സെലെന്‍സ്കിയെ ഫോണില്‍ വിളിച്ച് മാര്‍പാപ്പ; നന്ദി അറിയിച്ച് സെലെന്‍സ്കി
വത്തിക്കാന്‍ സിറ്റി: യുക്രൈന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സെലെന്‍സ്കിയെ വിളിച്ച് മാര്‍പാപ്പ സംസാരിച്ചത്. യുക്രൈന് നേരിടുന്ന കഷ്ടതയില്‍ മാര്‍പാപ്പ അഗാധമായ വേദന അറിയിച്ചെന്നു വത്തിക്കാന്‍ വിശദീകരിച്ചു. പിന്നാലെ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെന്‍സ്കി ട്വീറ്റ് ചെയ്യുകയും ചെയ്തു. യുക്രൈനിലെ സമാധാനത്തിനും വെടിനിര്‍ത്തലിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് മാര്‍പാപ്പയോട് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യുക്രൈനിലെ റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ മാര്‍പാപ്പ കീഴ്വഴക്കം ലംഘിച്ച് റോമിലെ റഷ്യന്‍ എംബസിയിലെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ സ്ഥാനപതി ആന്‍ഡ്രി യുറാഷിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും, പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

യുക്രൈനിന്റെ സമാധാനത്തിന് വേണ്ടി ബുധനാഴ്ച ഉപവാസവും പ്രാര്‍ഥനയും നടത്താന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. രാഷ്ട്രത്തലവന്മാരെയും സ്ഥാനപതിമാരെയും വത്തിക്കാനില്‍ സ്വീകരിക്കുന്നതാണ് കീഴ്വഴക്കം. അതിനാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ പുറത്ത് റഷ്യന്‍ എംബസി സന്ദര്‍ശിച്ചത് അസാധാരണ നടപടിയായാണ് വിലയിരുത്തുന്നത്. യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് അദ്ദേഹം പോയതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വിദേശ ദൂതന്മാരെ സാധാരണയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വിളിപ്പിക്കുകയോ അപ്പസ്തോലിക് കൊട്ടാരത്തില്‍ മാര്‍പ്പാപ്പയെ കാണുകയോ ചെയ്യാറുണ്ട്. കീവ് വിട്ടുപോകില്ലെന്ന് പ്രതിജ്ഞയെടുക്കുകയും തന്റെ കത്തീഡ്രലിന്റെ ബേസ്മെന്റ് ബോംബ് ഷെല്‍ട്ടറായി തുറക്കുകയും ചെയ്ത യുക്രൈനിലെ കത്തോലിക്കരുടെ നേതാവ് ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെയും പോപ്പ് ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. വ്യാഴാഴ്ചയാണ് റഷ്യ യുക്രൈനിനെതിരെ ആക്രമണം ആരംഭിച്ചത്. നിരവധി പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. 64 സാധാരണക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.

240 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. അതേസമയം കീവിലും കാര്‍കീവിലും ഇന്ന് പുലര്‍ച്ചയോടെ പോരാട്ടം ശക്തമായി. പാശ്ചാത്യ സഖ്യകക്ഷികള്‍ റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വിഫ്റ്റ് ഇന്റര്‍ബാങ്ക് പേയ്മെന്റ് സിസ്റ്റത്തില്‍ നിന്ന് നിരവധി റഷ്യന്‍ ബാങ്കുകളെ വെട്ടിക്കുറച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെനിന് സൈനിക സഹായം എത്തിക്കുന്നതിന് സൗകര്യമൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Recommended Video


യുക്രൈന് എല്ലാ വിധ സൈനിക സഹായവും നല്കാന് ജര്‍മനി തീരുമാനിച്ചു. നേരിട്ട് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുമെന്നാണ് ജര്‍മനി പ്രഖ്യാപിച്ചത്. അതിനിടെ റഷ്യയെ നേരിടാന്‍ യുക്രൈന് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. സെലെന്‍സ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച കാര്യം സെലെന്‍സ്കി തന്നെയാണ് അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ യുക്രൈന് രാഷ്ട്രീയ പിന്തുണ നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചുവെന്ന് സെലെന്‍സ്കി പറഞ്ഞു.

യുക്രൈന് പ്രസിഡണ്ടുമായുളള ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്ത് വിട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ ജീവനും സ്വത്തുവകകള്‍ക്കും ഉണ്ടായ നാശനഷ്ടത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ദുഖം രേഖപ്പെടുത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചയിലൂടെ സമാധാനം പുനസ്ഥാപിക്കണം എന്ന നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. നേരത്തെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ചേരിചേരാ നയമാണ് സ്വീകരിച്ചിരുന്നത്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ












Click it and Unblock the Notifications