പൂക്കൾ മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് മുകളിലെ റീത്തിനുമുണ്ട് പ്രത്യേകതകൾ, അറിയാം
ലണ്ടന്‍: എലിസബത്ത് രാജ്ഞിയോട് വിടപറഞ്ഞിരിക്കുകയാണ് ഇന്നത്തോടെ ബ്രിട്ടന്. അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് അവരുടെ ശവപ്പെട്ടിക്കുള്ളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഏറ്റവും മനോഹരമായ ഒരു സംസ്കാര ചടങ്ങാണ് എലിസബത്തിനായി രാജ്യം ഒരുക്കിയത്. എലിസബത്ത് ജീവിതത്തില്‍ ഏറ്റവും മനോഹരമായി കണ്ടിരുന്ന പല കാര്യങ്ങളും ഇവരുടെ ശവപ്പെട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
രാജ്ഞിയുടെ വിവാഹത്തിന് ഉപയോഗിച്ച ബൊക്കെയില്‍ നിന്നുള്ള മര്റ്റില് പൂക്കള്‍, ചാള്‍സ് രാജാവില്‍ നിന്നുള്ള വിടപറയല്‍ കുറിപ്പ് എന്നിവയെല്ലാം ശവമഞ്ചത്തിന് മുകളിലുള്ള റീത്തുകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അങ്ങനെ ഇംഗ്ലണ്ട് ഇതുവരെ സാക്ഷ്യം വഹിക്കാത്തൊരു സംസ്കാര ചടങ്ങായിരുന്നു ഇത്. വിശദമായ വിവരങ്ങളിലേക്ക്....

ശവസംസ്കാര ചടങ്ങുകള്‍ക്കായുള്ള റീത്തിലെ പൂക്കളെല്ലാം ചാള്‍സ് രാജാവ് തന്നെയാണ് തിരഞ്ഞെടുത്തത്. ബക്കിംഗ്ഹാം പാലസില്‍ നിന്നാണ് ഇവ എടുത്തത്. ലോക നേതാക്കള്‍, രാജ കുടുംബത്തിലെ അംഗങ്ങള്‍ എന്നിവരെല്ലാം വെസ്റ്റ്മിന്‍സ്റ്റര്‍ അബിയില്‍ സംസ്കാര ചടങ്ങുകള്‍ക്കായി എത്തിയിരുന്നു. വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജാവിനൊപ്പമാണ് ഇനി എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം നിലകൊള്ളുക. എലിസബത്തിന്റെ ശവമഞ്ചത്തിന് പിന്നിലായി ചാള്‍സും ഭാര്യ കമീലയും നടന്ന് നീങ്ങി.

പള്ളിയിലേക്കുള്ള യാത്രയില്‍ രാജകുടുംബം നിറഞ്ഞു നിന്നു. രാജകുടുംബത്തിന്റെ ചിഹ്നവും ഈ ശവപ്പെട്ടിക്ക് മുകളിലുണ്ടായിരുന്നു. ഒപ്പം പതാകയും. ഇതിന് മുകളിലായി കിരീടവും, പൂക്കളാല്‍ നിറഞ്ഞ ഒരു റീത്തുമുണ്ടായിരുന്നു. റീത്തിന് മുകളിലാണ് ചാള്‍സ് രാജാവിന്റെ കൈപ്പടയിലുള്ള കത്തുണ്ടായിരുന്നത്. സ്വന്തം തോട്ടത്തിലെ പൂക്കള്‍ എലിസബത്ത് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ബക്കിങ്ഹാം പാലസില്‍ മനോഹരമായ പൂന്തോട്ടമുണ്ടായിരുന്നു. അവരുടെ സംസ്കാര ചടങ്ങിന് ഉപയോഗിച്ച റീത്തിലെ ഓരോ പുഷ്പവും പ്രത്യേകം തിരഞ്ഞെടുത്തതാണ്.

സാധാരണ ബക്കിങ്ഹാം കൊട്ടാരത്തിലെ തോട്ടക്കാര്‍ എലിസബത്തിന് നിത്യേന പൂക്കള്‍ കൊടുത്തയക്കാറുണ്ടായിരുന്നു. പ്രിം റോസുകളാണ് രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് തോട്ടക്കാരന് അലന് ടിച്ച്മാര്‍ഷ് പറയുന്നു. ലില്ലി പൂക്കളും രാജ്ഞിക്ക് ഇഷ്ടപ്പെട്ടതായിരുന്നു. അവരുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്ന പൂക്കളും മണങ്ങളുമായിരുന്നു എലിസബത്ത് ഇഷ്ടപ്പെട്ടിരുന്നത്. ചാള്‍സ് മുമ്പ് ഭരിച്ചിരുന്ന ഇടത്ത് നിന്നുള്ള വീടുകളില്‍ നിന്ന് ശേഖരിച്ച പൂക്കളും ഉപയോഗിച്ചിട്ടുണ്ട്. ലണ്ടനിലെ ക്ലാരസ് ഹൗസ്, ഗ്ലോസ്റ്റര്‍ഷയറിലെ ഹൈഗ്രോവ് ഹൗസും ഇതില്‍ വരും.

റീത്തില്‍ മിര്‍ട്ടില്‍, റോസ്മേരി, ഇംഗ്ലീഷ് ഓക്, എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിര്‍ട്ടില്‍ സന്തോഷകരമായ വിവാഹത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ഇംഗ്ലീഷ് ഓക് സ്നേഹത്തിന്റെ കരുത്തിനെ സൂചിപ്പിക്കുന്നതാണ്. റോസ് മേരി സ്മരണയുണ്ടാവാന് വേണ്ടിയാണ്. പലവിധത്തിലുള്ള റോസാ പുഷ്പങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പ്രകൃതിദത്തമായ രീതിയിലാണ് റീത്ത് ഉണ്ടാക്കിയിരുന്നത്. ഒരു തരത്തിലുള്ള പരിസര മലിനീകരണവും ഉണ്ടാക്കില്ല. മിര്‍ട്ടില്‍ എലിസബത്തിന്റെ സന്തോഷകരമായ വൈവാഹിക ജീവിതത്തിന്റെ ചിഹ്നമാണ്.

ഡാലിയ, സ്ഫ്വീറ്റ് പീസ്, വൈറ്റ് ഹെദര്‍, പിന് ഫിര്‍ എന്നിവ റീത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ബാല്ബോറല് എസ്റ്റേറ്റില്‍ നിന്നുള്ള പെന്‍ ഉപയോഗിച്ചാണ് റീത്ത് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാത്തിനും ഒരു പ്രത്യേക ലുക്ക് തന്നെ ഉണ്ട്. മനോഹരമായ പുഷ്പങ്ങളാണ് എല്ലാം. ലാവന്‍ഡര്‍, റോസ്മേരി തുടങ്ങിയ വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ നിന്നാണ് കൊണ്ടുവന്നത്. എല്ലാത്തിനും പ്രത്യേകം അര്‍ത്ഥങ്ങളുണ്ട്. രാജ്ഞിയുടെ ജീവിതത്തിലെ ഓരോ ഏടുകളാണ് ഇവ.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications