മില്‍ട്ടണ്‍ വരുന്നു; ഫ്ലോറിഡ കനത്ത ഭീതിയില്‍, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി 5 ല്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് പ്രാദേശിക സമയം ബുധാനാഴ്ച രാത്രിയോടെ തീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചുഴലിക്കാറ്റിനെ നേരിടാനായി വലിയ മുന്നൊരുക്കങ്ങള്‍ ഫ്ലോറിഡയിലെ തീരപ്രദേശങ്ങളില്‍ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് ആളുകളെയാണ് ഫ്ലോറിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴിപ്പിച്ചിരിക്കുന്നത്.
മേഖലയില്‍ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം പത്ത് ലക്ഷത്തില്‍ അധികം ആളുകളോട് മാറിത്താമസിക്കാന്‍ ഫ്ലോറിഡയിലെ ഭരണകൂടം അറിയിച്ചു. അതേസമയം നിലവിലേത് ജീവന്‍മരണ പോരാട്ടമാണെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ചുഴലിക്കാറ്റ് മെക്സിക്കോ ഉൾക്കടലിനു കുറുകെ ഫ്ലോറിഡ പെനിൻസുലയിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ട്. മിൽട്ടണിൻ്റെ കൊടുങ്കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് "അങ്ങേയറ്റം ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യം" സൃഷ്ടിക്കുന്നുവെന്നാണ് നാഷണൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചത്.

മേഖലയില്‍ ഉടനീളം കാറ്റും കനത്ത പേമാരിയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ ഫ്ലോറിഡ മുഴുവന്‍ റെഡ്, ഓറഞ്ച് അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി കരയിലേക്ക് കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, "പടിഞ്ഞാറൻ-മധ്യ ഫ്ലോറിഡയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നാകാൻ മിൽട്ടണിന് സാധ്യതയുണ്ട്," എന്നാണ് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് ജോൺ കാംഗിയലോസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഫ്ലോറിഡയിലെ 22 ദശലക്ഷത്തിലധികം നിവാസികളിൽ 20 ദശലക്ഷത്തിലധികം പേരും ചുഴലിക്കാറ്റ് കൊടുങ്കാറ്റ് മുന്നറിയിപ്പിന് കീഴിലാണെന്നാണ് റിപ്പോർട്ട്. 2005 ലെ റീത്ത ചുഴലിക്കൊടുക്കാറ്റിന് ശേഷമുള്ള ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടണെന്നാണ് പ്രവചിക്കപ്പെടുന്നത്.
ഫ്ലോറിഡയിലെ പ്രധാന എയർപോർട്ടുകളായ ടാമ്പ, ക്ലിയർവാർട്ടർ വിമാനത്താവളങ്ങളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണും എത്തുന്നത്. ഹെലീന്‍ ചുഴലിക്കാറ്റില്‍ വിവിധ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി 160 ലധികം പേരാണ് മരണപ്പെട്ടത്. ഹെലീന ചുഴലിക്കൊടുക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് നോർത്ത് കരോലിന സംസ്ഥാനത്തായിരുന്നു. ഇവിടെ മാത്രം 73 പേർ മരണപ്പെട്ടു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications