ന്യൂയോർക്കിലെ രാഷ്ട്രീയക്കാർ മോശമായി പെരുമാറുന്നു; സ്ഥിരതാമസം ഫ്ലോറിഡയിലേക്ക് മാറ്റാനൊരുങ്ങി ട്രംപ്
ന്യൂയോർക്ക്: ന്യൂയോർക്കിൽ നിന്നും ഫ്ലോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറ്റുകയാണെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനും കുടുംബവും ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് ട്രംപ് അറിയിച്ചത്. ജന്മ നഗരമായ ന്യൂയോർക്കിലെ ചിലരുടെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ട്രംപ് താമസം മാറാനൊരുങ്ങുന്നത്.
പുരുഷ ലൈംഗികത്തൊഴിലാളികളെ സ്വാധീനിക്കാന്‍ ലഹരി വാഗ്ദാനം; ഇന്ത്യന്‍ വംശജനായ എംപിക്ക് സസ്പെന്ഷന്
"ഞാൻ ന്യൂയോർക്കിനെ വിലമതിക്കുന്നു, ന്യൂയോർക്കിലെ ജനങ്ങളേയും. പക്ഷെ നിർഭാഗ്യവശാൽ, നഗരത്തിനും സംസ്ഥാനത്തിനും ലോക്കൽ ടാക്സിനുമായി ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടും ന്യൂയോർക്ക് നഗരത്തിലേയും സംസ്ഥാനത്തേയും രാഷ്ട്രീയ നേതാക്കൾ എന്നോട് മോശമായാണ് പെരുമാറുന്നത്. ചിലർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ട്രംപും കുടുംബവും നേരത്തെ ഫ്ലോറിഡയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അതേ സമയം നികുതി ആവശ്യങ്ങൾക്കായാണ് ട്രംപ് വസതി മാറുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്കിനെ ഞാൻ സ്നേഹിച്ചെങ്കിലും തിരിച്ചുള്ള നടപടി അങ്ങനെയായിരുന്നില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.