തുര്‍ക്കി വന്‍ പ്രതിസന്ധിയില്‍; സ്ത്രീകളോട് അഭ്യര്‍ഥനയുമായി ഉര്ദുഗാന്, വിയറ്റ്നാമും നയം മാറ്റി
അങ്കാറ: ലോകത്തെ പ്രധാന ആയുധ നിര്‍മാതാക്കളാണ് തുര്‍ക്കി. നാറ്റോ അംഗരാജ്യമായ തുര്‍ക്കി സമീപകാലം വരെ അതിവേഗം വളരുന്ന രാഷ്ട്രമായിട്ടാണ് കണക്കാക്കിയിരുന്നത്. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോ സൈനിക സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സൈനികരുള്ളത് തുര്‍ക്കിക്കാണ്. ഈ കൂട്ടായ്മയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യം കൂടിയാണ് തുര്‍ക്കി.
തുര്‍ക്കി സ്വീകരിക്കുന്ന നയങ്ങള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മില്‍ പോര് മൂര്‍ച്ചിച്ച വേളയില്‍ പാകിസ്താനെ സഹായിച്ച തുര്‍ക്കിയുടെ നടപടി വിവാദമായിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ തുര്‍ക്കിയുമായുണ്ടാക്കിയ കരാറുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതും ചര്‍ച്ചയായി. എന്നാല്‍ ഇപ്പോള്‍ തുര്‍ക്കി നേരിടുന്ന പ്രതിസന്ധി മറ്റൊന്നാണ്.

ജനസംഖ്യ വലിയ തോതില്‍ കുറയുന്നതാണ് തുര്‍ക്കി നേരിടുന്ന വെല്ലുവിളി. ഏറെ കാലമായി തുര്‍ക്കിയുടെ ഭരണം പ്രസിഡന്റ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിക്കാണ്. പ്രധാനമന്ത്രിയായും പിന്നീട് പ്രസിഡന്റായും തുര്‍ക്കി ഉര്‍ദുഗാന്റെ കീഴിലായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു എന്ന് പറയാം. ജനസംഖ്യ ഉയര്‍ത്താന്‍ വേണ്ടി പ്രത്യേക പദ്ധതികള്‍ അദ്ദേഹം ആവിഷ്കരിച്ചുവെങ്കിലും ഫലം കാണുന്നില്ല.
ജനസംഖ്യ കുറയുന്നു എന്നത് യൂറോപ്പ് നേരിടുന്ന വലിയ വെല്ലുവിൡയാണ്. അതേ അവസ്ഥ ഇപ്പോള്‍ തുര്‍ക്കിയും നേരിടുന്നു. പ്രായമേറിയവര്‍ കൂടി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ടത്രെ. ഈ സാഹചര്യത്തില്‍ ഓരോ സ്ത്രീകളും ചുരുങ്ങിയത് മൂന്ന് കുട്ടികളെ പ്രസവിക്കണം എന്നാണ് ഉര്ദുഗാന് ആവശ്യപ്പെടുന്നത്. നാലും അഞ്ചും കുട്ടികള്‍ ഉണ്ടായാല്‍ അത്രയും നന്ന് എന്നും അദ്ദേഹം പറയുന്നു. ഉര്ദുഗാന് നാല് കുട്ടികളാണുള്ളത്.
വര്‍ധിച്ചുവരുന്ന ജനസംഖ്യയായിരുന്നു ഒരുകാലത്ത് മിക്ക രാജ്യങ്ങളും ഭയന്നത്. സന്താനോല്പ്പാദനം കുറയ്ക്കാന്‍ പദ്ധതി ആവിഷ്കരിച്ച ചൈന ഉള്‍പ്പെടെ അടുത്ത കാലത്ത് നയം മാറ്റിയത് യുവജനങ്ങളുടെ എണ്ണം കുറഞ്ഞു വരുന്ന ആശങ്കയില്‍ നിന്നാണ്. ഇതേ പ്രതിസന്ധിയാണ് തുര്‍ക്കിയും നേരിടുന്നത്. 2025 'കുടുംബ വര്‍ഷ'മായി ആചരിക്കുന്നതിന് പിന്നിലും ജനസംഖ്യ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ്. ഇതിനു വേണ്ടി അടുത്ത പത്ത് വര്‍ഷത്തേക്ക് പുതിയ പദ്ധതി ഒരുക്കുകയാണ് ഉര്ദുഗാന്.
തുര്‍ക്കി മാത്രമല്ല വിയറ്റ്നാമും പ്രതിസന്ധിയില്‍
2001ല്‍ തുര്‍ക്കിയുടെ ജനന നിരക്ക് ഒരു സ്ത്രീക്ക് 2.38 കുട്ടികള്‍ ആയിരുന്നു. ഈ വര്‍ഷം 1.48 ആയി കുറഞ്ഞിട്ടുണ്ട് എന്ന് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സ്, ബ്രിട്ടന്, അമേരിക്ക എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണിത്. ഇത് വലിയ ദുരന്തമാണ് എന്ന് ഉര്ദുഗാന് പറയുന്നു. മാത്രമല്ല, യുദ്ധം നേരിടുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. മകള്‍ സുമയ്യ നേതൃത്വം നല്കുന്ന വനിതാ കൂട്ടായ്മയുടെ പരിപാടിയില്‍ അടുത്തിടെ സംസാരിച്ചപ്പോഴും കൂടുതല്‍ പ്രസവിക്കേണ്ടതിന്റെ ആവശ്യകതയാണ് ഉര്ദുഗാന് ചൂണ്ടിക്കാട്ടിയത്.
അതിനിടെ രണ്ട് കുട്ടികള്‍ മതിയെന്ന നയം വിയറ്റ്നാം തിരുത്തി. ജനസംഖ്യ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനസംഖ്യാ നിയമത്തില്‍ ഭേദഗതി വരുത്തിയ ബില്ല് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കി. എത്ര കുട്ടികള്‍ വേണമെന്ന് കുടുംബങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് ഭേദഗതി ബില്ലില്‍ പറയുന്നത്. 2009ലാണ് രണ്ട് കുട്ടി നയം വിയറ്റ്നാം നടപ്പാക്കിയത്. പ്രധാനമായും സര്‍ക്കര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്ക്കുമിടയിലായിരുന്നു ഇത് കര്‍ശനമായും നടപ്പാക്കിയിരുന്നത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications