Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലിപ്പീന് കുവൈത്തിന്റെ എട്ടിന്റെ പണി: എല്ലാതരം വിസകളും നിർത്തിവെച്ചു, ഇത് മുന്നറിയിപ്പ്

കുവൈറ്റ്: ഫിലിപ്പിനോകൾക്കുള്ള എല്ലാത്തരം തൊഴിൽ, പ്രവേശന വിസകളും താല്‍ക്കാലികമായി നിർത്തിവെച്ച് കുവൈറ്റ്. ഫിലിപ്പീൻസ് രാജ്യവുമായുള്ള ഉഭയകക്ഷി തൊഴിൽ കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് കുവൈറ്റ് ഇത്തരമൊരു നടപടിയിലേക്ക് പോയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ കരാറിലെ വ്യവസ്ഥകൾ ഫിലിപ്പീൻസ് പാലിക്കാത്തതിനാൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് വിസകള്‍ റദ്ദാക്കിയിരിക്കുന്നത്.

കുവൈറ്റ് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, "രാജ്യത്തിന്റെപരമാധികാരം നടപ്പിലാക്കാനും നിയമം എല്ലാവർക്കും ബാധകമാക്കാനും" ഈ തീരുമാനം ലക്ഷ്യമിടുന്നു. 2023 ഫെബ്രുവരിയിൽ, ഫിലിപ്പീൻസ് വീട്ടുജോലിക്കാരിയായ 35 കാരിയെ കുവൈറ്റ് കൗമാരക്കാരൻ കൊലപ്പെടുത്തിയതിനെത്തുടർന്ന്, കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഫിലിപ്പീൻസ് താൽക്കാലികമായി നിരോധിച്ചിരുന്നു.

 kuwiath

കുവൈറ്റിലെ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ അക്രഡിറ്റേഷൻ താൽക്കാലികമായി നിർത്തിവയ്ക്കാനും ഫിലിപ്പീൻസ് സർക്കാർ തയ്യാറായി. 162,041 ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ഏകദേശം 225,625 ഫിലിപ്പിനോകൾ കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ട്, അടുത്തിടെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച കുടിയേറ്റ തൊഴിലാളികളിൽ ഒരാള്‍ ഫിലിപ്പിനോകളുമാണ്.

കുവൈത്തിന്റെ കടുത്ത നടപടിയെ തുടർന്ന് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം ഫിലിപ്പീന്‍സ് ആരംഭിച്ചിട്ടുണ്ട്. ഫിലിപ്പിനോ തൊഴിലാളികളുടെ (OFWs) ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഞങ്ങൾ തൊഴിൽ നയതന്ത്രത്തിന്റെ ട്രാക്ക് പിന്തുടരുന്നത് തുടരും, അതേസമയം കുവൈറ്റ് ഗവൺമെന്റിന്റെ നടപടിയുമായി ബന്ധപ്പെട്ട യുക്തിയും പ്രശ്‌നങ്ങളും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നുവെന്നും ഫിലിപ്പീന്‍സ് വ്യക്തമാക്കി.

വീട്ടുജോലിക്കാരിയായ ജുലേബി റാണാരയെന്ന ഫിലിപ്പീനിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയുള്ള ദിവസങ്ങളില്‍ നൂറുകണക്കിന് ഫിലിപ്പിനോ വീട്ടുജോലിക്കാർ കുവൈത്ത് വിട്ടതായി നിരവധി പ്രാദേശിക മാദ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. 35 കാരിയായ രണാരയെ 17 വയസ്സുള്ള പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാസം ആദ്യം വീട്ടുജോലിക്കാരി അവളുടെ കുടുംബത്തോട് സംസാരിക്കുകയും, തൊഴിലുടമയുടെ മകനെ തനിക്ക് ഭയമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. പിന്നാലെ ഇവരെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മരുഭൂമിയിലെ ഒരു റോഡരികിൽ തലയോട്ടി തകർത്ത, ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഗൾഫ് രാജ്യത്തിലെ ഫിലിപ്പീൻസ് തൊഴിലാളികളോട് ബലാത്സംഗവും പീഡനവും ഉൾപ്പെടെയുള്ള ദുരുപയോഗങ്ങൾ വിലയിരുത്തുന്നതിനും തടയുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞുകൊണ്ടാണ്, ഫിലിപ്പീൻസിലെ കുടിയേറ്റ തൊഴിൽ മന്ത്രാലയം കുവൈറ്റ് റിക്രൂട്ട്‌മെന്റ് ഓഫീസുകളെ കരിമ്പട്ടികയിൽ പെടുത്തിയത്.

അതേസമയം, കൊലപാതകത്തില്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉടൻ അന്വേഷണം ആരംഭിക്കുകയും 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷവും തൊഴിൽ പ്രശ്‌നങ്ങൾ കാരണം ഫിലിപ്പൈൻ എംബസിയും പകുതിയോളം പേരും മനിലയിലേക്ക് മടങ്ങിയതായി ഫിലിപ്പൈൻ ഓവർസീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ മൈഗ്രന്റ് വർക്കേഴ്‌സ് അണ്ടർസെക്രട്ടറി ഹാൻസ് കാക്ഡാക് നേരത്തെ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+