പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയുമായി ആണവ യുദ്ധം? ചൈനയുടെ ആണവ അന്തര്‍വാഹിനി പാകിസ്താന്
കഴിഞ്ഞ മെയ് മാസത്തിലാണ് ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് അടുത്തത്
കറാച്ചി/ദില്ലി: ഇന്ത്യയുമായി ഒരു അണ്വായുധ യുദ്ധത്തിനാണോ പാകിസ്താന് കോപ്പ് കൂട്ടുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആണവ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കഴിയുന്നതല്ലെങ്കില്‍ കൂടി പാകിസ്താന്റെ പല നീക്കങ്ങളും നല്കുന്ന സൂചനകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഈ വിഷയത്തില്‍ പാകിസ്താനൊപ്പം ചൈന കൂടി കൈകോര്‍ക്കുന്നുണ്ടോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ മുതലെടുക്കുന്നത് പാകിസ്താന് തന്നെയാണ്.
ചൈനയുടെ ആണവ അന്തര്‍വാഹിനി അവര്‍ പാകിസ്താന് കൈമാറുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. കാര്യങ്ങളുടെ പോക്ക് അങ്ങോട്ട് തന്നെയാണ്.

യുദ്ധമുണ്ടായാല്‍ അണ്വായുധം ഉപയോഗിക്കും എന്ന ഭീഷണി എന്നും പാകിസ്താന് ഇന്ത്യക്കെതിരെ ഉയര്‍ത്തുന്നുണ്ട്. ഔദ്യോഗിക സ്വഭാവമുള്ള പ്രസ്താവനകള്‍ പോലും പലതവണ വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാകിസ്താന് ബാബര്‍-3 എന്ന മിസൈല്‍ പരീക്ഷിച്ചതായി വാര്‍ത്ത പുറത്ത് വിട്ടിരുന്നു. അണ്വായുധവാഹക ശേഷിയുള്ള മിസൈല്‍ ആണ് തങ്ങള്‍ പരീക്ഷിച്ചത് എന്നായിരുന്നു പാകിസ്താന്റെ വാദം. എന്നാല്‍ ഇതൊരു വ്യാജ അവകാശവാദമായിട്ടാണ് ഇന്ത്യ കരുതുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് അടുത്തത്. സൈനിക സഹകരണം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്കിടയിലെ പതിവ് സംഭവം എന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് ചൈനയുടെ ആണവ അന്തര്‍വാഹിനിക്കുള്ളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താന് ചൈന തങ്ങളുടെ ആണവ അന്തര്‍വാഹിനി നില്കുമോ എന്നാണ് ഇന്ത്യ ഇപ്പോള്‍ സംശയിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണോ പാക് നാവികര്‍ക്ക് പരിശീലനം നല്‍കുന്നത്? എന്‍ഡിടിവി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈന സ്വയം ഡിസൈന്‍ ചെയ്ത് നിര്‍മിച്ച 'ഷാങ്' വിഭാഗത്തില്‍ പെട്ട അന്തര്‍വാഹിനിയാണിത്. ആറ് ടോര്‍പിഡോ ട്യൂബുകള്‍ ഉള്ള ഈ അന്തര്‍വാഹിനി ഏറ്റവും പുത്തന്‍ ആണവായുധങ്ങള്‍ പോലും ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ്.

തങ്ങള്‍ ഏറ്റവും ഒടുവില്‍ പരീക്ഷിച്ചു എന്ന് പാകിസ്താന് അവകാശപ്പെടുന്ന ബാബര്‍ മിസൈല്‍ പോലും തൊടുത്തുവിടാന്‍ ശേഷിയുള്ളതാണ് ചൈനയുടെ അന്തര്‍വാഹിനി എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ അപ്രമാദിത്തമാണ്. പാക് നാവിക സേനയ്ക്ക് ഇന്ത്യയെ ഒരു ചുക്കും ചെയ്യാന്‍ ആവില്ല. എന്നാല്‍ ഒരു പുതിയ ആണവ അന്തര്‍വാഹിനി കൂടി ലഭിക്കുന്നതോടെ പാകിസ്താന് കുറച്ച് കൂടി ശക്തമാകും എന്നതാണ് സത്യം.

ഇന്ത്യയുടെ കൈവശവും ഒരു ആണവ അന്തര്‍വാഹിനി ഉണ്ട്. റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്ത അകുല-2 ആണ് ഇത്. ഐഎന്‍എസ് ചക്ര എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അന്തര്‍വാഹിനിക്ക് മറുപടിയെന്ന രീതിയിലാണ് പാകിസ്താന് ചൈനയുടെ അന്തര്‍വാഹിനി സ്വന്തമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഏറ്റവും ശുഭകരമായ വാര്‍ത്ത മറ്റൊന്നാണ്. ചൈനീസ് അന്തര്‍വാഹിനിയെ 'ട്രാക്ക്' ചെയ്യാന്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് സാധിക്കുന്നുണ്ട്. കറാച്ചി തുറമുഖത്തുള്ള ചൈനീസ് അന്തര്‍വാഹിനിയുടെ ഉപഗ്രഹ ചിത്രവും ഇന്ത്യയ്ക്ക് ലഭ്യമായിട്ടുണ്ട്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications