പദവിയിൽ തുടരുന്ന തന്റെ അവസാന മാസങ്ങളിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ സങ്കീർണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
Nov 09, 2020, 10:00 am IST
തോല്‍വി അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിച്ച് ഭാര്യ മെലാനിയയും മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്‌നറും. ബൈഡന്‍റെ വിജയം സമ്മതിക്കാന്‍ സമയമായെന്ന് മെലാനിയയും കഷ്‌നറും ട്രംപിനെ സമീപിച്ച് നിര്‍ദേശിച്ചതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Nov 09, 2020, 9:57 am IST
ട്രംപ് നടപ്പിലാക്കിയ പല നയങ്ങളും പൊളിച്ചെഴുതുമെന്ന സൂചന നല്‍കി ജോ ബൈഡന്‍. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ബൈഡൻ റദ്ദാക്കുകയും മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കുകയും ചെയ്തേക്കും
Nov 08, 2020, 11:52 pm IST
കോവിഡ് 19 പകർച്ചവ്യാധികൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ നിരവധി അമേരിക്കക്കാർ എത്തിയ തിരഞ്ഞെടുപ്പ് അംഗീകരിക്കാൻ ട്രംപ് ഇതുവരെയും തയ്യാറായിട്ടില്ല. ജോ ജനിച്ച പെൻസിൽവാനിയ പോലുള്ള പ്രധാന പോരാട്ടഭൂമികളിൽ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഒന്നിലധികം കേസുകൾ ഫയൽ ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ 270 ഇലക്ടറൽ വോട്ടുകളാണ് വേണ്ടിയിരുന്നത്. എന്നാൽ നിർണായകമായ 20 ഇലക്ടറൽ വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
Nov 08, 2020, 9:56 pm IST
യുഎസ് പ്രസിഡന്റായി ജോ ബൈഡൻ വൈറ്റ് ഹൌസിലേക്ക് പ്രവേശിക്കുന്നതോടെ നിർണ്ണായക മാറ്റങ്ങളാണ് യുഎസിൽ സംഭവിക്കുക. ട്രംപിന്റെ കുടിയേറ്റ നയം ബൈഡൻ തിരുത്തിയെഴുതി സ്വന്തം അജൻഡയുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. ചില നടപടികൾ വേഗത്തിൽ റദ്ദാക്കാൻ കഴിയുമെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ അനേകം മാറ്റങ്ങൾ പഴയപടിയാക്കാൻ മാസങ്ങളോ വർഷങ്ങളോ തന്നെ എടുത്തേക്കാം. കുടിയേറ്റ നിയമത്തിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ.
Nov 08, 2020, 9:46 pm IST
കങ്കണ റണൌട്ടിന്റെ ട്വീറ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ജനങ്ങൾ ജോ ബൈഡനെ തിരഞ്ഞെടുത്തിട്ടുള്ളത് അദ്ദേഹത്തിന്റെ യോഗ്യത കണക്കിലെടുത്താണെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. അവർ ഇരുവരും ചേർന്ന് മികച്ച ഒരു ടീമിനെ സൃഷ്ടിക്കും. ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. എന്നാൽ അത്രയും ബഹുമാന്യനായ വ്യക്തിയെ അപമാനിക്കരുത്. ഇരുവരും ഒരേ പാർട്ടിയിൽ നിന്നുള്ളവരും ഒരേ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തത്ത്വചിന്തയും ഉദ്ദേശ്യങ്ങളും പുലർത്തുന്നവരാണ്. അവർ ഒരു സ്ത്രീയാണ്. നിങ്ങൾ അവരെ ഒരു റോൾമോഡലാക്കി. എന്നാൽ ജോ ബൈഡൻ ഗജനിയാണ്. അതെങ്ങനെ പ്രവർത്തിക്കും?
Nov 08, 2020, 9:46 pm IST
കുത്തിവെച്ച മരുന്നുകൾ ഒരു വർഷത്തിൽ കൂടുതൽ നിലനിൽക്കില്ല. കമലാ ഹാരിസായിരിക്കും മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നാണ് കങ്കണയുടെ പ്രതികരണം. ഒരു സ്ത്രീ ഉയർന്നുവരുമ്പോൾ അവർ ഓരോ സ്ത്രീകൾക്കുമുള്ള പാതയാണ് തെളിക്കുന്നത്. ചരിത്രപരമായ ഈ ദിനത്തിലേക്ക് ആശംസകൾ" കങ്കണ ട്വിറ്ററിൽ കുറിച്ചു. അമേരിക്കയുടെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തുകയായിരുന്നു കങ്കണ. കമലാ ഹാരിസിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.
Nov 08, 2020, 4:15 pm IST
അമേരിക്കയില്‍ വിജയം ഉറപ്പിച്ച ആദ്യ പ്രഖ്യാപനത്തിന് ജോ ബൈഡന്‍ ഒരുങ്ങുന്നു. കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കുകയാണ് അദ്ദേഹം. നേരത്തെ തന്നെ തന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധത്തിനായിരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ട്രംപിന് ലഭിച്ചിരുന്ന സംരക്ഷണം ഒഴിവാക്കാന്‍ ട്വിറ്റർ. ജനുവരി 2021 മുതല്‍ പ്രകോപനപരമോ വ്യാജമായതോ ആയ ട്വീറ്റ് ട്രംപില്‍ നിന്നുണ്ടായാല്‍ അദ്ദേഹം ട്വിറ്റര്‍ ബാന്‍ നേരിടേണ്ടി വരും. വിലക്ക് വന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് വരെ ട്രംപിന് നഷ്ടമാകാന്‍ സാധ്യതയുണ്ട്.
Nov 08, 2020, 8:33 am IST
അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കുമെന്ന് ജോ ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ. അമേരിക്കയുടെ മുറിവുണക്കാനുള്ള സമയമാണിത്.അമേരിക്കയെന്നാൽ ചുവപ്പും നീലയും സംസ്ഥാനങ്ങളല്ല.ഐക്യനാടുകളാണ്.കറുത്ത വർഗക്കാർ അമേരിക്കയുടെ അവിഭാജ്യ ഘടമാണ്.താൻ വിഭജിക്കുന്ന നേതാവാകില്ലെന്നും ബൈഡന് പറഞ്ഞു.
Nov 08, 2020, 7:27 am IST
അമേരിക്കക്കാര്‍ക്ക് പുതിയ യുഗപിറവിയാണെന്ന് കമല ഹാരിസ്. ഫല പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ പോരാട്ടമാണ് ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും അത് സംരക്ഷിക്കേണ്ടതുണ്ടെന്നും കമല പറഞ്ഞു. ഡെലവേറിലെ വില്‍മിങ്ടണില്‍ വച്ചാണ് കമല അമേരിക്കക്കാരെ അഭിസംബോധന ചെയ്തത്. അമേരിക്കയുടെ മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കമല പ്രഖ്യാപിച്ചു.
Nov 08, 2020, 6:47 am IST
ബൈഡനും കമല ഹാരിസും അമേരിക്കന്‍ ജനതയെ ഉടന്‍ അഭിസംബോധന ചെയ്യും. ഡെലവേറിലെ വില്‍മിങ്ടണില്‍ വച്ചാണ് ബൈഡന്‍ പ്രസംഗം നടത്തുക കാലഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായ കമല ഹാരില്‍ അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ്. ഈ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ കറുത്ത വര്‍ഗക്കാരി, ആദ്യ ഇന്ത്യന്‍ വംശജ എന്നി ബഹുമതികളും കമലക്ക് സ്വന്തമാണ്.
Nov 08, 2020, 6:44 am IST
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്യും. നിങ്ങളെ നയിക്കാന്‍ എന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകുമെന്നും ബൈഡന്‍ പറഞ്ഞു.
Nov 08, 2020, 1:19 am IST
ജോ ബൈഡനെ അഭിനന്ദിച്ച് നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധത്തെ കൂടുതൽ ഉയരത്തിലെത്തിക്കാനവട്ടെയെന്ന് ട്വീറ്റ്
Nov 08, 2020, 1:19 am IST
ബൈഡൻ അമേരിക്കയെ ഒന്നിപ്പിക്കുമെന്ന് രാഹുൽ
Nov 08, 2020, 1:19 am IST
ജോ ബൈഡനേയും കമല ഹാരിസിനേയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി
Nov 07, 2020, 10:55 pm IST
ഈ മഹത്തായ രാജ്യത്തെ നയിക്കാന്‍ തിരഞ്ഞെടുത്തതിന് നന്ദിയെന്ന് ട്വീറ്റ്
Nov 07, 2020, 10:55 pm IST
അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ജോ ബൈഡന്‍
Nov 07, 2020, 10:18 pm IST
അമേരിക്കയുടെ നാൽപ്പത്തി ആറാമത് പ്രസിഡണ്ട് ആണ് ജോ ബൈഡൻ. ബൈഡൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്
Nov 07, 2020, 10:18 pm IST
20 ഇലക്ടറൽ വോട്ടുകൾ ഉളള പെൻസിൽവാനിയയിൽ വിജയം ഉറപ്പിച്ചതോടെയാണ് ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടത്
Nov 07, 2020, 10:03 pm IST
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ജോ ബൈഡന് വിജയം, 273 ഇലക്ടറൽ വോട്ടുകളോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക്
Nov 07, 2020, 9:28 pm IST
ഇന്ന് ഫിലാഡല്‍ഫിയയില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Nov 07, 2020, 3:24 pm IST
യുഎസ് ഓഫീസ് ഓഫ് സ്‌പെഷ്യല്‍ കൗണ്‍സില്‍ ഈ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണ് ട്രംപ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ബില്‍ പാസ്‌ക്രലാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. ഇവിടെ രഹസ്യമായി വലിയൊരു സംഘം തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് എത്തിയിരുന്നോ എന്നാണ് സംശയിക്കുന്നത്.
Nov 07, 2020, 3:24 pm IST
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റാലും കാത്തിരിക്കുന്നത് വലിയൊരു അന്വേഷണം. വൈറ്റ് ഹൗസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വിവിധ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
Nov 07, 2020, 1:14 pm IST
ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കില്‍ വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കുമെന്നാണ് ബൈഡന്‍ പക്ഷം
Nov 07, 2020, 11:11 am IST
വാഷിങ്ംടണില്‍ ആഹ്ളാദ പ്രകടനം നടത്തുന്ന ഡമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍
ജനാധിപത്യം പുലരുമെന്നും മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയത്തിലെത്തുമെന്നും ജോ ബൈഡന്‍
Nov 07, 2020, 10:00 am IST
പെന്‍സുന്‍വാനിയയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
Nov 07, 2020, 9:35 am IST
നോര്‍ത്ത് കരോലീനയില്‍ ലീഡ് തുടര്‍ന്ന് ട്രംപ്
READ MORE
12:23 PM, 3 Nov
ബാലറ്റുകൾ എണ്ണുന്നതിന് ഓരോ സംസ്ഥാനങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. എന്നാൽ കൊവിഡ് വ്യാപനത്തോടെ നിരവധി യുഎസ് പൌരന്മാരാണ് നേരത്തെ തന്നെ ഓൺലൈനായും നേരിട്ടും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞത്. എന്നാൽ ലക്ഷണക്കിന് പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക.
12:55 PM, 3 Nov
ഫ്ലോറിഡയിൽ സെപ്തംബർ 24നാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നവംബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുക. രാത്രി എട്ട് മണിയോടെയാണ് വോട്ടിംഗ് അവസാനിക്കുകയെന്ന് കരുതുക. ആദ്യം പ്രീ ഇലക്ഷൻ വോട്ടുകളാണ് ആദ്യം എണ്ണുകയെന്നാണ് കരുതുക. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ജോർജിയയിൽ ഒക്ടോബർ 19 മുതൽ തന്നെ സ്കാനിംഗ് ആരംഭിച്ചിരുന്നു. നവംബർ മൂന്നിന് ഇവിടെ വോട്ടെണ്ണലും ആരംഭിക്കും. രാത്രി ഏഴ് മണിയോടെ വോട്ടെണ്ണൽ അവസാനിക്കും. ഭൂരിപക്ഷം വോട്ടുകളും ചൊവ്വാഴ്ച രാത്രി വോട്ടിംഗ് അവസാനിക്കുന്നതോടെ തന്നെ എണ്ണിത്തുടങ്ങും.
1:20 PM, 3 Nov
നോർത്ത് കരോലിനയിൽ സെപ്തംബർ 29നാണ് പ്രീ ഇക്ഷൻ വോട്ടിംഗ് ആരംഭിക്കുന്നത്. നവംബർ മൂന്നിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. രാത്രി ഏഴരയോടെ വോട്ടിംഗ് പ്രക്രിയ അവസാനിക്കുക. പ്രീ ഇലക്ഷൻ വോട്ടുകളായിരിക്കും ആദ്യം എണ്ണുന്നത്. വൈകി രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകൾ ഇതിന് ശേഷമായിരിക്കും എണ്ണാൻ ആരംഭിക്കുക. ഓഹ്യോയിൽ ഒക്ടോബർ ആറിന് തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രീ ഇലക്ഷൻ വോട്ടുകളാണ് സംസ്ഥാനത്ത് നേരത്തെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് സഹായിക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി ഓഹ്യോയിലെ വോട്ടെടുപ്പ് അവസാനിക്കും.
1:33 PM, 3 Nov
ന്യൂ ഹാംപ്ഷെയറിൽ വോട്ടിംഗ് ആരംഭിച്ചു.
2:10 PM, 3 Nov
2016ല്‍ വോട്ട് ചെയ്ത മൂന്നില്‍ രണ്ട് ഭാഗം പേരും ഇത്തവണ വോട്ട് ചെയ്ത് കഴിഞ്ഞു. മെയില്‍ ബാലറ്റിലൂടെ 60 മില്യണ്‍ പേരാണ് വോട്ട് ചെയ്തത്. പോസ്റ്റല്‍ വോട്ട് 30 മില്യണ്‍ പേരും രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസമയം വോട്ടെണ്ണല്‍ ദിവസങ്ങളോളം നീളുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
2:16 PM, 3 Nov
യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവന്ന സർവേ ഫലങ്ങൾ അനുസരിച്ച് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബിഡനാണ് മുൻതൂക്കം ലഭിക്കുക. സിഎൻഎൻ പുറത്തുവിട്ട സർവേ ഫലം അനുസരിച്ച് ദേശീയ പോളിംഗ് ശരാശരിയിൽ ട്രംപിനേക്കാൾ മേൽക്കൈ ജോ ബൈഡനാണുള്ളത്.
2:43 PM, 3 Nov
ട്രംപിനേക്കാൾ 10 ശതമാനം പോയിന്റ് മുന്നിലാണ്. ബൈഡന്‍റെ ദേശീയ പോളിംഗ് ശരാശരി 52 ശതമാനവും ട്രംപിന്റേത് 42 ശതമാനവുമാണ്.
3:11 PM, 3 Nov
അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് ഇപ്പോള്‍ ബത്ലഹേമിലാണ്. അവരുടെ വിജയത്തിന് വേണ്ടി പ്രത്യേക പൂജകളുമായി തമിഴ്നാട്ടിലെ ഒരു ഗ്രാമം പ്രാര്‍ഥനയിലും. തമിഴ്നാട്ടില്‍ അടിവേരുള്ള അമേരിക്കയിലെ രാഷ്ട്രീയ നേതാവാണ് കമല ഹാരിസ്. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി താലൂക്കിലുള്ള തുളസേന്ദ്രപുരം ഗ്രാമത്തിലാണ് കമലഹാരിസിന് വേണ്ടി പൂജകഴും വഴിപാടുകള്‍ നടന്നത്.
3:43 PM, 3 Nov
മിഷിഗണിലെ വലിയ നഗരങ്ങളിൽ നവംബർ രണ്ടിന് തന്നെ പ്രീ ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. നവംബർ മൂന്നിന് തന്നെ ഇവിടെ പ്രീ ഇലക്ഷൻ വോട്ടുകൾ എണ്ണും. നാലോടെ തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കുകയും ചെയ്യും. രാത്രി ഒമ്പത് മണിയോടെ പോളിംഗ് പൂർത്തിയാക്കും. നവംബർ ആറോടെ വോട്ടെണ്ണൽ പൂർത്തിയാകുകയും ചെയ്യും. പെൻസിൽ വാനിയയിൽ നവംബർ മൂന്നുവരെ വോട്ടെണ്ണൽ ആരംഭിച്ചിട്ടില്ല. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് പെൻസിൽ വാനിയയിൽ വോട്ടിംഗ് അവസാനിക്കുക.
4:24 PM, 3 Nov
ഇലക്ടറൽ കോളേജ് സംവിധാനത്തിലൂടെയാണ് യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ മൂന്ന് വോട്ടുകൾ ഉൾപ്പെടെ 538 ഇലക്ടറൽ വോട്ടുകൾ ഉൾപ്പെടുന്നതാണ് ഇലക്ടറൽ കോളേജ്. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകളാണ് ആവശ്യം. ഇന്ന് നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓരോ സ്റ്റേറ്റിന്റെയും പ്രതിനിധികളെയാണ് ജനങ്ങൾ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.
4:30 PM, 3 Nov
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് യുഎസിൽ സുരക്ഷ ശക്തമാക്കി. വൈറ്റ് ഹൌസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളത്. 600 വരുന്ന നാഷണൽ ഗാർഡ് ട്രൂപ്പിനെയും സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.
6:09 PM, 3 Nov
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതുവരെയും 100 മില്യൺ വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഫ്ലോറിഡ സർവ്വകലാശാലയിലെ യുഎസ് ഇലക്ഷൻസ് പ്രൊജക്ടാണ് ഈ വിവരം പുറത്തുവിട്ടത്. മെയിൽ ഇൻ വോട്ടിംഗിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
6:16 PM, 3 Nov
ന്യൂയോർക്ക്, ന്യൂ ജഴ്സി, വീർജീനിയ എന്നിവിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ചു.
US Elections 2020: Nervous Americans cast their ballots amid unemployment, COVID-19 uncertainty
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ട്രംപിനായി പ്രാർത്ഥനകൾ നടത്തി അനുയായികൾ. തിരഞ്ഞെടുപ്പിൽ ട്രംപിന്റെ നില സമനിലയിലായതോടെ ദില്ലിയിലെ ട്രംപ് അനുയായികളാണ് വിജയം ഉറപ്പിക്കുന്നതിനായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുന്നത്. ഹിന്ദു സേനയുടെ പ്രവർത്തകരാണ് ചൊവ്വാഴ്ച ദില്ലിയിലെ ക്ഷേത്രത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളുമായി ഒത്തുചേർന്നത്.
7:28 PM, 3 Nov
തിരഞ്ഞെടുപ്പ് ദിനത്തിൽ യുഎസ് പൌരന്മാരോട് മാസ്ക് ധരിക്കാനുള്ള ആഹ്വാനവുമായി മിഷേൽ ഒബാമ, ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
7:55 PM, 3 Nov
“രാജ്യത്തിന്റെ ആത്മാവിനായുള്ള പോരാട്ടത്തിൽ നമുക്ക് വിജയിക്കാൻ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് ദിനത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പ്രതികരിച്ചത്. യുഎസ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായി പോളിംഗ് സ്ഥലങ്ങൾ പരിശോധിക്കാനാണ് ജനങ്ങളോട് ജോ ബൈഡൻ ആവശ്യപ്പെടുന്നത്.
9:17 PM, 3 Nov
വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കയില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ വന്‍ ഒഴുക്ക്. റെക്കോര്‍ഡ് പോളിംഗ് ആണ് രാജ്യത്ത് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിച്ച് നൈജീരിയന്‍ വംശജരുടെ വന്‍ മാര്‍ച്ച്. ട്രംപിനെ പിന്തുണയ്ക്കുന്ന ടീ ഷര്‍ട്ടുകള്‍ ധരിച്ച് നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും അടക്കമാണ് മാര്‍ച്ചില്‍ അണിനിരന്നത്.
9:28 PM, 3 Nov
വോട്ടെടുപ്പിന്റെ അവസാന ദിവസം തന്റെ കുട്ടിക്കാലം ചിലവഴിച്ച പെന്‍സില്‍വാനിയയിലെ സ്ക്രാന്‍ഡണ്‍ എന്ന ചെറുപട്ടണം സന്ദര്‍ശിച്ച് ജോ ബൈഡന്. നൂറുകണക്കിന് ആളുകള്‍ ഹര്‍ഷാരവങ്ങളോടെയാണ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.
9:31 PM, 3 Nov
പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രഥമ വനിത മെലാനിയ ട്രംപും മകളും. ഫ്ളോറിഡയില്‍ ആണ് ഇരുവരും വോട്ട് ചെയ്തത്.
9:55 PM, 3 Nov
വൈറ്റ് ഹൗസിന് ചുറ്റുമായി ഇരുമ്പ് വേലി കെട്ടി സുരക്ഷ തീര്‍ത്തിരിക്കുകയാണ്. നിലവില്‍ വൈറ്റ് ഹൗസിന് സുരക്ഷാ ഭീഷണിയൊന്നും ഇല്ലെന്നും അതേസമയം മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇതെന്നും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി.
9:57 PM, 3 Nov
എട്ടടി ഉയരവും നാല് അടി വീതിയും ഉളള ഇരുമ്പ് വേലികളാണ് വൈറ്റ് ഹൗസിന് ചുറ്റും സ്ഥാപിച്ചിരിക്കുന്നത്.
9:57 PM, 3 Nov
വൈറ്റ് ഹൗസിന് ചുറ്റുമുളള 52 ഏക്കര്‍ സ്ഥലത്താണ് ഇരുമ്പ് വേലി കെട്ടി തിരിച്ച് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലെ വൈറ്റ് ഹൗസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 250 ആയി കുറച്ചു. 400 ആളുകള്‍ പങ്കെടുക്കും എന്നായിരുന്നു നേരത്തെയുളള റിപ്പോര്‍ട്ടുകള്‍.
10:23 PM, 3 Nov
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ആളുകളുടെ എണ്ണം കുറച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും റാപിഡ് കൊവിഡ് പരിശോധന നടത്തും.
10:41 PM, 3 Nov
തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ നൃത്തം ചെയ്യുന്ന വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച് ട്രംപ്
10:41 PM, 3 Nov
വോട്ട് വോട്ട് വോട്ട് എന്ന് കുറിച്ചാണ് ട്രംപ് തന്റെ നൃത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
11:15 PM, 3 Nov
മോണ്ട്ഗോമറി കൗണ്ടിയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയമനടപടിക്ക് ഒരുങ്ങുന്നു
11:15 PM, 3 Nov
തിരഞ്ഞെടുപ്പ് ദിവസം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മോണ്ട് ഗോമറി കൗണ്ടിയിലെ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയെന്നാണ് ആരോപണം.
READ MORE
വാഷിംഗ്ടൺ: എപിയുടെ റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ച വരെ 100 ദശലക്ഷം അമേരിക്കക്കാരാണ് വോട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് വ്യാപനം മൂലം നേരത്തെ വോട്ട് ചെയ്യാനുള്ള സൌകര്യമാണ് നിരവധി വോട്ടർമാർ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് പകരമായാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഒന്നിലധികം പ്രതിസന്ധികളെ അതിജീവിച്ചാണ് യുഎസ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
റോയിറ്റേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പിന്നിലാണെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മെയിൽ ഇൻ ബാലറ്റുകൾ ട്രംപിന് അനുകൂലമായി നീങ്ങില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷവും സംസ്ഥാനങ്ങൾ വോട്ടെണ്ണുന്നുണ്ടെങ്കിൽ അഭിഭാഷകരെ നിയോഗിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.