Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊട്ടിത്തെറിയുടെ വലിയ ശബ്ദങ്ങൾ കേട്ടാണ് ഉണർന്നത്'; 'നഗരത്തിൽ ഭക്ഷണത്തിന് വേണ്ടിയുള്ള നീണ്ടനിര'

കീവ്: യുക്രെയിനിൽ ഉണ്ടാകുന്ന ദുരനുഭവങ്ങൾ വിശദീകരിച്ച് മെഡിക്കൽ വിദ്യാർഥി. കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിയാണ് യുക്രെൻ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

കാർക്കീവിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർഥിനിയാണ് ദുരനുഭവങ്ങൾ വിശദീകരിക്കുന്നത്. പ്രമുഖ മാധ്യമമായ മലയാള മനോരമ ന്യൂസിനോട് ആയിരുന്നു മെഡിക്കൽ വിദ്യാർത്ഥിയുടെ പ്രതികരണം. രാവിലെ അഞ്ചു മണിക്ക് വലിയ സ്ഫോടന ശബ്ദം കേട്ടാണ് താൻ ഉണർന്നത് എന്ന് കാർക്കീവിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർത്ഥിനി വ്യക്തമാക്കി.

urk

മെഡിക്കൽ വിദ്യാർത്ഥിനിയുടെ വാക്കുകളിലേക്ക് :-

പൊട്ടിത്തെറിയുടെ വലിയ ശബ്ദങ്ങൾ കേട്ടാണ് ഉണർന്നത്. ഇവിടെ ഉള്ള എല്ലാ വിദ്യാർഥികളും വളരെ ഭയത്തോടെ കഴിയുന്നു. താമസിക്കുന്ന ഫ്ലാറ്റുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. എന്നാൽ , കുറച്ചു സുഹൃത്തുക്കൾ പുറത്തിറങ്ങിയിരുന്നു. നഗരത്തിൽ ആണെങ്കിലോ ഭക്ഷണത്തിന് വേണ്ടിയുള്ള നീണ്ട നിരയാണ് കാണാൻ കഴിയുക.

ക്ലാസുകൾ ഇന്നലെ വരെ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നിർദ്ദേശം ലഭിക്കുകയുണ്ടായി. രാവിലെ ഡീൻ വിളിച്ചു ഇനി ക്ലാസിന് പോകേണ്ടത് ഇല്ലെന്ന് വ്യക്തമാക്കി. വീട്ടിൽ നിന്നും ബന്ധുക്കൾ പലരും ഫോണിൽ വിളിച്ച് കരയുന്നു. യാത്രകളെ സംബന്ധിച്ച് ഒന്നും എംബസിയിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ല. ഇവിടെ എയർ ഇന്ത്യയുടെ വിമാന സർവീസുകൾ നിർത്തലാക്കി എന്നാണ് കേൾക്കുന്നത്. താമസിക്കുന്ന സ്ഥലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മറ്റു നഗരത്തിലേക്ക് പോകാം. സുരക്ഷിത നഗരത്തിലേക്ക് എത്തിച്ചേരാനാണ് ഉദ്ദേശം എന്ന് വിദ്യാർത്ഥി പറയുന്നു.

അതേസമയം, സുരക്ഷിത നഗരത്തെ സംബന്ധിച്ച വിവരങ്ങൾ അറിയുവാൻ ഇന്ത്യക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പുകളിൽ നിന്ന് കൃത്യമായ വിവരങ്ങൾ അറിയിക്കാൻ സഹായിക്കുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു. കാർക്കീവിലെ പെരിമോഹയിൽ കുറച്ചു സമയം മുൻപ് വെടിവയ്പ് ഉണ്ടായിരുന്നു. അവിടെ ഉണ്ടായ ആ ശബ്ദം ഇവിടെ കേൾക്കാമായിരുന്നു.

എന്നാൽ, പോളണ്ടിന് സമീപത്തെ മറ്റു പ്രദേശ വാസികൾ സുരക്ഷിതം ആണെന്ന് വിവരവും ഞാൻ കേട്ടു. കാർക്കീവിൽ പ്രശ്നം എന്തെങ്കിലും ഉണ്ടായാൽ ഈ മേഖലയിലേക്ക് പോകാനാണ് ലക്ഷ്യം. എന്നാൽ സ്വദേശമായ ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ വിദ്യാർഥിനി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നഗരത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നതായി വിവരം ലഭിക്കുന്നു. ഒഡേസയിൽ പഠിക്കുന്ന അഞ്ചാം വർഷം മെഡിക്കൽ വിദ്യാർത്ഥിയായ ജസ്റ്റിൻ പി ജോസ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, നിരവധി വിദ്യാർഥികൾ ഒഡേസ, കീവ് എന്നീ നഗരങ്ങളിൽ കാത്തു കിടക്കുകയാണെന്ന് വിവരം ലഭിക്കുന്നു. എംബസി എന്തെങ്കിലും തരത്തിലുള്ള തീരുമാനം എടുക്കും. ഇത്തരത്തിലാണ് പ്രതീക്ഷ. ഒഡേസ നഗരത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. അതിനാൽ, തന്നെ കൂടുതൽ പേർ ഇവിടെ തുടരുകയാണെന്നും ജസ്റ്റിസ് പി ജോസഫ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+