Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നതിനെ കുറിച്ച് മുഷറഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ദില്ലി: പാകിസ്ഥാന്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകല്‍ക്ക് പരിശീനം ലഭിക്കുന്നതിനെ കുറിച്ച് പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. കുപ്രിസിദ്ധ സംഘടനയായ ല്ഷ്‌കറെ ത്വൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടകള്‍ക്ക പരിശീലനം ലഭിക്കുന്നതുമായ വെളിപ്പെടുത്തലുകളാണ് മുഷറഫ് നടത്തിയത്.

പാക് ചാര സംഘടനയായ ഐ എസ് എസില്‍ നിന്നാണ് ഇവര്‍ക്ക് പരിശീനം ലഭിക്കുന്നതെന്ന് മുഷറഫ് വ്യക്തമാക്കുന്നു . കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ കുറവുണ്ടാകില്ലെന്ന് മുഷറഫ് വ്യക്തമാക്കി. ഇതു പരിഹരിക്കുന്നതു വരെ ഭീകരവാദം തുടരും.

പരിശീലനം ലഭിച്ചത്

പരിശീലനം ലഭിച്ചത്

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ഭീകര സംഘടനകളായ ലഷ്‌കറെ ത്വയ്‌ബെ എന്നീ ഭീകര സംഘടകള്‍ക്ക് പരിശീലനം ലഭിക്കുന്നത് പാകിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് എസില്‍ നിന്നെന്ന് വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തല്‍ നടത്തിയത്

വെളിപ്പെടുത്തല്‍ നടത്തിയത്

തീവ്രവാദികള്‍ക്ക് പരിശീലനം ലഭിക്കുന്നതുമായ വെളിപ്പെടുതത്തലുകള്‍ നടത്തിയത് പാകി്സ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ആണ്. ഇന്ത്യ ടു ഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്.

കാശ്മീര്‍ പ്രശ്‌നം

കാശ്മീര്‍ പ്രശ്‌നം

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ കുറവുണ്ടാകില്ലെന്ന് മുഷറഫ് വ്യക്തമാക്കി. ഇതു പരിഹരിക്കുന്നതു വരെ ഭീകരവാദം തുടരും.

ഇന്ത്യയ്ക്ക് താല്‍പര്യമില്ല

ഇന്ത്യയ്ക്ക് താല്‍പര്യമില്ല

ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങള്‍ ഇടയ്ക്കിടെ നടക്കുന്നുണ്ടെങ്കിലും കാശ്മീര്‍ വിഷയം പരിഹരിക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് യാതൊരു താത്പര്യവുമില്ലെന്ന് മുഷറഫ് ആരോപിച്ചു.

പാകിസ്ഥാനെ നശിപ്പിക്കുന്നു

പാകിസ്ഥാനെ നശിപ്പിക്കുന്നു

പാകിസ്ഥാനെ നശിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അല്ലാതെ പ്രശ്‌നങ്ങള്‍ക്ക പരിഹാരം കാണുകയല്ല. , പത്താന്‍ കോട്, മുംബൈ, എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാനാണ് ഇന്ത്യയ്ക്ക് താല്‍പര്യമെന്നും ്മുഷറഫ് പറഞ്ഞു.

കാശ്മീര്‍ വികാരപരമായ വിഷയം

കാശ്മീര്‍ വികാരപരമായ വിഷയം

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം കാശ്മീര്‍ വികാരപരമായ വിഷയമാണ്. കാശ്മീരില്‍ പോരാടുന്ന ഏതൊരാളും യഥാര്‍ഥ സ്വാതന്ത്യ സമര പോരാളിയാണെന്നും മുഷറഫ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+