മഞ്ഞുരുകുമോ..?ജി 20 ഉച്ചകോടിക്കിടെ മോദിയും ഷീ ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി
ജി 20 ഉച്ചകോടിക്കിടെ മോദിയും ഷീ ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. അനൗദ്യോഗിക ചര്‍ച്ചയാണ് ഇരുവരും നടത്തിയത്. വിവിധവിഷയങ്ങളെക്കുറിച്ച് ഇരുവരും പരസ്പരം സംസാരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ ട്വീറ്റ് ചെയ്തു.
ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ഷീ ചിന്‍പിങ്ങ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചകോടി ആരംഭിക്കുന്നതിനു മുന്‍പ് ചൈനീസ് പ്രസിഡന്റിനെ അഭിസംബോധന ചെയ്ത് ചൈനയുമായി പൂര്‍ണ്ണ സഹകരണത്തിന് തയ്യാറാണെന്ന് മോദി വ്യക്തമാക്കിയിരുന്നു.
ചര്‍ച്ചക്കുള്ള അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൈന നേരത്തേ വ്യക്തമാക്കിയത്. അതേസമയം അനൗപചാരിക ചര്‍ച്ചക്കുള്ള സാധ്യത വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞുമില്ല.

റദ്ദാക്കിയെന്ന് ചൈന
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിതായി ചൈന വ്യാഴാഴ്ച അറിയിച്ചിരുന്നുു വെള്ളിയാഴ്ച ജര്‍മ്മനിയില്‍ വെച്ച് ജി 20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

അനുകൂല സാഹചര്യമല്ല
ചര്‍ച്ചക്കുള്ള അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൈന വ്യക്തമാക്കിയത്. അതേസമയം അനൗപചാരിക ചര്‍ച്ചക്കുള്ള സാധ്യത വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞുമില്ല.

ഇന്ത്യയുടെ മറുപടി
എന്നാല്‍ ചൈനയുടെ പ്രസ്താവനയെത്തുടര്‍ന്ന് മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ യോഗം ജി 20 ഉച്ചകോടിക്കിടെ തീരുമാനിച്ചിട്ടില്ലെന്നാണ് ഇന്ത്യ അറിയിച്ചത്. വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്നം റോഡ് നിര്‍മ്മാണം
ഇന്ത്യ-ചൈന-ഭൂട്ടാന് അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്.

യുദ്ധസമാനം
ഇന്ത്യന്‍ സേന പിന്മാറണമെന്നും യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുതെന്നും ചൈന മുന്നറിയിപ്പു നല്‍കിയെങ്കിലും ഇപ്പോഴും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

എരിതീയില്‍ എണ്ണയൊഴിച്ച് ചൈനീസ് മാധ്യമങ്ങള്‍
അതേസയമം എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചൈനീസ് മാധ്യമങ്ങള്‍. സിക്കിമിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തണമെന്നും സിക്കിമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണമെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം ആവശ്യപ്പെടുന്നത്.

സിക്കിമിന്റെ സ്വാതന്ത്ര്യം ആവശ്യം
സിക്കിമിനെ ഇന്ത്യയുടെ അധീനതയില്‍ വെയ്ക്കുന്നത് ക്രൂരമായ പ്രവൃത്തിയാണ്. ചൈനയിലെ ജനങ്ങള്‍ സിക്കിമിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം ആവശ്യപ്പെടുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications