ട്രംപ് തോറ്റിടത്ത് ജയിക്കാന്‍ മോദി-ഷി നേതാക്കള്‍; സമ്മതം മൂളി പുടിനും; ഫോര്‍മുല മാറുന്നു

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ സഹായിക്കാമെന്ന് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും വാഗ്ദാനം ചെയ്തതായി റഷ്യ. ഇരുരാജ്യങ്ങളുടേയും ഈ സന്നദ്ധതയെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സ്വാഗതം ചെയ്തതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

'പിണറായി സർക്കാരും റെഗുലേറ്ററി കമ്മിഷനും ഒത്തുകളിച്ചു, 2130 കോടിയുടെ ബാധ്യത'; കുമ്മനം രാജശേഖരൻ
'പിണറായി സർക്കാരും റെഗുലേറ്ററി കമ്മിഷനും ഒത്തുകളിച്ചു, 2130 കോടിയുടെ ബാധ്യത'; കുമ്മനം രാജശേഖരൻ

റഷ്യയും ഉക്രെയ്‌നും തമ്മില്‍ സമാധാന കരാറുണ്ടാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ നിരന്തര ശ്രമങ്ങള്‍ ഇതുവരെ ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. മോദി, ഷി, പുടിന്‍ എന്നിവരടങ്ങുന്ന 'പവര്‍ ട്രിയോ' (ശക്തരായ മൂവര്‍സംഘം) എന്ന് ചില നിരീക്ഷകര്‍ വിശേഷിപ്പിച്ച നേതാക്കള്‍ തമ്മിലുള്ള സൗഹൃദം ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രകടമായിരുന്നു.

Narendra Modi And Xi Jinping

ഉച്ചകോടിയുടെ ആദ്യ ദിവസം മൂന്ന് നേതാക്കളും പുഞ്ചിരിച്ചുകൊണ്ട് കൈകോര്‍ത്തുനില്‍ക്കുന്ന ചിത്രമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ഇതിനിടയിലാണ് റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും വഴിയൊരുക്കുന്നത്. സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ സഹായം റഷ്യ സ്വാഗതം ചെയ്തു എന്നത് പുതിയ കാര്യമല്ല. എന്നിരുന്നാലും, റഷ്യയും ഉക്രെയ്‌നും തമ്മില്‍ നിലച്ച ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള വഴി കണ്ടെത്താന്‍ യുഎസ് പാടുപെടുന്ന സമയത്താണ് ഇത്.

ടിവികെയ്ക്കും വിജയ്ക്കും തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎമ്മും സിപിഐയും
ടിവികെയ്ക്കും വിജയ്ക്കും തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎമ്മും സിപിഐയും

ഉക്രെയ്ന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് റഷ്യ തയ്യാറെടുക്കുന്ന നിര്‍ണായകമായ സമയത്താണ് ഈ നീക്കം നടക്കുന്നത്. പുടിന്റെ പിന്തുണയുള്ള 'യുണൈറ്റഡ് റഷ്യ' പാര്‍ട്ടി പാര്‍ലമെന്റിലെ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനാണ് സാധ്യത. ഉക്രെയ്‌നിലെ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്പ് പുടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

ഇത് യുഎസ്-റഷ്യ ബന്ധം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം അഞ്ച് വര്‍ഷമായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കാനുള്ള വഴി തേടി യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും (ട്രംപിന്റെ മരുമകന്‍ കൂടിയാണ് ഇദ്ദേഹം) മോസ്‌കോയും കീവും സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഈ ഫോണ്‍ സംഭാഷണം.

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; നിർമ്മാണം അവസാന ഘട്ടത്തിലേക്ക്, സെപ്റ്റംബർ 16 വരെ ഗതാഗത നിയന്ത്രണം
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; നിർമ്മാണം അവസാന ഘട്ടത്തിലേക്ക്, സെപ്റ്റംബർ 16 വരെ ഗതാഗത നിയന്ത്രണം

എന്നാല്‍, ഈ നയതന്ത്ര നീക്കങ്ങള്‍ കാര്യമായ പുരോഗതിയിലേക്ക് നയിച്ചില്ല. മറുവശത്ത്, ഇരുരാജ്യങ്ങളുമായും ഇടപഴകുന്നതില്‍ ഒരു പ്രധാന കണ്ണിയായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ട്. റഷ്യയുമായും ഉക്രെയ്‌നുമായും മികച്ച ബന്ധം പുലര്‍ത്തുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി റഷ്യയില്‍ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യ, 2022-ല്‍ റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം നടത്തിയതുമുതല്‍ പുടിനോട് സമാനമായ പല അഭ്യര്‍ത്ഥനകളും നടത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ബിഷ്‌കെക്കില്‍ നടന്ന എസ്സിഒ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍, 'അവസാനമില്ലാത്ത യുദ്ധ'ത്തില്‍ നിന്ന് 'യുദ്ധം അവസാനിപ്പിക്കുന്നതി'ലേക്ക് മാറാന്‍ മോദി പുടിനോട് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടന്ന മറ്റൊരു ഉഭയകക്ഷി കൂടിക്കാഴ്ചയില്‍, സംഭാഷണവും നയതന്ത്രവുമാണ് സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴിയെന്നും സമാധാന ശ്രമങ്ങളെ സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പുടിനോട് പറഞ്ഞു.

ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് റഷ്യയുടെ നിലപാടുമായി വലിയൊരളവോളം യോജിച്ചുപോകുന്നതാണെന്ന് ക്രെംലിന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'ഇന്ത്യയുടെ നിലപാട് ഞങ്ങള്‍ക്ക് അറിയാം, അത് വലിയൊരളവോളം ഞങ്ങളുടെ നിലപാടുമായി യോജിക്കുന്നു; കാരണം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ഉക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, റഷ്യ അതിന് തയ്യാറുമാണ്,' എന്ന് ക്രെംലിന്‍ നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+