സൗദിയില്‍ നാല് കൊറോണ മരണം കൂടി; 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 997ലേക്ക് വിളിക്കാം
റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്ന് മാത്രം സൗദി അറേബ്യയില്‍ നാല് പേര് മരിച്ചു. ഇതോടെ സൗദിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. 96 പേര്‍ക്ക് കൂടി രോഗം കണ്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയില്‍ രോഗബാധിതരുടെ എണ്ണം 1299 ആയി. നേരത്തെ കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 68 പേര്‍ക്ക് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേരുടെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, സൗദിയില്‍ 28 പേര്‍ക്ക് രോഗം ഇന്ന് ഭേദമായി. ഇതോടെ രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം 66 ആയി. എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രായം അഭ്യര്‍ഥിച്ചു. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും ഇന്ന് മുതല്‍ നിരോധിച്ചിട്ടുണ്ട്. ഈ നടപടിക്ക് സൗദി രാജാവ് സല്മാന് അംഗീകാരം നല്കി. രാജ്യത്തെ 13 മേഖലകളിലുള്ളവരുടെ യാത്ര നിരോധിച്ചിട്ടുണ്ട്. ഈ നഗരങ്ങളില്‍ നേരത്തെ രാത്രി ഏഴ് മുതലായിരുന്നു കര്‍ഫ്യു. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതലാക്കി മാറ്റി.
അതേസമയം, രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി. ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിളിക്കുന്ന വ്യക്തിയുടെ ഫോണിലേക്ക് എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ വേളകളില്‍ ഇളവ് നേടി ആശുപത്രിയില്‍ പോകാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3000 കവിഞ്ഞു. 15 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞദിവസം ഖത്തറില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലും ഒമാനിലും കൊറോണ വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടുന്നുവെന്ന സംശയം ഉടലെടുത്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണം തുടരുകയാണ്. കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബഹ്റൈനില്‍ നിന്ന് സന്തോഷവാര്‍ത്തയാണുള്ളത്. ഇവിടെ ശക്തമായ നടപടികള്‍ ഫലം കണ്ടുവരികയാണ്. കൊറോണ ബാധിച്ചവരില്‍ പകുതി പേരുടെ രോഗം ഭേദമായി. കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ ജിസിസി രാജ്യങ്ങള്‍ നടപ്പാക്കിയിരുന്നു. കടുത്ത നിയന്ത്രണമാണ് ഗള്‍ഫില്‍ നടപ്പാക്കിയിട്ടുള്ളതെങ്കിലും രോഗം കുറഞ്ഞിട്ടില്ല. ഇപ്പോഴും എല്ലാ രാജ്യങ്ങലിളും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുവൈത്തില്‍ 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര് ഇന്ത്യക്കാരാണ്. നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. കുവൈത്തില്‍ ടാക്സി സര്‍വീസുകള്‍ പൂര്‍ണമായി നിലക്കുകയും കഫേകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications