഷ വിധിച്ചു. ഡോക്ടറുടെ ചികിത്സ നേടിയ 74 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് പോലിസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കഥ പുറം ലോകമറിയുന്നത്. 1996 മുതല്‍ ഇയാള്‍ ലൈസന്‍സില്ലാതെയാണ് പ്രാക്റ്റീസ് ചെയ്തു വന്നതെന്ന് പോലിസ് പറഞ്ഞു.

എയ്ഡ്‌സ് പകര്‍ത്തിയത്
200 പേര്‍ക്കാണ് ഡോക്ടര്‍ എയ്ഡ്‌സ് പകര്‍ത്തിയത്. യം ക്രിം എന്ന ഡോക്ടറുടെ ് അടുത്ത് ചികിത്സ നേടിയ മിക്കവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

ചികിത്സ നടത്തിയത്
ലൈസന്‍സില്ലാതെയാണ് ഇയാള്‍ പ്രാക്റ്റീസ് നടത്തിയത്. കംബോഡിയയിലെ ബട്ടാംബാങ് പ്രവിശ്യയിലെ ഒരു പ്രാദേശിക ക്ലിനിക്കില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഇയാള്‍ നിരപരാധികള്‍ക്ക് മാരകരോഗം പകര്‍ന്നു നല്‍കിയത്.

നരഹത്യയ്‌ക്ക് കേസെടുത്തു
മനപ്പൂര്‍വ്വമാണ് ഇയാള്‍ രോഗം പടര്‍ത്തിയത്. ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക കേസെടുത്തു. ലൈസന്‍സില്ലാതെ പ്രാക്റ്റീസ് നടത്തുകയായിരുന്നു

അണുവിമുക്തമാതെ ഇന്‍ജെക്റ്റ് ചെയ്തു
ചികിത്സയ്ക്കെത്തുന്ന രോഗികളെഅണുവിമുക്തമാക്കാത്ത സൂചികള്‍ക്കൊണ്ട് ഇന്‍ജെക്റ്റ് ചെയ്തു. ഇയാള്‍ നിരവധി പേരിലേക്ക് രോഗം പകര്‍ത്തുകയായിരുന്നു.

മരണമടഞ്ഞവര്‍
യം ക്രിം ഡോക്ടറുടെ ചികിത്സ തേടിയ 10 പേര്‍ എയ്ഡ്‌സ് രോഗം വന്ന് മരണമടഞ്ഞു.

ഡോക്ടറുടെ അപര്യാപ്തത
കൃത്യമായ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരുടെ കുറവും കംബോഡിയയില്‍ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.

ശിക്ഷ വിധിച്ചത്
ചികിത്സയ്‌ക്കെത്തിയവരില്‍ രോഗം പടര്‍ത്തിയതിനാല്‍ 25 വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചു. മനപൂര്ർവ്വം രോഗം പടര്ർത്തുകയായിരുന്നു.

ദരിദ്ര രാജ്യം
ഏഷ്യയിലെ ഏറ്റവും ദരിദ്ര രാജ്യമാണ് കംബോഡിയ. ഇവിടെ 100,000 പേര്‍ക്ക് 0.2 ഡോക്ടര്‍മാര്‍ എന്നാണ് കണക്ക്.












Click it and Unblock the Notifications