മോദിയുമായി ഒരു ടെലിവിഷന്‍ സംവാദം ആഗ്രഹിക്കുന്നു; തുറന്നു പറഞ്ഞ് പാക് പ്രധാനമന്ത്രി
ലാഹോര്‍: ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. റഷ്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അഭിപ്രായവ്യത്യാസങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമാകുമെന്ന് ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു. 75 വര്‍ഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. അതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒരു ശത്രുരാജ്യമായിത്തീര്ന്നു. അതിനാല്‍ അവരുമായുള്ള വ്യാപാരം വളരെ കുറഞ്ഞു.
എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധമാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും ഇമ്രാന് ഖാന് അവകാശപ്പെട്ടു. അടുത്തിടെ പാകിസ്ഥാന് ഉന്നത വാണിജ്യ ഉദ്യോഗസ്ഥനായ റസാഖ് ദാവൂദും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ഇറാന് യു എസ് ഉപരോധത്തിന് കീഴിലാണെന്നും അഫ്ഗാനിസ്ഥാന് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ പാകിസ്ഥാന്റെ പ്രാദേശിക വ്യാപാര ഓപ്ഷനുകള്‍ ഇതിനകം പരിമിതമാണെന്നും ഇമ്രാന് ഖാന് പറഞ്ഞു. മോസ്കോ സന്ദര്‍ശനത്തിന്റെ തലേദിവസമായിരുന്നു ഇമ്രാന് ഖാന്റെ അഭിമുഖം. അവിടെ അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. രണ്ട് പതിറ്റാണ്ടിനിടെ ഒരു പാക് നേതാവിന്റെ റഷ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

അതേസമയം ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭീകരതയും ചര്‍ച്ചകളും ഒരുമിച്ചു പോകാനാവില്ല' എന്ന് ഇന്ത്യ അടുത്ത കാലത്തായി പാക്കിസ്ഥാനോട് പറഞ്ഞിരുന്നു. തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്താനും ഭീകരരെ ശിക്ഷിക്കാനും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പുറമെ 7 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2016ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിനും 2019ല്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിനും ഉത്തരവാദികളായ തീവ്രവാദികളെയും ഭീകരസംഘടനകളെയും അടിച്ചമര്‍ത്താന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടിലും വ്യോമാക്രമണം നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് മുമ്പ് ഭീകരതയ്ക്കെതിരായ നടപടികളുടെ തെളിവുകള്‍ കാണിക്കാന്‍ ഇന്ത്യ പാകിസ്ഥാനോട് പറഞ്ഞിരുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications