കൊവിഡ് വ്യാപനം ഭീഷണി: വാക്സിൻ സ്വീകരിക്കാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ദുബായ്
ദുബായ്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഎഇ. രാജ്യത്ത് ബിസിനസ്, ടൂറിസം രംഗത്ത് വാക്സിനേഷൻ വ്യാപകമാക്കിയതോടെ വാക്സിൻ സ്വീകരിക്കാത്തവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുമെന്നാണ് യുഎഇ മുന്നറിയിപ്പ്.
അടിയന്തിരഘട്ടങ്ങളില്‍ രക്ത ലഭ്യത: കേരള പൊലീസിന്റെ പോല്‍-ആപ്പില്‍ പുതിയ സംവിധാനം
രാജ്യത്ത് 16 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്ക് 9 ദശലക്ഷം വരുന്ന രാജ്യങ്ങളിൽ 65 ശതമാനം പേർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചിട്ടുള്ളത്. വാക്സിൻ സ്വീകരിക്കാത്തവരുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങളും പരിഗണിക്കുന്നു. വാക്സിൻ സ്വീകരിക്കാത്തവർക്ക് ചിലയിടങങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതടക്കം കർശന നടപടികളെല്ലാം സ്വീകരിക്കുമെന്നും എൻസിഇഎംഎ വ്യക്തമാക്കിയിട്ടുണ്ട്.
വാക്സിൻ സ്വീകരിക്കാനുള്ള ജനങ്ങളുടെ മടി ലക്ഷ്യത്തിലെത്തുന്നത് തടയുമെന്നും എൻസിഇഎഎ വക്താവ് സെയ്ഫ് അൽ ദാഹേരി പറഞ്ഞു. ചൊവ്വാഴ്ച 1,903 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗികളുടെ എണ്ണം 500,860ലേക്ക് എത്തിയിട്ടുണ്ട്. 1,559 പേർ ഇതിനകം കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് യുഎഇ സോഷ്യൽ ഡിസ്റ്റൻസിംഗ്, മാസ് ധരിക്കുക, എന്നിങ്ങനെയുള്ള കൊവിഡ് മാർഗ്ഗനിർദേശങ്ങളും കൃത്യമായി പാലിച്ച് വരികയാണ്.
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
ചൈനയുടെ സിനോഫാം ഷോട്ടിന് പുറമേ അബുദാബി ഇപ്പോൾ യുഎസ് നിർമിത ഫൈസർ വാക്സിനും നൽകുമെന്ന് എമിറേറ്റ്സ് ഹെൽത്ത് അതോറിറ്റി ബുധനാഴ്ച അറിയിച്ചു. ദുബായ് എമിറേറ്റ് ഇതിനകം തന്നെ ഫൈസർ വാക്സിനും അസ്ട്രാസെനെക എൻഎസ്‌ഇ 8.59 ശതമാനവും നൽകി വരികയാണ്.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍