പതിമൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ: സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും പട്ടാപ്പകൽ പതിമൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശിയായ യുവാവ് റിമാൻഡിൽ. കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് സംഭവം. ചക്കര എൽ മൗവഞ്ചേരിയിലെ കെ സി റസാഖി (40) നെയാണ് മയ്യിൽ സിഐ ഷാജി പട്ടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
കൊവിഡ്: എം വിജയരാജൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സ്വന്തം പിതാവിന്റെ കൂടെ കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കെത്തിതായിരുന്നു വിദ്യാർഥി. പിതാവ് ടിക്കറ്റെടുക്കുന്നതിനിടെ വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച റസാഖ് വിദ്യാർഥിയുമായി കണ്ണൂർ ടൗണിലേക്കെത്തുകയായിരുന്നു. ഇവിടെ നഗരത്തിലെ ബാറിൽ വച്ച് കോളയിൽ കലർത്തിമദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വിദ്യാർഥിയെ കോഴിക്കോടേക്ക് കൊണ്ടു പോകുന്നതിനായി വൈകുന്നേരം 5.30 ഓടെ വീണ്ടും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഇതിനിടെ വിദ്യാർഥിയെ കാണാതായതായി കാണിച്ച് പിതാവ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് റസാഖ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.
പിതാവിനോടൊപ്പം കുട്ടി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനാണ് റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു. നീണ്ട ക്യുവിൽ ടിക്കറ്റെടുക്കാൻ നിൽക്കവെയാണ് കുട്ടിയെ റസാഖ് കടത്തികൊണ്ടുപോയത്.വീട്ടിൽ സഹോദരങ്ങളുമായി വഴക്ക് കൂടിയതിനെ തുടർന്ന് വിദ്യാർത്ഥി പിണക്കത്തിലായിരുന്നുവെന്ന് പറയുന്നു. സഹോദരങ്ങളുമായി വഴക്ക് കൂടിയതിന് മാതാവ് ശകാരിച്ചതാണ് കാരണം.ഇതോടെ കാസർകോട്ടെ ബന്ധുവിട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കുട്ടി വസ്ത്രങ്ങളടങ്ങിയ ബാഗുമെടുത്ത് വിട്ടിൽ നിന്നിറങ്ങുകയായിരുന്നു.
വിവരമറിഞ്ഞ പിതാവ് കണ്ണുർ റെയിൽവെ സ്റ്റേഷനിൽ കുട്ടിയെ തിരക്കിയെത്തുകയും കണ്ടെത്തിയതിനു ശേഷം താൻ ബന്ധുവീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്യാനായി ക്യുവിൽ നിൽക്കുകയായിരുന്നു. ഈ സമയമാണ് റസാഖിൻ്റെ രംഗപ്രവേശം കോഴിക്കോട് ബിസിനസുകാരനാണെന്നു പറഞ്ഞ് പരിചയത്തിലായ റസാഖ് തൻ്റെ കൂടെ കോഴിക്കോട് വന്നാൽ ഹോട്ടലിൽ ജോലിയും താമസസ്ഥലവും ശമ്പളവും തരാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇതിനു ശേഷം നഗരത്തിലെ ബാർ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കുകയും കോളയിൽ മദ്യം കലക്കി കൊടുത്ത് കുടിപ്പിക്കുകയായിരുന്നു. തുടർന്ന് സമനില നഷ്ടപ്പെട്ട കുട്ടിയെയും കൊണ്ട് കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും മറ്റുള്ളവർക്ക് കാഴ്ച്ചവയ്ക്കാനുമാണ് പ്രതി ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.
സംഘപരിവാരത്തെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തിന്റെ പ്രതീകമാണ് ആ മുഖംമൂടി, തുറന്നടിച്ച് തോമസ് ഐസക്