മോദിക്കെതിരെ ട്രംപിന്റെ 'കിടിലൻ തട്ട്'; ‘മോദി ഒന്നാന്തരം നല്ല മനുഷ്യന്‍ , പക്ഷേ...
വാഷിങ്ടൺ: ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്നതോതില്‍ ഇറക്കുമതി തീരുവ ചുമത്തിയതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരവ 50 ശതമാനമാക്കി കുറച്ച നടപടിയിൽ അമേരിക്കയ്ക്ക് 'ഒന്നും കിട്ടുന്നില്ല" എന്നായിരുന്നു ട്രംപി പ്രതികരിച്ചത്.
ഇന്ത്യിലേക്ക് ബൈക്ക് അയക്കണമെഹ്കിൽ 100 ശതമാനം നികുതി കെട്ടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല മനുഷ്യനാണ്. എന്നാൽ ബൈക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി കുറച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ യുഎസിന്ന ഇതിലൂടെ ഒന്നും കിട്ടുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ന്യായമായ വ്യാപാര ഇടപെടലുകൾ
നേരത്തെ ഇത്തരത്തിലൊരു ആരോപണം ട്രംപ് ഉന്നയിച്ചിരുന്നു. ഇറക്കുമതി തീരുല 75 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി അടുത്തിടെ കുറച്ചിരുന്നു. എന്നാൽ ഇതിലും ട്രംപ് തൃപ്തനല്ലെന്നാണ് പുതിയ പ്രസ്താവനയിലൂടെ തെളിയു്നത്. ന്യായമായ വ്യാപാര ഇടപാടുകള്‍ നടത്തുന്നതിനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നും നടപ്പായിട്ടില്ല
അതേസമയം ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളുകള്‍ അമേരിക്ക ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു നികുതിയും വാങ്ങുന്നില്ലെന്നാണ് ട്രംപിന്റെ വാദം. രാജ്യത്തിന് ഒന്നും കിട്ടുന്നുമില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലേക്ക് അമേരിക്കന്‍ ബൈക്കുകള്‍ അയക്കുമ്പോള്‍ 100 ശതമാനമായിരുന്ന നികുതി ഇപ്പോള്‍ 50 ശതമാനമാക്കി കുറച്ചുവെന്ന് പറയുന്നു. എന്നാല്‍ ഒന്നും നടപ്പിലായിട്ടില്ലെന്ന് ട്രംപ് ആരോപിക്കുന്നു.

ആരോപണം രണ്ടാമതും
ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 3700 ബൈക്കുകളാണ് വിറ്റഴിക്കുന്നത്. എന്നാല്‍ ട്രംപ് അവകാശപെടുന്നത് പോലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ ബൈക്ക് മാര്‍ക്കറ്റില്‍ കാര്യമായ സാന്നിധ്യമില്ല. ഇത് രണ്ടാം തവണയാണ് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ട്രംപ് ഇന്ത്യക്കെതിരായി ആരോപണമുയര്‍ത്തുന്നത്. ആദ്യ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യ ഇറ്കുമതി തീരുവ 50 ശതമാനമാക്കിയത്.

ഭീഷണി
ഇത്തരത്തിലുള്ള നികുതി സംവിധാനവുമായി മുന്നോട്ടു പോയാല്‍ ഇന്ത്യന്‍ ബൈക്കുകള്‍ക്ക് അമേരിക്കയില്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ടി വരുമെന്ന് ട്രംപ് നേരത്തെ ഭീക്ഷണി മുഴക്കിയിരുന്നു.












Click it and Unblock the Notifications