Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുമായി ഒരു ടെലിവിഷന്‍ സംവാദം ആഗ്രഹിക്കുന്നു; തുറന്നു പറഞ്ഞ് പാക് പ്രധാനമന്ത്രി

ലാഹോര്‍: ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അഭിപ്രായവ്യത്യാസങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമാകുമെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 75 വര്‍ഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. അതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒരു ശത്രുരാജ്യമായിത്തീര്‍ന്നു. അതിനാല്‍ അവരുമായുള്ള വ്യാപാരം വളരെ കുറഞ്ഞു.

എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധമാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. അടുത്തിടെ പാകിസ്ഥാന്‍ ഉന്നത വാണിജ്യ ഉദ്യോഗസ്ഥനായ റസാഖ് ദാവൂദും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ഇറാന്‍ യു എസ് ഉപരോധത്തിന് കീഴിലാണെന്നും അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ പാകിസ്ഥാന്റെ പ്രാദേശിക വ്യാപാര ഓപ്ഷനുകള്‍ ഇതിനകം പരിമിതമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മോസ്‌കോ സന്ദര്‍ശനത്തിന്റെ തലേദിവസമായിരുന്നു ഇമ്രാന്‍ ഖാന്റെ അഭിമുഖം. അവിടെ അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. രണ്ട് പതിറ്റാണ്ടിനിടെ ഒരു പാക് നേതാവിന്റെ റഷ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

imran

അതേസമയം ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭീകരതയും ചര്‍ച്ചകളും ഒരുമിച്ചു പോകാനാവില്ല' എന്ന് ഇന്ത്യ അടുത്ത കാലത്തായി പാക്കിസ്ഥാനോട് പറഞ്ഞിരുന്നു. തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താനും ഭീകരരെ ശിക്ഷിക്കാനും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പുറമെ 7 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2016ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിനും 2019ല്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിനും ഉത്തരവാദികളായ തീവ്രവാദികളെയും ഭീകരസംഘടനകളെയും അടിച്ചമര്‍ത്താന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടിലും വ്യോമാക്രമണം നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് മുമ്പ് ഭീകരതയ്ക്കെതിരായ നടപടികളുടെ തെളിവുകള്‍ കാണിക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+