തലശേരിയിൽ വയോധിക ഓട്ടോറിക്ഷയിൽ നിന്നും വീണു മരിച്ച സംഭവം കൊലപാതകം: പ്രതി റിമാൻഡിൽ
തലശേരി: തലശേരിയിൽ ഓട്ടോയിൽ നിന്നും വയോധിക തെറിച്ചു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും തലയ്ക്കടിച്ചു കൊന്നതിനു ശേഷം ഓട്ടോറിക്ഷയിൽ മൃതശരീരം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയിൽ നിന്നും സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്ന പരിസരവാസികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, തലശേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മൂസ വള്ളിക്കാടൻ എന്നിവരുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് തലശേരി പോലീസ് കൊലപാതകക്കേസ് തെളിയിച്ചത്. ഗോപാൽപേട്ട ഫിഷറീസ് കോമ്പൗണ്ടിൽ പടിഞ്ഞാറെ പുരയിൽ ശ്രീധരി (52) കൊല്ലപ്പെട്ട കേസിലാണ് പ്രതിയും ശ്രീധരിയുടെ സുഹൃത്തുമായ ഗോപാൽ പേട്ട സ്വദേശി ഗോപാലകൃഷ്ണനെ (58) അറസ്റ്റ് ചെയ്തത്. റിമാന്റിൽ കഴിയുന്ന പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

സിറ്റി കമ്മീഷണർ ഇളങ്കോ തലശേരിയിലെത്തുകയും കൊല്ലപ്പെട്ട സ്ത്രീ ജോലി ചെയ്തിരുന്ന മാളിലും ഇടറോഡുകളും ദീർഘ ദൂരം നടന്ന് തെളിവുകൾ ശേഖരിക്കാൻ നേതൃത്വം നൽകുകയും ചെയ്തിരുന്നു.ഞായറാഴ്ച രാത്രി 8.30 നാണ് ജെ.ടി റോഡിൽ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് വീണ നിലയിൽ ശ്രീധരിയെ ദേശവാസികൾ കണ്ടെത്തുന്നത്.
അതുവഴി വന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവർ ഇവരെ ജനറൽ ആശുപത്രിയിലെത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ശ്രീധരിയെ തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തു. പിന്നീട് ഇവർ മരണമടയുകയായിരുന്നു. വിവരമറിഞ്ഞ് തലശേരി എസ് ഐ അഷറഫ്, എ എസ് ഐ മാരായ വിനീഷ്, സഹദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ്, എന്നിവർ ആശുപത്രിയിലേക്കും സംഭവ സ്ഥലം പരിശോധിക്കുകയും ചെയ്തു. സാധാരണ അപകടം എന്ന നിലയിലായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ സംഭവ സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയിൽ നിന്നും സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്ന ദേശവാസിയുടെ മൊഴിയാണ് നിർണായകമായത്.
നാല് വർഷമായി ശ്രീധരിയുമായി സൗഹൃദമുള്ള പ്രതി ശ്രീധരിയേയും ഓട്ടോറിക്ഷയിൽ ഇരുത്തി സെയ്ദാർ പള്ളി വഴി ടെമ്പിൾ ഗേറ്റ് ഭാഗത്തേക്ക് വരുന്ന ദൃശ്യങ്ങൾ സിസി ടിവി യിൽ നിന്നും പോലീസിനു ലഭിച്ചു. ഇടയ്ക്ക് സെയ്ദാർ പള്ളി ഭാഗത്ത് ഓട്ടോറിക്ഷ നിർത്തുകയും ഇരുവരും വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. ഗോപാൽ പേട്ടയിൽ വീടുള്ള ഇരുവരും ടെമ്പിൾ ഗേറ്റ് ഭാഗത്തേക്ക് നടത്തിയ യാത്രയും സംശയമുളവാക്കി.
തുടർന്നുള്ള പരിശോധനയിൽ ശ്രീധരിയെ അപകടപ്പെടുത്തിയ ശേഷം ഓട്ടോറിക്ഷയുമായ കടന്നു കളഞ്ഞ പ്രതി ശ്രീധരിയെ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ എത്തുകയും സ്ട്രച്ചറിൽ കിടക്കുന്ന ശ്രീധരിയെ ചെന്നു നോക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പ്രതി ഓട്ടോറിക്ഷയിൽ നിന്നും ഒരു യാത്രക്കാരി റോഡിലേക്ക് വീണുവെന്ന് ഭാര്യയോട് പറയുകയും ആത്മഹത്യ പ്രവണത കാണിക്കുകയും ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീധരി പ്രതിക്ക് വായ്പയെടുത്ത് നൽകിയ 20,000 രൂപ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇത് സംബന്ധിച്ച് ഇരുവരും മാളിൽ വെച്ച് വാക്കു തർക്കം ഉണ്ടാകുകയും കയ്യാങ്കളി നടക്കുകയും ചെയ്തിരുന്നതായി പരിസരവാസികൾ പറഞ്ഞു 'ഇതോടെയാണ് നടന്നത് അപകട മരണമല്ല ആസുത്രി ത കൊലപാതകമാണെന്ന് പൊലിസിന് വ്യക്തമായത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications