Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം അവസാനിക്കുന്നു..? പുതിയ ഫോര്‍മുലയുമായി ഇസ്രായേല്‍, ആറാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍

വാഷിംഗ്ടണ്‍: ആഗോള പ്രതിഷേധങ്ങള്‍ക്കിടെ യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രായേല്‍. ഗാസയില്‍ സ്ഥിരമായ സമാധാനത്തിനായി ഇസ്രായേല്‍ ഒരു പുതിയ പദ്ധതി വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഈ യുദ്ധം അവസാനിക്കാനുള്ള സമയമായതിനാല്‍ 'അപ്രതീക്ഷിത കരാര്‍' ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് ഘട്ടങ്ങളായാണ് ഇതിന്റെ റോഡ്മാപ്പ്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ ഗാസയിലെ എല്ലാ ജനവാസ മേഖലകളില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങും. സമഗ്രമായ ഒരു പുതിയ നിര്‍ദ്ദേശം ഇസ്രായേല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും ശാശ്വതമായ വെടിനിര്‍ത്തലിലേക്കും എല്ലാ ബന്ദികളേയും മോചിപ്പിക്കുന്നതിനുമുള്ള ഒരു റോഡ്മാപ്പാണിത് എന്നും ബൈഡന്‍ പറഞ്ഞു.

Israel Palestine War

''ഈ യുദ്ധം അവസാനിക്കാനുള്ള സമയമാണിത്. അടുത്ത ദിവസം ആരംഭിക്കാനുള്ള സമയമായി. സമാധാനത്തിനുള്ള അവസരം കാത്തിരിക്കുന്ന നമുക്ക് ഈ നിമിഷം നഷ്ടപ്പെടുത്താന്‍ കഴിയില്ല'', അദ്ദേഹം പറഞ്ഞു. ഈ കരാര്‍ ഹമാസ് അംഗീകരിക്കണം എന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ആറാഴ്ചത്തെ ആദ്യ ഘട്ടത്തില്‍ 'പൂര്‍ണ്ണവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തല്‍, ഗാസയിലെ എല്ലാ ജനവാസ മേഖലകളില്‍ നിന്നും ഇസ്രായേല്‍ സേനയെ പിന്‍വലിക്കല്‍, പലസ്തീന്‍ തടവുകാരായ നൂറുകണക്കിന് ആളുകളെ മോചിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുമെന്ന് ബൈഡന്‍ പറഞ്ഞു.

ശാശ്വതമായ വെടിനിര്‍ത്തലിനായി ആ ആറാഴ്ചയ്ക്കുള്ളില്‍ ഇസ്രായേലും ഫലസ്തീനും ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും ഉടമ്പടി തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. ഹമാസ് അതിന്റെ പ്രതിബദ്ധതകള്‍ക്ക് അനുസൃതമായി തുടരുന്നിടത്തോളം ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായിരിക്കും എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ നിലച്ചതിന് പിന്നാലെയാണ് ബൈഡന്റെ നിര്‍ദ്ദേശം പ്രഖ്യാപിച്ചത്.

എന്നാല്‍ ഏത് വെടിനിര്‍ത്തലും ശാശ്വതമായിരിക്കണമെന്നാണ് ഹമാസ് പറയുന്നത്. ഇസ്രായേല്‍ അതിന്റെ 'ആക്രമണം' നിര്‍ത്തിയാല്‍ ബന്ദി-തടവുകാരുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള 'സമഗ്ര' ഉടമ്പടി കരാറിന് മാത്രമേ സമ്മതിക്കൂവെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് പറഞ്ഞു. ഹമാസിന്റെ ഖത്തര്‍ ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഓഫീസ് മേധാവി ഇസ്മായില്‍ ഹനിയേ പ്രധാന ആവശ്യങ്ങള്‍ 'ചര്‍ച്ചയ്ക്ക് വിധേയമല്ല' എന്ന് ആവര്‍ത്തിച്ചു.

എന്നാല്‍ ആറാഴ്ചത്തെ താല്‍ക്കാലിക ഉടമ്പടിക്ക് മാത്രമേ സമ്മതിക്കൂവെന്നും പലസ്തീനിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിനെ നശിപ്പിക്കുകയെന്ന ലക്ഷ്യം നിലനിര്‍ത്തുന്നുവെന്നും ഇസ്രായേല്‍ പറയുന്നു. അതേസമയം വൈറ്റ്ഹൗസ് പ്രസംഗത്തില്‍ തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ബൈഡന്‍ കാര്യമായി അഭിസംബോധന ചെയ്തില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+