ചൈനയുടെ സിനോഫോം വാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡബ്ല്യുഎച്ച്ഒ
ജനീവ; ചൈനയുടെ കൊവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ അനുമതി നൽകി ഡബ്ല്യുഎച്ച്ഒ. ചൈനയുടെ വാക്സിൻ നയതന്ത്രങ്ങൾക്ക് കരുത്തുപകരുന്നതാണ് ഡബ്ല്യുഎച്ച്ഒ നടപടി. ലോകാരോഗ്യ സംഘടന അനുമതി നൽകുന്ന ആറാമത്തെ വാക്സിനാണ് സിനോഫോം.
സിനോഫോം വാക്സിൻ ഇതുവരെ 45 ഓളം രാജ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മുതിർന്നവരിൽ ഉപയോഗിക്കാനാണ് അനുമതി. ചൈനയിൽ ഉൾപ്പെടെ 6.5 കോടി ഡോസുകളാണ് ഇതുവരെ കമ്പനി വിതരണം ചെയ്തത്. ലോകാരോഗ്യ സംഘടനയിൽ നിന്ന് അംഗീകാരം ലഭിക്കാത്തതിനാൽ പല രാജ്യങ്ങളും വാക്സിൻ ഉപയോഗിക്കാൻ മടിച്ചിരുന്നു.

ഫൈസര്‍, ആസ്ട്രസെനെക്ക (കോവിഷീല്‍ഡ്), സെറം ഇൻസ്റ്റിറ്റ്യിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകൾക്കാണ് ഇതുവരെ ഡബ്ല്യുഎച്ച്ഒ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ് ചൈനീസ് വാക്സിന് അനുമതി നൽകാനുള്ള നീക്കം വൈകിയത്.
ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്റെ (സിഎന്‍ബിജി) അനുബന്ധ സ്ഥാപനമായ ബീജിംഗ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് കോ ലിമിറ്റഡാണ് സിനോഫാം വാക്സിൻ നിർമ്മിക്കുന്നത്. നേരത്തേ സിനോഫാം, സിനോവാക്ക് അടക്കം അഞ്ച് വാക്‌സിനുകള്‍ രാജ്യത്ത് ഉപയോഗിക്കാന്‍ ചൈന അനുമതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications