ഉരുള്‍പൊട്ടല്‍ നിത്യസംഭവം; അമ്പായത്തോട് ചുരംരഹിത ബദല്‍ റോഡ് ആവശ്യം ശക്തം
കൊട്ടിയൂര്‍: ഉരുള്‍പൊട്ടല്‍ നിത്യസംഭവമായ കൊട്ടിയൂര്‍, വയനാട് ചുരം പാതയ്ക്കു ബദല്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തവണയുണ്ടായ അസാമാന്യ ന്യൂനമര്‍ദ്ദം ഉരുള്‍പൊട്ടല്‍ പരമ്പര തന്നെയാണ് ചുരം പാതകളിലുണ്ടാക്കിയത്. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ ജീവന് നഷ്ടപ്പെടുകയും നിരവധി വീടുകള്‍ തകരുകയും റോഡ് നാമാവശേഷമാവുകയും ചെയ്തു.

കോടികളുടെ കൃഷിനാശമാണ് കര്‍ണാടക വനത്തില്‍ പെയ്ത കൊടുംമഴ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലുണ്ടാക്കിയത്. ഇതോടെയാണ് അമ്പായത്തോട് 44-ാം മൈല്‍ ചുരം രഹിതപാതയ്ക്കായി മുറവിളിയുയര്‍ന്നത്. വരും വര്‍ഷങ്ങളില്‍ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമാവാന്‍ സാധ്യതയുണ്ടെന്നിരിക്കെ ബദല്‍ മാര്‍ഗം വേണമെന്നാണ് മലയോര ജനതയുടെ ആവശ്യം.
ഈയൊരു ആവശ്യം ജനങ്ങളോടൊപ്പം ചേര്‍ന്ന് ഉന്നയിക്കുകയാണ് മലയോരഗ്രാമപഞ്ചായത്തുകളും ഇത് സംബന്ധിച്ചു സാധ്യതാപഠനം നടത്തണമെന്ന് കേളകം ഗ്രാമപഞ്ചായത്തും മുഖ്യമന്ത്രി, പൊതുമരാമത്ത്,വനംവകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വനംവകുപ്പ് സമ്മതംമൂളിയാല്‍ പോലും ഈ പാത നിര്‍മിക്കുക അത്ര എളുപ്പമാവില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പാരിസ്ഥിതിക ലോലപ്രദേശമായ അമ്പായത്തോട് വഴിയുള്ള റോഡ് നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി വേണം. 1360 മീറ്ററോളം നിക്ഷിപ്ത വനത്തിലൂടെ പാത നിര്‍മിക്കേണ്ടി വരുമെന്നതാണ് പാതയുടെ പ്രധാന തടസം. അമ്പായത്തോടില്‍ നിന്നും പാല്‍ചുരം വഴി വനത്തിലൂടെ തലപ്പുഴയ്ക്കടുത്ത് 44-ാം മൈലില്‍ പ്രധാന പാതയില്‍ എത്തുന്നതാണ് നിര്‍ദ്ദിഷ്ട ബദല്‍ റോഡ്.
പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര് ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം
ചുരമുണ്ടാവില്ലെന്നതാണ് ഈ റോഡ് യാഥാര്‍ത്ഥ്യമായാലുള്ള സവിശേഷത. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മേല്പാലങ്ങള് നിര്‍മിച്ച് വനത്തിന്റെ സ്വാഭാവികതയ്ക്കു കോട്ടം തട്ടാതെ റോഡു നിര്‍മിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ പരമ്പരകളിലും മലയിടിച്ചിലും തകര്‍ന്ന ചുരം പാതയിലൂടെ യാത്ര ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണിപ്പോള്‍.
ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ
കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മാനന്തവാടിചുരം, കൊട്ടിയൂര്‍-വയനാട് ചുരം പാതകള്‍ കനത്തമഴയില്‍ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. റോഡിന്റെ വശങ്ങളില് മലവെള്ളപാച്ചില്‍ കാരണം ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പാല്‍ചുരം പോലുളള സ്ഥലങ്ങളില്‍ മുളവടികൊണ്ടാണ് റോഡരികില്‍ ദുര്‍ബലമായ ബാരിക്കേഡ് തീര്‍ത്തിട്ടുള്ളത്. നെഞ്ചിടിപ്പോടെയാണ് കെ.എസ്.ആര്.ടി.സി, സ്വകാര്യബസ് യാത്രക്കാരും മറ്റുവാഹനയാത്രക്കാരും ഇതിലൂടെ സഞ്ചരിക്കുന്നത്.
കൊട്ടിയൂര്‍-വയനാട് ചുരം റോഡ് പുനര്‍നിര്‍മാണത്തിനായി പത്തുകോടിയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരുവര്‍ഷമായി ചുവപ്പുനാടയിലാണ്. അമ്പായത്തോടു മുതല്‍ ബോയ്സ് ടൗണ്‍ വരെയുള്ള പാതയുടെ പാര്‍ശ്വഭിത്തി, ഓവുചാല്‍ എന്നിവ നിര്‍മിക്കാനും റീടാറിങിനുമുള്ള പ്രൊപ്പൊസലാണ് പി.ഡബ്ള്യുഡി വടകര ചുരം ഡിവിഷന് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ അറ്റകുറ്റപ്പണി നടത്തുകയല്ലാതെ റോഡിന്റെ സുരക്ഷയെ കുറിച്ചു അപകടങ്ങള്‍ നിത്യസംഭവമായ ഈറൂട്ടില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. ഒരുഭാഗം അഗാധമായ താഴ്ചയും മറുവശത്ത് ഭീമാകാരമായ പാറക്കല്ലുകളുള്ള വന്മലനിരകളുള്ളള പാതയില്ഏതുസമയം വേണമെങ്കിലും അപകടം പ്രതീക്ഷിച്ചാണ് ഭീതിയോടെ യാത്രക്കാര്‍ കടന്നുപോകുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications