റഷ്യ-യുക്രെയ്ന് യുദ്ധം തീര്‍ക്കാന്‍ മോദിയും മാര്‍പാപ്പയും ഇറങ്ങണം; ഐക്യരാഷ്ട്രസഭയില്‍ മെക്സിക്കോ
ജനീവ: റഷ്യയും യുക്രെയ്നും തമ്മിലുള്ള ശാശ്വത സമാധാനത്തിന് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ മെക്സിക്കോ ഐക്യരാഷ്ട്രസഭയോട് നിര്‍ദ്ദേശിച്ചു.
ന്യൂയോര്‍ക്കില്‍ യുക്രെയിനുമായി ബന്ധപ്പെട്ട യു എന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ മെക്സിക്കോയുടെ വിദേശകാര്യ മന്ത്രി മാര്‍സെലോ ലൂയിസ് എബ്രാര്‍ഡ് കാസൗബണ് ആണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഉസ്ബെക്കിസ്ഥാനിലെ സമര്‍കണ്ടില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ 22-ാമത് യോഗത്തോടനുബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിനും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മെക്സിക്കോയുടെ പ്രതികരണം. പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്നത്തെ യുഗം യുദ്ധമല്ല എന്ന് മോദി പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങിയ പാശ്ചാത്യലോകം സ്വാഗതം ചെയ്തിരുന്നു. സമാധാനം കൈവരിക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ഏറ്റവും മികച്ച ശ്രമങ്ങള്‍ നടത്തണമെന്ന് മെക്സിക്കോ വിശ്വസിക്കുന്നു എന്ന് കാസൗബണ് പറഞ്ഞു.

'ഇക്കാര്യത്തില്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ നിര്‍ദ്ദേശം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു യുക്രെയ്നിലെ സംഭാഷണത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഒരു കമ്മിറ്റി രൂപീകരിക്കണം. സാധ്യമെങ്കില്‍, നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും ഉള്‍പ്പെടെ മറ്റ് രാഷ്ട്രത്തലവന്മാരുടെയും സര്‍ക്കാരിന്റെയും പങ്കാളിത്തവും ഇതിന് വേണം.

സംഭാഷണത്തിന് പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുക, ആത്മവിശ്വാസം വളര്‍ത്തുന്നതിനും പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനും ശാശ്വത സമാധാനത്തിനുള്ള വഴി തുറക്കുന്നതിനുമായി മധ്യസ്ഥതയ്ക്ക് പൂരക ഇടങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് സമിതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

യുഎന്‍ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്കും കമ്മിറ്റിക്കും വിപുലമായ പിന്തുണ സൃഷ്ടിക്കുന്നതിന് ആവശ്യമായ കൂടിയാലോചനകളുമായി മെക്സിക്കന്‍ പ്രതിനിധികള്‍ തുടരുമെന്ന് കാസൗബോണ് പറഞ്ഞു. യു എന്‍ അംഗരാജ്യങ്ങളുടെ പിന്തുണയോടെ അവയുടെ രൂപീകരണം മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറി ജനറല്‍ പറഞ്ഞതുപോലെ, സമാധാനത്തിനായി പ്രവര്‍ത്തിക്കാനും പ്രതിജ്ഞാബദ്ധരാകാനുമുള്ള സമയമാണിത്, അദ്ദേഹം പറഞ്ഞു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഫലപ്രദമായ രാഷ്ട്രീയ മാര്‍ഗങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയൂ എന്ന് മെക്സിക്കന്‍ വിദേശകാര്യ മന്ത്രി വാദിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications