സൗദി അറേബ്യ പിന്മാറി; ഇടിച്ചുകയറാന്‍ യുഎഇ... ഇന്ത്യ മുതലെടുത്തേക്കും, നിര്‍ണായക യോഗം 26ന്
ദുബായ്: മലയാളികളുടെ രണ്ടാം വീടാണ് യുഎഇ. ഒട്ടേറെ പ്രത്യേകതകളും നേട്ടങ്ങളും കൈവരിച്ച രാജ്യം. എണ്ണയാണ് പ്രധാന വരുമാനം. മറ്റു വരുമാന മാര്‍ഗങ്ങളും യുഎഇക്ക് കൈമുതലായുണ്ട്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മൂന്നാമത്തെ ശക്തിയാണ് യുഎഇ. സൗദി അറേബ്യയും ഇറാഖും കഴിഞ്ഞാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം.
ഒപെക് അംഗങ്ങളായ രാജ്യങ്ങള്‍ക്ക് തോന്നിയ പോലെ എണ്ണ ഉല്‍പ്പാദനം സാധ്യമല്ല. ഓരോ രാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ടയുണ്ട്. നിശ്ചയിക്കപ്പെട്ട അളവില്‍ മാത്രമാണ് എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുക. പരിധി വിട്ട് ഓരോ രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിച്ചാല്‍ വിപണിയുടെ താളം തെറ്റും. ഇക്കാര്യത്തില്‍ ഒപെക് നേതൃത്വം കൃത്യമായ അവലോകനം നടത്തുകയാണ് പതിവ്.

ഒപെകില്‍ തങ്ങള്‍ക്ക് അനുവദിച്ച ക്വാട്ട വളരെ കുറവാണ് എന്നാണ് യുഎഇയുടെ വര്‍ഷങ്ങളായുള്ള നിലപാട്. ക്വാട്ട വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ഒപെക് യോഗം ഇക്കാര്യത്തില്‍ ചില ഇളവുകള്‍ യുഎഇക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ അടുത്ത വര്‍ഷം മുതല്‍ യുഎഇക്ക് നിലവിലുള്ളതിനേക്കാള്‍ രണ്ട് ലക്ഷം ബാരല്‍ അധികം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാം. അതായത് ഒരു ദിവസം മൊത്തം 32 ലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കാം.
എണ്ണവില ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സൗദി അറേബ്യയും റഷ്യയും. ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രതിദിനം 10 ലക്ഷം ബാരല്‍ ഉല്‍പ്പാദനമാണ് സൗദി അറേബ്യ വെട്ടിക്കുറച്ചിരിക്കുന്നത്. റഷ്യ മൂന്ന് ലക്ഷം ബാരലും. ഇതോടെ വിപണിയില്‍ ലഭ്യത കുറയുമ്പോള്‍ എണ്ണവില കൂടുമെന്ന് സൗദി പ്രതീക്ഷിച്ചു. എന്നാല്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ സൗദിയുടെ തന്ത്രം ഇതുവരെ വിജയിച്ചിട്ടില്ല. വില ബാരലിന് 80 ഡോളറില്‍ നില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ സൗദി അറേബ്യ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടര്‍ന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. വിപണി നിരീക്ഷകര്‍ ഇക്കാര്യം ശരിവെയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ മറ്റു വഴികള്‍ തേടുകയാണ്. നൈജീരിയ, വെനസ്വേല ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.
ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി തുടരണമോ, പിന്‍വലിക്കണമോ എന്ന കാര്യത്തില്‍ അടുത്ത ഒപെക് യോഗത്തില്‍ തീരുമാനമുണ്ടാകും. ഈ മാസം 25-26 തിയ്യതികളിലാണ് ഒപെക് യോഗം. സൗദി അറേബ്യ യോഗത്തിലെടുക്കുന്ന തീരുമാനം ആഗോള വ്യവസായ ലോകം ഉറ്റുനോക്കുകയാണ്. ഈ വേളയിലാണ് യുഎഇയുടെ നിലപാട് നിര്‍ണായകമാകുക.
എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള അനുമതിയും അവര്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറക്കുമതി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയും യുഎഇയും വലിയ സൗഹൃദമുള്ള രാജ്യങ്ങളാണ്. പ്രാദേശിക കറന്‍സിയില്‍ ഇന്ത്യയുമായി ഇടപാട് നടത്താന്‍ തയ്യാറായ രാജ്യം കൂടിയാണ് യുഎഇ. അതുകൊണ്ട് തന്നെ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയ്ക്ക് പ്രയാസമല്ല.
-
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
'ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച് ' അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications