Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണപ്പെട്ടതിന്‍റെ പിറ്റേ ദിവസം 16 കാരിയായ ഗര്‍ഭിണിയുടെ ശവക്കല്ലറയില്‍ നടന്നത്, ഞെട്ടിയത് ഭര്‍ത്താവ്

ടെഗുസിഗല്‍പ: അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ മരിച്ചെന്നു കരുതി ശവക്കല്ലറയില്‍ മറവ് ചെയ്തു. മണിയ്ക്കൂറുകള്‍ക്കുള്ളില്‍ ശവകല്ലറയില്‍ നിന്നും പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട ഭര്‍ത്താവ് നാട്ടുകാരെ വിവരമറിയിച്ച് ശവകല്ലറ തുറന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയച്ചപ്പോഴേയ്ക്കും പെണ്‍കുട്ടി മരിച്ചു. ശവക്കല്ലറയില്‍ ശ്വാസംകിട്ടാതെ പിടഞ്ഞായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍

റൂഡി ഗോണ്‍സാല്‍വസ് എന്നയാളുടെ ഭാര്യ നെയ്‌സി എന്ന പതിനാറുകാരിയെയാണ് മരിച്ചെന്ന് കരുതി അടക്കം ചെയ്തത്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു നെയ്ഡി. രാത്രി വീട്ടിനടുത്ത് ബഹളം കേട്ടാണ് നെയ്‌സി ഉണര്‍ന്നത്. ഏറ്റുമുട്ടലിന്റെ ശബ്ദം കേട്ട് അവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയപം വന്ന് അബോധാവസ്ഥയിലായി. ചെരുത്താന്റെ ആക്രമണമെന്ന് പറഞ്ഞ് വീട്ടുകാര്‍ നെയ്‌സിയെ എത്തിച്ചത് വൈദികന്റെ അടുത്തേക്കായിരുന്നു.

Dead Woman Alive

ഏറെ വൈകി നെയ്‌സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് വിവാഹ വേഷം അണിയിച്ചാണ് കോണ്‍ക്രീറ്റ് ശവക്കല്ലറയില്‍ അവരെ അടക്കം ചെയ്തത്. പിറ്റേദിവസം കല്ലറയ്ക്ക് മുന്നിലെത്തിയ ഭര്‍ത്താവാണ് നെയ്ഡിയുടെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് പള്ളി അധികൃതരുടെ അനുമതിയോടെ കല്ലറ പൊളിച്ച് നെയ്‌സിയെ പുറത്തെടുത്തു.

മണിയ്ക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് നെയ്‌സിയെ പുറത്തെടുത്തത്. പക്ഷേ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും നെയ്‌സി യഥാര്‍ത്ഥത്തില്‍ മരിച്ചു. ശ്വാസം കിട്ടാതെയാണ് നെയ്‌സി മരിച്ചത്. ആദ്യം മാനസികാഘാതം മൂലം ഹൃദയത്തിനുണ്ടായ തകരാര്‍ മരണമാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+