സൗദി അറേബ്യയേയും യുഎഇയേയും വാരിപ്പുണർന്ന് റിലയന്‍സ്, ഒപ്പം നയാരയും: വന്‍ തിരിച്ചടി നേരിട്ട് റഷ്യ
റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ വന്‍ കുറവ് വരുത്തി ഇന്ത്യയിലെ സ്വകാര്യ റിഫൈനറികള്‍. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, നയാര എനർജി തുടങ്ങിയ പ്രമുഖ സ്വകാര്യ റിഫൈനറിമാർ നവംബറില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 18 ശതമാനത്തോളം കുറച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യയില്‍ നിന്നുള്ള വിലക്കിഴിവ് വലിയ തോതില്‍ കുറഞ്ഞതാണ് ഇന്ത്യന്‍ കമ്പനികളുടെ നിലപാട് മാറ്റത്തിന് പ്രധാനമായും കാരണമായത്.
ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ വലിയ തോതില്‍ വിലക്കിഴിവ് നല്‍കിയായിരുന്നു ഇന്ത്യന്‍ കമ്പനികളെ റഷ്യ ആകർഷിച്ചത്. ഇതോടെ ഇറക്കുമതി ചിലവ് കൂടുതലാണെങ്കില്‍ ഇന്ത്യ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. 2022 ഫെബ്രുവരിക്ക് ശേഷം ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ റഷ്യന്‍ വിഹിതം ശരാശരി 40 ശതമാനത്തോളമാണ്. എന്നാല്‍ അടുത്തിടെയായി നല്‍കി വരുന്ന വിലക്കിഴിവ് റഷ്യ വലിയ തോതില്‍ വെട്ടിക്കുറച്ചു.

സ്വകാര്യ റിഫൈനർമാർ റഷ്യയിൽ നിന്ന് നവംബറിൽ 726585 ബി പി ഡി എണ്ണ ഇറക്കുമതി ചെയ്തെന്നാണ് എനർജി കാർഗോ ട്രാക്കിംഗ് സ്ഥാപനമായ വോർടെക്‌സയുടെ കണക്കുകള്‍ പറയുന്നത്. ഒക്ടോബറിൽ ഇത് 885983 ബി പി ഡിയും സെപ്റ്റംബറിൽ 761941 ബി പി ഡിയുമായിരുന്നു. ഇറക്കുമതിയിൽ കുറവുണ്ടായിട്ടും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായി തുടരാന്‍ റഷ്യക്ക് സാധിക്കുന്നുണ്ട്.
നവംബറില്‍ ഇന്ത്യയിലെ റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം 38 ശതമാനമാണ്. ഒക്ടോബറിലെ 39 ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിന്റെ കുറവുണ്ടായി. റഷ്യക്ക് മാത്രമല്ല ഇന്ത്യൻ ക്രൂഡ് ഇറക്കുമതിയിൽ ഇറാഖിനും കഴിഞ്ഞ മാസം തിരിച്ചടി നേരിടേണ്ടി വന്നു. അറബ് രാഷ്ട്രത്തിന്റെ ഇറക്കുമതി വിഹിതം ഒക്ടോബറിലെ 20 ശതമാനത്തില്‍ നിന്നും നവംബറില്‍ 17 ശതമാനമായി കുറഞ്ഞു.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ ഇറക്കുമതിയില്‍ വർധനവ് രേഖപ്പെടുത്തിയത് സൗദി അറേബ്യയും (13%) യു എ ഇയുമാണ് (9%). പട്ടികയില്‍ മൂന്നും നാലും സ്ഥാനം ഇവർ നിലനിർത്തുമ്പോള്‍ 5 ശതമാനവുമായി അമേരിക്ക അഞ്ചാമതുണ്ട്. ഇക്കാലയളവില്‍ തന്നെ രാജ്യത്തെ ആഭ്യന്തര പെട്രോളിയം ഉൽപന്ന ഉപഭോഗത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം, ദ്രവീകൃത പെട്രോളിയം വാതകം എന്നിവയുടെ ഡിമാൻഡ് വർധിച്ചതോടെ ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര പെട്രോളിയം ഉൽപന്ന ഉപഭോഗം 137.6 ദശലക്ഷം ടണ്ണായി ഉയർന്നു.
നവംബറില്‍ സ്വകാര്യ റിഫൈനറുകളുടെ കയറ്റുമതിയിൽ വർദ്ധനവ് രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. സ്വകാര്യ കമ്പനികളുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ 5 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അതോടൊപ്പം തന്നെ യൂറോപ്പിലേക്കുള്ള കയറ്റുമതിയില്‍ വലിയ ഇടിവും നവംബറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 270300.93 ബി പി ഡി ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തപ്പോള്‍ 129499.30 ബി പി ഡിയുമായി യൂറോപ്പ് നാലാം സ്ഥാനത്താണ്. 223363 ബി പി ഡിയുമായി ആഫ്രിക്കയും 138121 ബി പി ഡിയുമായി ഓഷ്യാനിയയുമാണ് യഥാക്രമം രണ്ടും മുന്നൂം സ്ഥാനങ്ങളില്‍.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications