റെവല്യൂഷണറി ഗാർഡിനെ തൊട്ടാൽ പൊട്ടിച്ചുകളയുമെന്ന് ഇറാന്റെ ഗംഭീര ഭീഷണി... അമേരിക്കയെ ഞെട്ടിച്ച് സൈന്യം
ടെഹ്റാന്: ഇറാന്-അമേരിക്ക ബന്ധം ബരാക്ക് ഒഹാമയുടെ കാലത്ത് അല്പം മെച്ചെപ്പെട്ട് വരികയായിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
ഇറാന്റെ സൈന്യത്തെ- റെവല്യൂഷണറി ഗാര്‍ഡ് കോപ്സ്- ഭീകര സംഘടനയായി മുദ്രകുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ ഇറാന്റെ ശക്തി അമേരിക്ക അറിയും എന്നാണ് മുന്നറിയിപ്പ്.
ഇറാന് സൈന്യത്തെ ഭീകരരായി കണ്ടാല്‍ അമേരിക്കയെ ഭീകരരായി കണ്ട് യുദ്ധം തുടങ്ങും എന്നാണ് സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. പശ്ചിമേഷ്യയില്‍ വീണ്ടും ഒരു യുദ്ധത്തിന് കളമൊരുങ്ങുകയാണോ എന്ന സംശയവും അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

റെവല്യൂഷണറി ഗാര്‍ഡ് കോപ്സ്
ഇറാന്റെ സൈന്യമാണ് റെവല്യൂഷണി ഗാര്‍ഡ് കോപ്സ് എന്ന് അറിയപ്പെടുന്നത്. സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാനും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ഭീകര സംഘടനയാക്കാന്‍
ഇറാന് സൈന്യത്തെ ഭീകര സംഘടനയാക്കാനുള്ള നീക്കം ആണ് ഇപ്പോള്‍ അമേരിക്ക നടത്തുന്നത് എന്നാണ് ആക്ഷേപം. ഡൊണാള്‍ഡ് ട്രംപ് തന്നെ ആണ് ഈ നീക്കത്തിന് പിന്നില്‍.

പ്രത്യാഘാതം
ഇറാന് സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചാല്‍ വന്‍ പ്രത്യാഘാതം ഉണ്ടാകും എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കുന്നത്. ഇഖാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജഫാരി തന്നെയാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

രണ്ടായിരം കിലോമീറ്റര്‍ പരിധിയില്‍
ഇറാന്റെ രണ്ടായിരം കിലോമീറ്റര്‍ പരിധിയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചാല്‍ അമേരിക്കന്‍ താവളങ്ങള്‍ നശിപ്പിക്കുമെന്നും ഇറാന് വ്യക്തമാക്കുന്നുണ്ട്.

മിസൈല്‍ ആക്രമണം
ശക്തമാണ് ഇറാന്റെ മിസൈല്‍ ശേഖരം. രണ്ടായിരം കിലോമീറ്റര്‍ പരിധിയില്‍ തങ്ങള്‍ക്ക് ശക്തമായ പ്രഹരശേഷിയുണ്ട് എന്നാണ് ഇറാന് മുന്നറിയിപ്പ് നല്‍കുന്നത്.

അമേരിക്കന്‍ താവളങ്ങള്‍
പശ്ചിമേഷ്യയില്‍ ഒരുപാട് സൈനിക താവളങ്ങള്‍ ഉള്ള രാജ്യമാണ് അമേരിക്ക. ഇറാഖിലും, ഒമാനിലും, അഫ്ഗാനിസ്ഥാനിലും ബഹ്റിനിലും എല്ലാം അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ ഉണ്ട്. ഇവയെല്ലാം ഇറാന് പറഞ്ഞ രണ്ടായിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരുന്നവയാണ്.

സൈന്യവുമായി ബന്ധപ്പെട്ടവയ്ക്കെല്ലാം
ഇറാന് സൈന്യയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയെല്ലാം തന്നെ അമേരിക്ക ഇപ്പോള്‍ തന്നെ ഭീകര പട്ടികയില്ഡ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ഇറാന് വിരോധമാണ് ഇതിന് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആണവ കരാര്‍
2015 ല്‍ ആയിരുന്നു ഇറാനുമായി ആണവ കരാറില്‍ ധാരണയായത്. എന്നാല്‍ ഇതിനെതിരേയും അതി ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയായിരുന്നു അമേരിക്ക. ഇറാനെതിരെ ഉപരോധവും ശക്തമാക്കി.

ചര്‍ച്ച വേണ്ട
അമേരിക്കയുമായി ഇനി ഒരു ചര്‍ച്ചയ്ക്ക് പോലും സാധ്യതയില്ലെന്നാണ് ഇറാന്റെ സൈനിക മേധാവി വ്യക്തമാക്കിയിട്ടുള്ളത്. ഇറാന്റെ സൈന്യത്തെ ഭീകരസംഘടനായി പ്രഖ്യാപിച്ചാല്‍ അമേരിക്കയെ അതുപോലെ തന്നെ തങ്ങളും കണക്കാക്കും എന്നാണ് ഭീഷണി.

അടുപ്പം റഷ്യയോട്
റഷ്യയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ഇറാന്. ഇറാന് റഷ്യയില്‍ നിന്ന് സൈനിക സാങ്കേതിക സഹായങ്ങളും ലഭിക്കുന്നുണ്ട്. സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ റഷ്യയും ഇറാനും ഒരുമിച്ചാണ്.
-
നാട്ടിലേക്കുളള യാത്ര മുടങ്ങി പ്രവാസികൾ, അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications