'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി
കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ അടുത്തിടെ സംഭവിച്ച ഏറ്റവും ഞെട്ടിക്കുന്ന സംഭവമായിരുന്നു സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലിരിക്കെ ആണ് കോടിയേരി ബാലകൃഷ്ണന് മരിക്കുന്നത്.
അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് കോടിയേരിക്ക് ജന്മമാട് സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ശവമഞ്ചം താങ്ങിയിരുന്നത്. കോടിയേരിയുടെ മരണദിവസം കണ്ട മറ്റൊരു നോവുള്ള കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി വിനോദിനി ബാലകൃഷ്ണന് ഹൃദയം തകര്‍ന്നിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം അദ്ദേഹവുമായുള്ള വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാര്യ വിനോദിനി. പുതിയ ലക്കം വനിതയോടായിരുന്നു വിനോദിനിയുടെ വാക്കുകള്‍. 1980 ഏപ്രില്‍ 27 ന് വിവാഹം നിശ്ചയിച്ച കാര്യം ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്നെ അച്ഛന് അറിയിക്കുന്നത് എന്ന് വിനോദിനി പറയുന്നു. അന്ന് ബെംഗളൂരൂവിലായിരുന്നു വിനോദിനി.

15 ദിവസത്തെ ലീവിന് നാട്ടില്‍ വന്നിട്ടാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത് എന്ന് വിനോദിനി പറയുന്നു. നേരത്തെ തന്നെ കോടിയേരി ബാലകൃഷ്ണനെ വിനോദിനിക്ക് പരിചയമുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിനോദിനി ആദ്യമായി കോടിയേരി ബാലകൃഷ്ണനെ കാണുന്നത്. അന്ന് തലശ്ശേരി എം എല്‍ എയായിരുന്നു വിനോദിനിയുടെ അച്ഛന് രാജു മാസ്റ്റര്‍. ഒരിക്കല്‍ അച്ഛനെ കാണാന്‍ കോടിയേരി വീട്ടില്‍ വന്നു.

അന്നാണ് താന്‍ കോടിയേരിയെ ആദ്യമായി കാണുന്നത് എന്ന് വിനോദിനി പറയുന്നു. അന്ന് വീട്ടില്‍ വന്ന് പോയ കോടിയേരിയെ നല്ല പയ്യന് എന്ന് അച്ഛന് വിശേഷിപ്പിച്ചു എന്നും അന്നാണ് തന്റെ മനസില്‍ കോടിയേരിയുടെ മുഖം പതിഞ്ഞത് എന്നും വിനോദിനി പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞ വിനോദിനി പിന്നീട് ടി ടി സി പഠിക്കാനായി ബെംഗളൂരുവിലേക്ക് പോയി. അതിന് മുന്‍പ് തന്നെ ബാലകൃഷ്ണേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു എന്ന് വിനോദിനി പറയുന്നു.

പിന്നീട് അച്ഛന് പറഞ്ഞത് പ്രകാരം വിവാഹത്തിന് നാട്ടിലെത്തി. തലശ്ശേരി ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹം. അന്ന് മന്ത്രിമാരായിരുന്ന എ സി ഷണ്മുഖദാസും എം വി രാഘവനും കെ ടി കുഞ്ഞമ്പു മാഷുമൊക്കെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്ന് വിനോദിനി ഓര്‍ക്കുന്നു. 'എന്നാല്‍ വീട്ടിലെത്തിയ പാടേ ഏട്ടന് പാര്‍ട്ടി സമ്മേളനത്തിന് പോയി. രാത്രി ഉറക്കമിളച്ചു കാത്തിരുന്ന എന്നോട് ചേച്ചി പറഞ്ഞു, ഇന്നിനി വരുമെന്നു തോന്നുന്നില്ല, ഉറങ്ങിക്കോ എന്ന്'.

അന്ന് കോടിയേരിയുടെ അമ്മയാണ് തനിക്കൊപ്പം കിടന്നത് എന്നും പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത പോലെ ആണ് കോടിയേരി ബാലകൃഷ്ണന് വീട്ടിലേക്ക് വന്നത് എന്നും വിനോദിനി പറയുന്നു. അന്ന് വൈകീട്ട് തലശ്ശേരിയിലെ പഴയ മുകുന്ദ് ടാക്കീസില്‍ പോയി 'അങ്ങാടി' എന്ന സിനിമ കണ്ടു എന്നും വിനോദിനി ഓര്‍മിച്ചെടുത്തു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനു ശേഷമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും പുതിയ വീട്ടിലേക്ക് താമസം മാറുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications