യുദ്ധം അവസാനിക്കുന്നു..? പുതിയ ഫോര്‍മുലയുമായി ഇസ്രായേല്‍, ആറാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍
വാഷിംഗ്ടണ്‍: ആഗോള പ്രതിഷേധങ്ങള്‍ക്കിടെ യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രായേല്‍. ഗാസയില്‍ സ്ഥിരമായ സമാധാനത്തിനായി ഇസ്രായേല്‍ ഒരു പുതിയ പദ്ധതി വാഗ്ദാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഈ യുദ്ധം അവസാനിക്കാനുള്ള സമയമായതിനാല്‍ 'അപ്രതീക്ഷിത കരാര്‍' ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് ഘട്ടങ്ങളായാണ് ഇതിന്റെ റോഡ്മാപ്പ്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ ഗാസയിലെ എല്ലാ ജനവാസ മേഖലകളില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങും. സമഗ്രമായ ഒരു പുതിയ നിര്‍ദ്ദേശം ഇസ്രായേല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും ശാശ്വതമായ വെടിനിര്‍ത്തലിലേക്കും എല്ലാ ബന്ദികളേയും മോചിപ്പിക്കുന്നതിനുമുള്ള ഒരു റോഡ്മാപ്പാണിത് എന്നും ബൈഡന് പറഞ്ഞു.

''ഈ യുദ്ധം അവസാനിക്കാനുള്ള സമയമാണിത്. അടുത്ത ദിവസം ആരംഭിക്കാനുള്ള സമയമായി. സമാധാനത്തിനുള്ള അവസരം കാത്തിരിക്കുന്ന നമുക്ക് ഈ നിമിഷം നഷ്ടപ്പെടുത്താന്‍ കഴിയില്ല'', അദ്ദേഹം പറഞ്ഞു. ഈ കരാര്‍ ഹമാസ് അംഗീകരിക്കണം എന്നും ബൈഡന് ആവശ്യപ്പെട്ടു. ആറാഴ്ചത്തെ ആദ്യ ഘട്ടത്തില്‍ 'പൂര്‍ണ്ണവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തല്‍, ഗാസയിലെ എല്ലാ ജനവാസ മേഖലകളില്‍ നിന്നും ഇസ്രായേല്‍ സേനയെ പിന്‍വലിക്കല്‍, പലസ്തീന് തടവുകാരായ നൂറുകണക്കിന് ആളുകളെ മോചിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുമെന്ന് ബൈഡന് പറഞ്ഞു.
ശാശ്വതമായ വെടിനിര്‍ത്തലിനായി ആ ആറാഴ്ചയ്ക്കുള്ളില്‍ ഇസ്രായേലും ഫലസ്തീനും ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും ഉടമ്പടി തുടരുമെന്ന് ബൈഡന് പറഞ്ഞു. ഹമാസ് അതിന്റെ പ്രതിബദ്ധതകള്‍ക്ക് അനുസൃതമായി തുടരുന്നിടത്തോളം ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായിരിക്കും എന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ നിലച്ചതിന് പിന്നാലെയാണ് ബൈഡന്റെ നിര്‍ദ്ദേശം പ്രഖ്യാപിച്ചത്.
എന്നാല്‍ ഏത് വെടിനിര്‍ത്തലും ശാശ്വതമായിരിക്കണമെന്നാണ് ഹമാസ് പറയുന്നത്. ഇസ്രായേല്‍ അതിന്റെ 'ആക്രമണം' നിര്‍ത്തിയാല്‍ ബന്ദി-തടവുകാരുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള 'സമഗ്ര' ഉടമ്പടി കരാറിന് മാത്രമേ സമ്മതിക്കൂവെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് പറഞ്ഞു. ഹമാസിന്റെ ഖത്തര്‍ ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഓഫീസ് മേധാവി ഇസ്മായില്‍ ഹനിയേ പ്രധാന ആവശ്യങ്ങള്‍ 'ചര്‍ച്ചയ്ക്ക് വിധേയമല്ല' എന്ന് ആവര്‍ത്തിച്ചു.
എന്നാല്‍ ആറാഴ്ചത്തെ താല്‍ക്കാലിക ഉടമ്പടിക്ക് മാത്രമേ സമ്മതിക്കൂവെന്നും പലസ്തീനിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിനെ നശിപ്പിക്കുകയെന്ന ലക്ഷ്യം നിലനിര്‍ത്തുന്നുവെന്നും ഇസ്രായേല്‍ പറയുന്നു. അതേസമയം വൈറ്റ്ഹൗസ് പ്രസംഗത്തില്‍ തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ബൈഡന് കാര്യമായി അഭിസംബോധന ചെയ്തില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications